കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍!' സാലറി ചലഞ്ചില്‍ ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍ രംഗത്ത്.
സാലറി ചലഞ്ചില്‍ ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍ രംഗത്ത്. സാലറി ചലഞ്ചിനെ പിടിച്ചുപറിയെന്നും, കൊള്ളയെന്നുമൊക്കെ ഹൈക്കോടതി വരെ വിമര്‍ശിച്ചിട്ടും ഐസക്കിന് അല്‍പ്പം പോലും ചമ്മലില്ലെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ കുറിപ്പ്-
പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്ബളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി.പറഞ്ഞത് ശമ്ബളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്ബളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്റെ പേരില്‍ നിര്‍ബന്ധമായി ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നത് ശരിയല്ല. സ്വകാര്യ ബാങ്കുകള്‍ ജപ്തി നടത്തുന്നത് പോലെ ചെയ്യാനുള്ളതല്ല ഇത്തരം കാര്യങ്ങളെന്നും കോടതി പറഞ്ഞു.
അതേസമയം, ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.
കോടതിയുടെ ഈ പരാമര്ശത്തില് തോമസ് ഐസക് നെ കളിയാക്കിയാണ് അഭിഭാഷകനുമായ എ.ജയശങ്കര്‍ രംഗത്ത് വന്നത് അദ്ദേഹത്തിന്റെ പോസ്റ്റ് ന്റെ പൂർണ രൂപം ഇങ്ങനെയാണ്
'ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിപ്പോള്‍ ആരും അതത്ര കാര്യമാക്കിയില്ല. ഹസ്സന്‍ജി രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച ദുരാരോപണം എന്നേ കരുതിയുളളൂ.
എന്നാല്‍, അതുതന്നെ ഇപ്പോള്‍ കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി, കൊളള എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നു. ചമ്മല്‍ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവില്‍. അദ്ദേഹം സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി പെന്‍ഷന്‍ ചലഞ്ച് അവതരിപ്പിക്കുന്നു. സര്‍വീസ് പെന്‍ഷന്‍കാര്‍ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കണം. അടുത്ത ഘട്ടത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്കും ഇത് ബാധകമാക്കും.
സാലറി ചലഞ്ചിന്റെ മൂന്നാം ഭാഗം ഗ്രാറ്റ്വിറ്റി ചലഞ്ച് ആയിരിക്കും. ഈ വര്‍ഷം സേവനത്തില്‍ നിന്ന് പിരിയുന്ന എല്ലാ ജീവനക്കാരുടെയും വിടുതല്‍ ആനുകൂല്യത്തിന്റെ നിശ്ചിതഭാഗം ഖജനാവിലേക്ക് മുതല്‍ കൂട്ടും.
https://www.facebook.com/Malayalivartha