സാലറി ചലഞ്ചിലെ വിസമ്മതപത്രം മുഖ്യമന്ത്രിയുടെ അറിവില്ലാതെ ധനമന്ത്രി ഇറക്കിയതാണെന്ന് ആരോപണം... മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ എടുത്ത തീരുമാനത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ പ്രതിപക്ഷം; ബഹുഭുരിപക്ഷം വരുന്ന ദരിദ്രരായ സർക്കാർ ജീവനക്കാരുടെ കണ്ണിരിന് ഫലം കാണുന്നു

സാലറി ചലഞ്ചിലെ വിസമ്മതപത്രം മുഖ്യമന്ത്രിയുടെ അറിവില്ലാതെ ധനമന്ത്രി ഇറക്കിയതാണെന്ന് സൂചന. പ്രതിപക്ഷം ഇക്കാര്യം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. അതിന്റെ സൂചന പ്രതിപക്ഷ നേതാവ് തന്നെ നൽകി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സക്ക് പോയ ശേഷം സംസ്ഥാനത്തെ മന്ത്രിമാർ തമ്മിൽ കൂട്ടത്തല്ല് ആരംഭിച്ചു. ജയരാജനെ അംഗീകരിക്കാൻ മറ്റ് മന്ത്രിമാർ തയ്യാറല്ല. എ കെ.ബാലനെ പോലുള്ള സീനിയർ മന്ത്രിമാർക്ക് ഇതിൽ ഈർഷ്യയുമുണ്ട്. കോടിയേരിയാകട്ടെ പിണറായിയുടെ നിലപാടുകളിൽ അസ്വസ്ഥനായതിനാൽ ഒന്നിലും ഇടപെടുന്നില്ല. യഥാർത്ഥത്തിൽ പിണറായി പോയതോടെ പാർട്ടിയും സർക്കാരും ഛിന്നഭിന്നമായി.
പിണറായി തിരികെയെത്തുക എന്നത് മാത്രമാണ് പോംവഴി. അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് വിവരം. സാലറി ചലഞ്ച് എന്നത് വിട്ടുവീഴ്ച മനോഭാവത്തോടെ നടപ്പിലാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. എന്നാൽ മുഖ്യമന്ത്രി തിരികെയെത്തുമ്പോൾ കാര്യങ്ങൾ കുഴയും.. സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽ വരെ വന്നു. ഹൈക്കോടതി സർക്കാരിനെ എടുത്തു ഉടുക്കുകയും ചെയ്തു.
പിണറായി വിജയൻ തിരികെയെത്തുമ്പോൾ കേരളത്തിന്റെ സ്ഥിതിഗതികളിൽ വലിയ മാറ്റം സംഭവിക്കാം. സർക്കാർ ജീവനക്കാർ രണ്ടു ചേരിയിലായി, ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ സമയത്ത് ജീവനക്കാർ കളം മാറ്റി ചവിട്ടിയത് കാരണമാണ് അദ്ദേഹം കട പുഴുകി പോകാനുള്ള കാരണം. ശമ്പളം നൽകിയ ജീവനക്കാർ അതിന് തയ്യാറായത് യൂണിയനുകളുടെ സമ്മർദ്ദഫലമായാണ്. ഒരു വലിയ വിഭാഗം ശമ്പളം നൽകാനാവില്ലെന്ന പിടിവാശിയാണ് സ്വീകരിച്ചിരിക്കുന്നത്. ശമ്പളം നൽകാൻ തയ്യാറാകാത്ത ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. അതും ജീവനക്കാരിൽ പ്രതിഷേധം കടുപ്പിച്ചു. മാത്രവുമല്ല സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ നിയമപരവുമല്ല.
ജീവനക്കാരിൽ ഭൂരിഭാഗം ആളുകളും സർക്കാരിനോട് പിണങ്ങിയതിന്റെ പൂർണ ഉത്തരവാദിത്വം തോമസ് ഐസക്കിനാണ്. ഇക്കാര്യം ജയരാജനറിയാം. എന്നാൽ ഇ.പി. ജയരാജൻ നിസഹായനാണ്. അദ്ദേഹത്തെ ഐസക് മൈൻഡ് ചെയ്യാറില്ല. ജയരാജൻ പറയുന്നതൊന്നും ഐസക് കേൾക്കാറുമില്ല. ഗീതാ ഗോപിനാഥിനെ ഉപദേശിയാക്കിയ വേളയിൽ തന്നെ പിണറായിയുമായി ഐസക് അകന്നതാണ്.
അത് ഇതുവരെയും ശരിയായിട്ടില്ല. മാത്രവുമല്ല ഐസക് അച്ചുതാനന്ദന് ഒപ്പമാണെന്ന തോന്നൽ പിണറായിക്കുണ്ട് .എം എ ബേബിയുമായി ഐസക് നല്ല ബന്ധത്തിലാണ്. പിണറായിയുടെ സർക്കാരിനെ ഇല്ലാതാക്കാൻ ഐസക് ശ്രമിക്കുകയാണോ എന്ന സംശയം ഉന്നത സി പി എം നേതാക്കൾക്കുണ്ട്. മുഖ്യമന്ത്രി മനസിൽ പോലും ഉദ്ദേശിക്കാത്ത കാര്യങ്ങൾ ഐസക് എഴുതിപിടിപ്പിച്ചത് ഇതിനു വേണ്ടിയാണെന്ന് ജയരാജൻ ഉൾപ്പെടെയുള്ളവർ കരുതുന്നു. മാത്രവുമല്ല ഇത്തരം നീക്കങ്ങൾ പിണറായി സർക്കാരിന്റെ ധാർഷ്ട്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.
https://www.facebook.com/Malayalivartha
























