ഫെമിനിച്ചികൾ നാവ് പൊക്കിയോ പിന്നെ എനിക്ക് ഒരു കാര്യം ഉറപ്പാണ്. ഇര എന്നു പറയുന്നവൾ ചില ഉടായിപ്പുകളുമായിട്ടാണ് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് ; സംഗീതാ ലക്ഷ്മണ ഒരു വേശ്യയല്ല, മുതിർന്ന അഭിഭാഷകൻ സംഗീതാ ലക്ഷ്മണയുടെ കസ്റ്റമറുമല്ല. എങ്കിൽ, അങ്ങനെയെങ്കിൽ; മുതിർന്ന അഭിഭാഷകൻ ഒരു സ്ത്രീലമ്പടനല്ല, തന്നെ സമീപിച്ചവന് വഴങ്ങി കൊടുക്കാൻ സംഗീതാ ലക്ഷ്മണ നിർബന്ധിതയായതുമല്ല ; കന്യാസ്ത്രീക്കുനേരെ അധിക്ഷേപവുമായി സംഗീത ലക്ഷ്മണ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കന്യാസ്ത്രീയെ രൂക്ഷമായി അധിക്ഷേപിച്ച് പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ. കന്യാസ്ത്രീയെയും ഒപ്പം പിന്തുണ പ്രഖ്യാപിച്ച കെമാൽ പാഷ, ഫെമിനിസ്റ്റുകൾ എന്നിവരേയും അപമാനിക്കുന്ന തരത്തിലാണ് സംഗീത ലക്ഷ്മണയുടെ അധിക്ഷേപം. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സംഗീത അധിക്ഷേപം ഉയർത്തിയിരിക്കുന്നത്.
പരാതിക്കാരിയായ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പിസി ജോർജിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രമുഖ അഭിഭാഷകയുടെയും അധിക്ഷേപം.
പരാതിക്കാരിക്കും പരാതിക്കാരിയെ പിന്തുണയ്ക്കുന്നവർക്കും നിയമത്തിന്റെ നേർവഴികൾ തേടാനായി ഉപദേശം കൊടുക്കാൻ ധാർമ്മികമായി ബാധ്യസ്ഥനായ, സമരപന്തൽ സന്ദർശിച്ച് അവിടെ കൂടിയ മാധ്യമ ക്യാമറകൾക്ക് വേണ്ടി ഘോരംഘോരം പ്രസംഗിച്ച കെമാൽ പാഷയെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് ബുദ്ധി എന്നറിയാഞ്ഞിട്ടല്ല. ചിലത് പറഞ്ഞില്ലെങ്കിൽ, ഹൈക്കോടതി ജഡ്ജിമാർ എല്ലാവരും ഈ കെമാൽ പാഷയെ പോലെ തല്ലിപ്പൊളികളാണ് എന്ന് ചിലരെങ്കിലും കരുതും. എന്ന് സംഗീത ലക്ഷ്മണ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഹൈകോടതിയുടെ മുന്നിൽ പരിഗണയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ചും, നടന്നു കൊണ്ടിരിക്കുന്ന ഒരു കേസ് അന്വേഷണത്തെ കുറിച്ചുമൊക്കെ പാഷ അഭിപ്രായങ്ങൾ നിശിതമായി വിമർശിച്ചാണ് സംഗീത സംസാരിക്കുന്നത്. പൊതുജനവികാരം ഇളക്കി വിടുക മാത്രമല്ല, കോടതി നടപടികളിൽ ഇടപെടാനുള്ള ശ്രമമാണ് ഈ കെമാൽ പാഷ നടത്തുന്നത്. കോടതിയലക്ഷ്യമാണ് അയാൾ ഈ ചെയ്യുന്നത്. ഹൈകോടതിയുടെ മുന്നിൽ പരിഗണയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ചും, നടന്നു കൊണ്ടിരിക്കുന്ന ഒരു കേസ് അന്വേഷണത്തെ കുറിച്ചുമൊക്കെ കെമാൽ പാഷക്ക് അഭിപ്രായങ്ങൾ പറയാം. എങ്കിൽ ആ അഭിപ്രായങ്ങൾ പറയുന്നവന്റെ സമനിലയെ കുറിച്ച് തനിക്കും അഭിപ്രായം പറയാം. അത് മാത്രമാണ് താനിവിടെ പറഞ്ഞതെന്നും സംഗീത കൂട്ടിച്ചേർക്കുന്നു.
2014 മുതൽ 2016 വരെ 12+1 തവണകൾ നടന്നത് ഉഭയ സമ്മതത്തോടെയുള്ള ലൈംഗീക ബന്ധം അല്ലാതെ മറ്റൊന്നുമല്ലെന്നും . നാട്ടിലെ കുറെ ഫെമിനിച്ചികൾ ഉഭയ സമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തിന് വഴങ്ങി കൊടുത്ത ഇരയ്ക്ക് വേണ്ടി കുട പിടിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും പിന്നീട് അവരൊന്നും നാവ് പൊക്കിയിട്ടില്ലെന്നും സംഗീത പറയുന്നു. ഇര എന്നു പറയുന്നവൾ ചില ഉടായിപ്പുകളുമായിട്ടാണ് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് എന്ന് തനിക്ക് ഉത്തമ ബോധ്യമുള്ളതായി സംഗീത ഉറപ്പിക്കുന്നു. മെത്രാന്റെതായാലും കന്യാസ്ത്രീയുടെതായാലും കഴപ്പ് കഴപ്പ് തന്നെയല്ലേ? എന്ന ചോദ്യത്തോടെയാണ് ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha

























