ബാർകോഴ കേസിൽ കുടുങ്ങി മാണി ; ബാർകോഴ കേസിൽ മാണിക്കെതിരായ തുടരന്വേഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

ബാർകോഴ കേസിൽ മാണിക്കെതിരായ തുടരന്വേഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം. തുടരന്വേഷണത്തിനുള്ള അനുമതിയില്‍ ഡിസംബര്‍ 10നുള്ളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണം. ഈ അവസരത്തിൽ മാണി യുഡിഎഫിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാൻ സാധ്യത ഏറെയാണ്. വിഎസ് അച്യുതാനന്ദൻ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ തുടങ്ങി കേസില്‍ കക്ഷി ചേര്‍ന്നവരാണ് സര്‍ക്കാറിനോട് അനുമതി തേടുന്നത്.
അഴിമതി കേസില്‍ അന്വേഷണത്തിന് സര്‍ക്കാറിന്റെ മുന്‍ കൂര്‍ അനുമതി വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിയമഭേദഗതി പഴയ കേസുകള്‍ക്ക് ബാധകമാണോ എന്നതില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. മൂന്ന് തവണ അന്വേഷിച്ച് ക്ലീന്‍് ചിറ്റ് കിട്ടിയ സാഹചര്യത്തില്‍ അനുമതി നല്‍കിയാല്‍ മാണിയും നിയമനടപടിക്ക് നീങ്ങും. അതിനാൽ നിയമോപദേശം ലഭിച്ച ശേഷമാകും തീരുമാനം.
ബാർകോഴ കേസിൽ കെഎം മാണിക്ക് തിരിച്ചടിയായിരുന്നു. ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് കോടതി കഴിഞ്ഞ ദിവസം തള്ളി. തുടരന്വേഷണത്തിന് സർക്കാർ അനുമതി വാങ്ങാൻ കേസ് ഡിസംബർ പത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വിജിലൻസിന്റെ രണ്ടാമത്തെ തുടരന്വേഷണ റിപ്പോർട്ടാണ് കോടതി തള്ളിയത്.
https://www.facebook.com/Malayalivartha

























