ഫഹദ് കത്തിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ കത്തിച്ചേനെ ! അത്രയ്ക്കു അറപ്പും വെറുപ്പും തോന്നിപ്പോയി....! ; 'വരത്തൻ' തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ നെഗറ്റീവ് റോള്‍ അവതരിപ്പിച്ച വിജിലേഷിനോട് പ്രേഷകരുടെ കലിപ്പ് തീരുന്നില്ല

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിച്ച ‘വരത്തൻ’ തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമാണ്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഫഹദിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി ചിത്രം നേരത്തെ മാറിയിരുന്നു. മൗത്ത് പബ്ലിസ്റ്റിയായിരുന്നു ചിത്രത്തിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
ഫഹദിനൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങള്‍ക്കും മികച്ച പ്രേക്ഷകപ്രശംസകള്‍ ലഭിച്ചിരുന്നു. നായികയായി അഭിനയിച്ച ഐശ്വര്യ ലക്ഷ്മിയും വില്ലന്‍ വേഷത്തിലെത്തിയ ഷറഫുദ്ദീന്റെ പ്രകടനങ്ങളെ എല്ലാവരും പുകഴ്ത്തിയിരുന്നു. ഇവര്‍ക്കൊര്‍പ്പം പ്രേക്ഷകരെ അതിശയിപ്പിച്ച പ്രകടനമായിരുന്നു വിജിലേഷ് എന്ന നടന്‍ നടത്തിയിരുന്നത്.
വരത്തന്‍ പുറത്തിറങ്ങിയതിനു ശേഷം തനിക്ക് വന്ന മെസേജുകളെ പറ്റി വിജിലേഷ് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ചിത്രത്തില്‍ നെഗറ്റീവ് റോള്‍ അവതരിപ്പിച്ച തനിക്ക് ലഭിച്ച മെസേജുകളെക്കുറിച്ചായിരുന്നു വിജിലേഷ് പറഞ്ഞത്.
വരത്തനിലെ കഥാപാത്രത്തെപ്പറ്റിയും സിനിമയെപ്പറ്റിയും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കയ്യിൽ കിട്ടിയിരുന്നെങ്കിൽ രണ്ട് പൊട്ടിച്ചേനെ എന്നു പറയുന്ന ആളുകളായിരുന്നു അധികവും. ഫഹദ് കത്തിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ കത്തിച്ചേനെ, എന്നുള്ള മെസേജുകളൊക്കെ വന്നു. അത്രയ്ക്കു അറപ്പും വെറുപ്പും തോന്നിപ്പോയി എന്നാണ് സിനിമ കണ്ടവർ പറയുന്നത്. ആ കഥാപാത്രത്തെ ആളുകൾ അംഗീകരിച്ചതിൽ സന്തോഷം.
നട്ടെല്ലുള്ള ഏത് പെണ്ണും ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു പോകുന്ന സ്വഭാവം. വരത്തനിലെ ജിതിൻ എന്ന കഥാപാത്രത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. സിനിമ കണ്ടിറങ്ങുന്ന ആരും ജിതിൻ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. അതൊരു കഥാപാത്രമാണല്ലോ എന്ന ചിന്തയൊക്കെ രണ്ടാമതേ വരൂ. വിജിലേഷ് കാരയാട് എന്ന അഭിനേതാവ് പ്രേക്ഷകരെ കയ്യിലെടുത്തത് അങ്ങനെയാണ്.
https://www.facebook.com/Malayalivartha






















