Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

ശബരിമലയിലെ യുവതീപ്രവേശനം കോടതികയറിയിട്ട് 28 വര്‍ഷമായി, ദേവസ്വം കമ്മീഷ്ണറായിരുന്ന ചന്ദ്രിക പേരക്കുട്ടിയുടെ ചോറൂണിന് മരുമകള്‍ അടക്കമുള്ള യുവതികളെയും കൂട്ടി സന്നിധാനത്ത് എത്തിയതിന്റെ വാര്‍ത്തയും ചിത്രവും ജന്മഭൂമി പത്രത്തില്‍ അടിച്ച് വന്നതോടെ തുടങ്ങിയ വിവാദം ഇന്നും അവസാനിച്ചിട്ടില്ല

13 NOVEMBER 2018 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് വഴിവെച്ചത് മുന്‍ ദേവസ്വം കമ്മീഷ്ണറായിരുന്ന ചന്ദ്രിക ബന്ധുക്കളായ യുവതികളെ സന്നിധാനത്ത് എത്തിച്ചതിലൂടെയാണ്. മണ്ഡല മകരവിളക്ക് സമയത്ത് ഒഴികെ 10 വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഇല്ലെന്നാണ് ചന്ദ്രിക പറയുന്നത്. ചന്ദ്രിക പേരക്കുട്ടിയുടെ ചോറൂണിനാണ് മരുമകള്‍ ഉള്‍പ്പെടെയുള്ള യുവതികളുമായി മലകയറിയത്. ഇത് ശ്രദ്ധയില്‍ പെട്ട ഫോട്ടോഗ്രാഫര്‍ പടം എടുത്തു. അത് ജന്‍മഭൂമി പത്രത്തില്‍ അടിച്ച് വന്നതോടെയാണ് വിവാദം തുടങ്ങിയത്. 

മഹേന്ദ്രന്റെ കത്ത് ഹര്‍ജിയായി

എസ്. മഹേന്ദ്രന്‍ 1990 ല്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച കത്ത് പൊതുതാത്പര്യഹര്‍ജിയായി പരിഗണിച്ചതോടെയാണ് ശബരിമലയിലെ യുവതീപ്രവേശന വിഷയം കോടതി കയറിയത്. ശബരിമലയില്‍ യുവതികള്‍ കയറുന്നെന്നും പ്രാര്‍ത്ഥന നടത്തുന്നെന്നുമാണ് മഹേന്ദ്രന്‍ കത്തില്‍ ഉന്നയിച്ചത്. വിഐപികളുടെ ഭാര്യമാര്‍ക്കു പ്രത്യേകപരിഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ദേവസ്വം മുന്‍കമ്മിഷണര്‍ ജെ. ചന്ദ്രികയും മകളും ബന്ധുക്കളായ മറ്റുസ്ത്രീകളും 19.08.1990ല്‍ ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണു നടത്തി. 'ജന്മഭൂമി' പത്രത്തില്‍ ഫോട്ടോ സഹിതം ഇതിന്റെ വാര്‍ത്ത വന്നു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ നിരോധിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആയിരുന്നു ആവശ്യം. തുടര്‍ന്ന് കോടതി ബന്ധപ്പെട്ടയാളുകള്‍ക്ക് നോട്ടീസ് അയയ്ക്കുകയും കേസ് ആരംഭിക്കുകയും ചെയ്തു. 

കോടതിയുടെ അഭിപ്രായം

1991 ലെ ഹൈക്കോടതിവിധിയില്‍ ഇതുസംബന്ധിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: 'പരാതിക്കാരനായ മഹേന്ദ്രന്‍, ജെ. ചന്ദ്രിക, ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ എന്നിവരുടെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോള്‍ ശബരിമലക്ഷേത്രത്തിന്റെ വിശ്വാസത്തെക്കു റിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായ ചോദ്യങ്ങളാണു പരിഗണനയ്ക്കായി ഉയര്‍ന്നുവരുന്നത് എന്ന് തോന്നി. അതിനാല്‍ പരാതി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടി ക്കിള്‍ 226 പ്രകാരം പൊതുതാത്പര്യഹര്‍ജി എന്ന നിലയില്‍ ഒ.പി 9015/1990 ആയി പരിഗണിക്കുന്നു.'

ഈ കേസില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സിന്റെ കേരളഘടകം, കേരള ക്ഷേത്രസംരക്ഷണസമിതിയുടെ പ്രസിഡന്റ് എം.വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ കക്ഷിചേരാന്‍ അനുമതി തേടുകയും ഹൈക്കോടതിനിയമങ്ങളുടെ 152(2) ചട്ടമനുസരിച്ച് ഇത് അനുവദിക്കു കയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണു കേസ് പുരോഗമിച്ചത്. വിചാരണയില്‍ വന്ന വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഈ കേസിന്റെ വിചാരണയില്‍ ഉയര്‍ന്നുവന്നു. ഓരോ കക്ഷിയും ഉന്നയിച്ച വാദങ്ങള്‍ 1991 ലെ കോടതിവിധിയില്‍ വിശദീകരിച്ചിട്ടുണ്ട്. 

കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ യുവതിയായ മഹാറാണിയും ദിവാനും ഒപ്പമുണ്ടായിരുന്നുവെന്ന വാദം ഉയര്‍ന്നുവന്നു. അടുത്തവര്‍ഷങ്ങളില്‍ നിരവധിഭക്തര്‍ അവിടെ കുട്ടികളുടെ ചോറൂണിനായി എത്തിയിരുന്നതും അത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ദ്ദിഷ്ട ചാര്‍ജ്ജുകള്‍ വാങ്ങി ദേവസ്വം ബോര്‍ഡ് രസീതു നല്‍കിയിരുന്നതും ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരക്രമങ്ങളില്‍ വന്ന മാറ്റങ്ങളും കോടതിവിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പ്രതിമാസപൂജയ്ക്ക് യുവതീ ദര്‍ശനമാവാം

പ്രതിമാസപൂജയ്ക്കായി അമ്പലം തുറക്കുമ്പോള്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കു സന്ദര്‍ശിക്കാന്‍ 20 വര്‍ഷമായി അനുവാദമുണ്ടായിരുന്നു എന്നതും മണ്ഡലം, മകരവിളക്ക്, വിഷുക്കാലങ്ങളില്‍ മാത്രമാണു സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നത് എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. പഴയകാലത്തു കൊടുംകാട്ടിലൂടെയുളള യാത്ര സ്ത്രീകള്‍ക്കു ദുഷ്‌കകരമായിരുന്നെങ്കിലും ആധുനികസൗകര്യങ്ങള്‍ വന്നതോടെ ആ സാഹചര്യത്തിനു മാറ്റമുണ്ടായെന്നും ഹിന്ദുമതം സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. 
ഇത്തരം കാര്യങ്ങള്‍ വച്ചുകൊണ്ട് ക്ഷേത്രത്തിന്റെ ആചാരങ്ങളും മതവികാരങ്ങളും പരിഗണിച്ചു ചെയ്യേണ്ട കാര്യമാണ് ഇവയെന്നും ഇതു മൗല കാവകാശങ്ങളില്‍ ഒന്നുപോലും ലംഘിക്കുന്നതല്ലെന്നും ഇങ്ങനെയൊരു പരാതി ഫയല്‍ ചെയ്യാന്‍ ഭരണഘടനയുടെ 226ാം അനുച്ഛേദപ്രകാരം
ഹര്‍ജിക്കാരന് അവകാശമില്ലെന്നും അതുകൊണ്ട് ഹര്‍ജി തള്ളണമെ ന്നുമാണ് ദേവസ്വം ബോര്‍ഡ് വാദിച്ചത് എന്നും വിധിയില്‍ വ്യക്തമാകുന്നുണ്ട്.

ചന്ദ്രികയുടെ മറുപടി

ദേവസ്വം കമ്മിഷണറായിരുന്ന ചന്ദ്രിക താന്‍ കൊല്ലവര്‍ഷം 1166 ചിങ്ങം ഒന്നാം തീയതി ക്ഷേത്രം സന്ദര്‍ശിച്ചു, പേരക്കുട്ടിയുടെ ചോറൂണു നടത്തി. മണ്ഡല, മകര വിളക്ക്, വിഷു ഒഴികെയുള്ള സമയങ്ങളില്‍ 10 മുതല്‍ 50 വരെ വയസുള്ള സ്ത്രീകളുടെ പ്രവേശനത്തിനു നിയന്ത്രണമില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതിമാസപൂജകള്‍ നടക്കുമ്പോള്‍ എല്ലാ പ്രായക്കാരായ സ്ത്രീകളും ശബരിമല സന്ദര്‍ശിക്കാറുണ്ട്. ഇത് ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ ക്കു വിരുദ്ധമല്ല എന്ന് അവര്‍ വിശദീകരിച്ചതായും വിധിയില്‍ പറയുന്നു
ണ്ട്.

ഹര്‍ജി തളളണമെന്ന് ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ തിരുക്കൊച്ചി ക്ഷേത്രപ്രവേശനനിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നും വ്യക്തമാക്കി. ശബരിമലക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള വനിതകളുടെ പ്രവേശനം മണ്ഡലം, മകരവിളക്ക്, വിഷു സമയത്തു നിരോധിച്ചുകൊണ്ട് എല്ലാ വര്‍ഷവും ദേവസ്വം ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘ ടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അതു തള്ളിക്കളയണമെന്നും ചീഫ് സെക്രട്ടറിയും അഭ്യര്‍ത്ഥിച്ചു.

കുമ്മനം രാജശേഖരന്റെ കത്ത്

ഹിന്ദുമുന്നണിയുടെ അക്കാലത്തെ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ ക്ഷേത്രം തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരര്‍ക്ക് ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിന് അദ്ദേഹം അയച്ച മറുപടി കോടതിമുമ്പാകെ വന്നു. കുമ്മനം രാജശേഖരന്റെ കത്തിന്റെ വിശദാംശങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവന്നു. ശബരിമലയില്‍ വിവാഹച്ചടങ്ങുകളും വനിതകളുടെ ഡാന്‍സും സിനിമാഷൂട്ടിങ്ങും നടന്നു എന്ന കാര്യം ആ കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഹൈക്കോടതി യുവതികളെ തടഞ്ഞു

വാദങ്ങളെല്ലാം പരിശോധിച്ച ഹൈക്കോടതി, ശബരിമല കയറാന്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശബരി മലയിലെ കാലാതിവര്‍ത്തിയായ ആചാരമാണെന്ന നിഗമനത്തിലെത്തി്. ആ നിയന്ത്രണം എല്ലാ തീര്‍ത്ഥാടന വേളയിലും നടപ്പിലാക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. പൊലീസ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോര്‍ഡിനു നല്‍കണമെന്നു കേരള സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു. നേരത്തേ ഉണ്ടായിരുന്നു എന്നു തെളിയിക്കപ്പെട്ട സ്ത്രീപ്രവേശത്തിന്
ഇങ്ങനെ അറുതി വരുത്തുകയാണ് കോടതി 1991 ഏപ്രില്‍ അഞ്ചിലെ വിധിയിലൂടെ ചെയ്തത്.

സര്‍ക്കാര്‍ ചെയ്തത് 

1991നുശേഷം ഈ വിധിയാണ് ഇപ്പോഴത്തെ സുപ്രീം കോടതിവിധിവരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിവന്നത്. ഇതറിയാതെ എത്തുന്ന ഭക്തയുവതികളെ പമ്പയില്‍വച്ചു നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. 

സുപ്രീം കോടതിയില്‍ പുതിയ റിട്ട്

2006ല്‍ ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിമുമ്പാകെ റിട്ട് പരാതിയായി വരിക യായിരുന്നു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും മറ്റുള്ളവ രുമാണ് ഈ റിട്ട് നല്‍കിയത്. സംസ്ഥാനസര്‍ക്കാരിനെ എതിര്‍കക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം ചോദിച്ചു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് 12 വര്‍ഷത്തെ വാദം കേട്ട ശേഷമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് യുവതീപ്രവേശനം അനുവദിച്ച് വിധി പ്രസ്താവിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (4 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (18 minutes ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (5 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (6 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (9 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (9 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (10 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (10 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (10 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (10 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (11 hours ago)

Malayali Vartha Recommends