സുപ്രീംകോടതിയിൽ അനുകൂല വിധി വരുമെന്ന് പ്രതീക്ഷയില്ല; നവംബർ 17 ന് വിശ്വാസികൾ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നൽകും;പോരാട്ടം തുടരും;- രാഹുൽ ഈശ്വർ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നും സുപ്രീംകോടതിയില്‍ നിന്നും അനുകൂല തീരുമാനം വരുമെന്ന പ്രതീക്ഷയില്ലെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ പ്രതികരണം.
സുപ്രീംകോടതിയില്‍ നിന്നും അനുകൂല തീരുമാനം വരണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.പ്രതികൂല വിധിയാണ് വരുന്നതെങ്കില്‍ വിശ്വാസികൾ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നൽകുകയും അവർ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കുകയും ചെയ്യും . - രാഹുല്‍ വ്യക്തമാക്കി
ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസ് വഴി നിയമനിർമണം നടത്തൻ സാധ്യത ഉണ്ട്. എന്തായാലും പോരാട്ടം തുടരും. നിയമപരമായും എല്ലാ വഴികളും തേടുമെന്നും രാഹുല്‍ വ്യക്തമാക്കി
തുലാമാസപൂജകള്‍ക്കായും ചിത്തിര ആട്ട വിശേഷ പൂജയ്ക്കും സന്നിധാനത്ത് നദ തുറന്നപ്പോൾ വൻ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു .തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞതിനെ തുടര്‍ന്ന് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാനും ക്ഷേത്രം അടപ്പിക്കാനുമായിരുന്നു തങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്ന് ജയിലില്‍ നിന്നിറങ്ങിയ ശേഷം രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ പദ്ധതിയിട്ട കേസില്‍ നിലവില്‍ രാഹുല്‍ ജാമ്യത്തിലാണ്.
അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുക എന്നീ ഉപാധികളോടെയാണ് രാഹുല്‍ ഈശ്വറിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ശബരിമല യുവതി പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ സമർപ്പിച്ച 49 പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് ഉച്ചതിരിഞ്ഞു മൂന്ന് മണിക്കാണ് കോടതി പരിഗണിക്കുക.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായി പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ചീഫ് ജസ്റ്റിസിന് പുറമെ ഉണ്ടാകുക .ഹര്‍ജികള്‍ സംബന്ധിച്ച് തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ജഡ്ജിമാരുടെ
ചേമ്പറിൽ പരിഗണിക്കും
സുപ്രധാന വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി.
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന ചരിത്ര വിധി കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍, എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ് സെപ്തംബര്‍ 28ന് ചരിത്രവിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha























