സംസ്ഥാനത്ത് എറ്റവും കൂടുതല്‍ ഫള്ക്‌സുകള്‍ ഉളളത് മുഖ്യമന്ത്രി ഫോട്ടോ വച്ച ഫള്ക്‌സ് ബോര്‍ഡുകൾക്ക് ; സംസ്ഥാന സർക്കാരിനെ രുക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

സംസ്ഥാന സർക്കാരിനെ രുക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പാതയോരത്തെ പരസ്യബോര്‍ഡുകളും കൊടിതോരണകളും ഫളക്‌സ ബോര്‍ഡുരളും നീക്കണമെന്ന വിധി നടപ്പിലാക്കാത്തതിനാണ് കോടതി വിമര്‍ശനം. ഇക്കാര്യത്തില്‍ രണ്ട് ആഴ്ച്ചക്കകം ചീഫ് സെ ക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് മാനിക്കുന്നില്ലന്ന് കോടതി ചോദിച്ചു. ഭരണസിരകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരവധി ഫള്ക്‌സുകളാണ് സ്ഥാപിച്ചിരിക്കുന്നത് എന്നാല്‍ ഫളക്‌സ് നിരോധന ഉത്തരവ് വന്നിട്ടും എന്തുകൊണ്ടാണ് മാനിക്കാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ ഫള്ക്‌സുകള്‍ ഉളളത് മുഖ്യമന്ത്രി ഫോട്ടോ വച്ച ഫള്ക്‌സ് ബോര്‍ഡുകളാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉള്ളത് എന്നും അമിക്യക്യുസ്‌രി കോടതിയെ അറിയിച്ചു.
അനധികൃത ഫ്‌ളക്‌സ് സ്ഥാപിക്കുന്നവര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. പാതയോരത്തെ അനധികൃത പരസ്യബോര്‍ഡുകളും കൊാടിതോരണകളും ഫള്ക്‌സ ബോര്‍ഡുകള്‍ ഒക്ടോബര്‍ 30 ന് മുന്‍പ് മാറ്റണംഎന്നായിരുന്നു ഹൈക്കോടതിയുെട ഉത്തരവ്,
https://www.facebook.com/Malayalivartha























