ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ഒന്നും സംസാരിക്കാനില്ല... സനല്‍കുമാര്‍ കൊലപാതകത്തിൽ നിയമപരമായ അന്വേഷണം തുടരുമെന്ന് ഡിജിപി

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ മരണത്തില്‍ അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും ഡിജിപി വ്യക്തമാക്കി. സനല്‍കുമാര്‍ കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലടക്കം അന്വേഷണം നടത്തുന്നതിനിടെയാണ് തിരുവനന്തപുരത്തെ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പി ഹരികുമാറിന്റെ മരണം പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കരുതുന്നതായി റൂറല്‍ എസ്പി അശോക് കുമാര്‍ വ്യക്തമാക്കി.
തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിൻക്കര സനൽ കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിരുന്നു.
24 മണിക്കൂറിനകം പിടികൂടണമെന്ന് മുഖ്യമന്ത്രി ഐജി ശ്രീജിത്തിന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി. ഹരികുമാറിനോട് കീഴടങ്ങാനോ ഇല്ലെങ്കിൽ നിയമത്തിനു മുന്നിൽ സറണ്ടർ ചെയ്യാനോ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ അന്ത്യശാസനം നൽകിയിരിക്കെയാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊടങ്ങാവിളയിലെ വനിത സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഡി.വൈ.എസ്.പി ബി. ഹരികുമാര്‍ സനാലുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. പേന സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി കാര്‍ എടുക്കാന്‍ എത്തിയപ്പോഴാണ് സനലിന്റെ വാഹനം സമീപത്ത് നിര്‍ത്തിയിട്ടത് കണ്ടത്. ഇതോടെ കാര്‍ മാറ്റി തരാന്‍ ഡി.വൈ.എസ്.പി സനലിനോട് ആവശ്യപ്പട്ടു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടർന്ന് വാഹനം മാറ്റാൻ പറഞ്ഞു കൊണ്ടു സനലിനോടു കയർക്കുകയായിരുന്നു. മർദ്ദനമേറ്റ സനലിനെ മനഃപൂർവം കാറ് വരുന്നത് കണ്ട് റോഡിലേയ്ക്ക് തള്ളിയിടുകയും വാഹനം ഇടിക്കുകയായിരുന്നു.
പരുക്കേറ്റ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാതെ സംഭവ സ്ഥലത്ത് നിന്ന് ഹരികുമാര്‍ തന്ത്രപൂർവം മുങ്ങുകയായിരുന്നു. തുടർന്ന് എസ് ഐയും സംഘവും ഇവിടേയ്ക്ക് എത്തുകയായിരുന്നു. എന്നാൽ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
ഹരികുമാര്‍ കുറ്റക്കാരന്‍ തന്നെയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രതി ഹരികുമാര്‍ സനലിനെ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണ്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. വാഹനം വരുന്നത് കണ്ട പ്രതി സനല്‍കുമാറിനെ മനപ്പൂര്‍വം തള്ളിയിട്ട് അപായപ്പെടുത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ഡിവൈഎസ്പിക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























