തമിഴ്‌നാട്ടിൽ കെഎസ്ആർടിസി വാഹനങ്ങൾ തടഞ്ഞു; സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം മറ്റു ജില്ലകളിലേക്കും വ്യാപിക്കുമ്പോൾ കെഎസ്ആർടിസി സർവീസിന്റെ കാര്യം ആശങ്കയിൽ

ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ കെഎസ്ആർടിസി വാഹനങ്ങൾ തടഞ്ഞു. തക്കല, കളിയിക്കാവിള എന്നിവിടങ്ങളിൽ കെഎസ്ആർടിസിക്ക് നേരെ പ്രതിഷേധം നടന്നു. ബസുകൾക്ക് മുന്നിൽ ശരണം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ അണിനിരന്നത്. ബിജെപി, ആർഎസ്എസ് തുടങ്ങി മറ്റു ഹൈന്ദവ സംഘടനകൾ അയ്യപ്പ സേവാ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് നാമ ജപത്തോടുകൂടി കെഎസ്ആർടിസി തടഞ്ഞത്.
സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധം മറ്റു ജില്ലകളിലേക്കും വ്യാപിക്കുമ്പോൾ കെഎസ്ആർടിസി സർവീസിന്റെ കാര്യം വളരെ ആശങ്കയിലാണ്. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്റെ വാഹനം തടഞ്ഞ സംഭവം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുമോ എന്ന ആശങ്കയിലാണ് പോലീസ്.
മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പമ്പയില്‍ ത്രിവേണി പാലത്തിന് സമീപമാണ് മന്ത്രിയുടെ വാഹനം തടഞ്ഞത് അതില്‍ അക്രമികളുണ്ടെന്ന സംശയത്തിലാണ് വാഹനം പരിശോധിച്ചതെന്ന് എസ്പി വിശദീകരിച്ചു. പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് വാഹനം തടഞ്ഞത്. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു നടപടി. സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി യാത്ര ചെയ്തത്. അബദ്ധം പറ്റിയെന്ന് മനസിലാക്കിയതോടെ പൊലീസ് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha






















