ഹിന്ദുക്കള്‍ക്ക് പുല ഒരു വര്‍ഷം ഉണ്ടെന്ന ദേവസ്വംമന്ത്രിയുടെ വാദം പൊളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മേല്‍ശാന്തിയെ സസ്‌പെന്റ് ചെയ്തു ; ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഹിന്ദുക്കള്‍ക്ക് പുല, വാലായ്മ ഒരു വര്‍ഷം നിലനില്‍ക്കുമെന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്റ് ചെയ്തു. കാഞ്ഞങ്ങാട് മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം പാരമ്പര്യ മേല്‍ശാന്തി ടി. മാധവന്‍ നമ്പൂതിരിക്കെതിരെയാണ് നടപടി. ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അമ്മ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്നതേ ഉള്ളു എന്നും, ഹിന്ദു വിശ്വാസ പ്രകാരം മരണത്തിന് ഒരു വര്‍ഷത്തിന് ശേഷമേ മലക്ക് പോകാറുള്ളു എന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം. എന്നാല്‍ 16 അല്ലെങ്കില്‍ 41 ദിവസമാണ് പുല, വാലായ്മ നോക്കുന്നതെന്ന് കടകംപള്ളിക്ക് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പുല, വാലായ്മ ഒരു വര്‍ഷം ഉണ്ടാകില്ലെന്ന വിശദീകരണം നടത്തിയതിന് മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു എന്നാണ് ആരോപണം.
ജൂലൈ അഞ്ചിനാണ് സുരേന്ദ്രന്റെ അമ്മ കല്യാണി (90) അന്തരിച്ചത്. സാധാരണഗതിയിൽ 41 ദിവസത്തെ പുലയ്ക്കുശേഷം ക്ഷേത്രങ്ങളിൽ പ്രവേശിക്കാം. എന്നാൽ അടുത്ത ബന്ധുക്കളുടെ മരണം നടന്നാൽ ശബരിമലയിലും മറ്റും സാധാരണഗതിയിൽ ഒരു വർഷത്തിനു ശേഷമേ വിശ്വാസികൾ പോകാറുള്ളൂ എന്നാണ് സുരേന്ദ്രനെ വിമർശിക്കുന്നവരുടെ വാദം. ഈ സാഹചര്യത്തിലാണ് ചിത്തിര ആട്ടതിരുന്നാളിനും മണ്ഡലകാലത്തും സുരേന്ദ്രൻ ശബരിമലയിൽ എത്തിയതെന്നും വിമർശകർ പറയുന്നു.
https://www.facebook.com/Malayalivartha






















