ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുട്ടട സ്വദേശി വേണു ഗോപാലൻ നായർ ; പുലർച്ചെ ഒന്നരയോടെ സമരപ്പന്തലിലേയ്ക്ക് ഓടിക്കയറി പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ വേണുവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു- വൻദുരന്തം ഒഴിവാക്കിയത് പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലെന്ന് എം ടി രമേശ്
ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സെക്രട്ടറിയേറ്റിലെ സമരപ്പന്തലിന് മുന്നിൽ ആത്മഹത്യാശ്രമം. മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമരപ്പന്തലിലേക്ക് ഓടിക്കയറിയ സമര പന്തലിലേക്ക് ഒാടിക്കയറിയ വേണുവിനെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. സമരപന്തലില്‍ ഉണ്ടായിരുന്നവരും പോലീസും ഇടപെട്ട് തീയണച്ച് വേണുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ വേണുവിന്റെ നില ഗുരുതരമാണ്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചിട്ടുള്ള ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. റോഡില്‍ നിന്നും സമരപന്തലിലേക്ക് ഓടിക്കയറുകയയും ശരീരത്തിൽ തീക്കൊളുത്തുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും , ശബരിമല വിഷയത്തിലെ ജനവികാരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ മൂന്ന് മുതലാണ് ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷ സമരം തുടങ്ങിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ സികെ പത്മനാഭനാണ് നിരാഹാരം തുടരുന്നത്.
https://www.facebook.com/Malayalivartha