ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം. ഗുവാഹത്തി, ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറിൽ 127ന് എല്ലാവരും പുറത്താകുകയായിരുന്നു.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബർഗർ, ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ എന്നിവരാണ് തകർത്തത്. 36 പന്തിൽ 43 റൺസ് നേടിയ ജാമി ഓവർടോണാണ് ചെന്നൈയുടെ ടോപ് സ്‌കോററായുള്ളത്. ചെന്നൈക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തിൽ സഞ്ജു സാംസൺ (6) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ 12.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 17 പന്തിൽ 52 റൺസ് നേടിയ വൈഭവ് സൂര്യവൻഷിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. യശസ്വ ജയ്‌സ്വാൾ 38 റൺസുമായി പുറത്താവാതെ നിൽക്കുകയും ചെയ്തു.
ഓപ്പണിംഗ് വിക്കറ്റിൽ വൈഭവ് - ജയ്‌സ്വാൾ സഖ്യം 75 റൺസ് ചേർത്തിരുന്നു. 15 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ വൈഭവ് ഏഴാം ഓവറിൽ മടങ്ങി. അഞ്ച് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.
തുടർന്നെത്തിയ ധ്രുവ് ജുറൽ (18) നേരത്തെ മടങ്ങിയെങ്കിലും ജയസ്വാൾ - റിയാൻ പരാഗ് (14) സഖ്യം രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ചെന്നൈക്ക് വേണ്ടി അൻഷൂൽ കാംബോജ് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.
അതേസമയം നേരത്തെ, സ്‌കോർ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ചെന്നൈക്ക്. ഓപ്പണറായെത്തിയ സഞ്ജു രണ്ടാം ഓവറിന്റെ അവസാന പന്തിൽ തന്നെ ബൗൾഡായി. ബർഗർക്കായിരുന്നു വിക്കറ്റ്. അപ്പോൾ സ്‌കോർബോർഡിൽ 14 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.
മൂന്നാം ഓവറിന്റെ അവസാന പന്തിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദും (6) മടങ്ങി. ജോഫ്ര ആർച്ചറുടെ പന്തിൽ ബൗൾഡായിട്ടാണ് ഗെയ്കവാദ് മടങ്ങിയത്. മൂന്നാമനായി എത്തിയ ആയുഷ് മാത്ര (0) നേരിട്ട ആദ്യ പന്തിൽ തന്നെ കീഴടങ്ങി. ബർഗറിന്റെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന് ക്യാച്ച്. പവർ പ്ലേ തീരുന്നതിന് തൊട്ടുമുമ്പ് മാത്യു ഷോർട്ടും (2) മടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























