പശു പാൽ തരും, ചാണകവും മൂത്രവും തരും; മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം; ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടിയിൽ പരിഹാസവുമായി എംഎം മണി

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടിയിൽ പരിഹാസവുമായി സിപിഎം നേതാവും വൈദ്യുതി മന്ത്രിയുമായ എംഎം മണി. ഗുണപാഠമെന്ന രീതിയിലാണ് മണിയുടെ പരിഹാസം. പാഠം ഒന്ന്പശു പാൽ തരും ,ചാണകവും മൂത്രവും തരും, പക്ഷേ, വോട്ട് തരില്ല എന്ന് മണി ഫേസ്ബുക്കിൽ കുറിച്ചു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം എന്ന് അദ്ദേഹം ഉപദേശിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
#പാഠം #ഒന്ന്:
#പശു #പാൽ #തരും,#ചാണകവും #മൂത്രവും #തരും
#പക്ഷേ, #വോട്ട് #തരില്ല !
മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം. ഇതിനെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണ്. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്. കോൺഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത് . അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്സിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും എന്നാണ് മണിയുടെ ഫേസ്ബുക് കുറിപ്പ്.
മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയെ ട്രോളി മന്ത്രി എം എം മണി രംഗത്ത് എത്തിയിരുന്നു. ഫോട്ടോ സഹിതമാണ് പരിഹാസം. ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം എന്ന ക്യാപ്ഷനും നല്‍കിയായിരുന്നു അന്ന് പരിഹാസം.
അതേസമയം മോദി തരംഗം രാഹുല്‍ പ്രഭാവത്തില്‍ മങ്ങുന്നതിന്റെ ആദ്യ സൂചന കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ ആദ്യ സൂചന കൂടിയാണിത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സോണിയാ ഗാന്ധിയില്‍ നിന്നും ഏറ്റെടുത്തതിനു ഒരു വര്‍ഷം തികഞ്ഞതിനു പിന്നാലെ പാട്ടിക്കുണ്ടായ ഈ നേട്ടം രാഹുലിന്റെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
2014 മുതല്‍ വിവിധ ഇടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയമായിരുന്നു കോണ്‍ഗ്രസിന് ഫലം. ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, അസം ഇവിടെയെല്ലാം തോല്‍വി ഏറ്റുവാങ്ങി. ഗുജറാത്തിലും കര്‍ണാടകയിലും പൊരുതി നിന്നെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്താനായില്ല. ഗോവയിലും മോഘാലയയിലും ബി.ജെ.പിയേക്കാള്‍ അധികം സീറ്റ് നേടിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുമായില്ല.
എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം തികഞ്ഞതിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്‌തത് രാഹുലും കോണ്‍ഗ്രസുമാണ്. നരേന്ദ്ര മോദിയെന്ന അതിശക്തനായ നേതാവിന് പറ്റിയ എതിരാളിയാണെന്ന് താനെന്ന് അദ്ദേഹം തെളിയിച്ചു.
മൂന്ന് സംസ്ഥാനങ്ങളുടെ ഭരണം ബിജെപിയില്‍ നിന്നും തിരിച്ചു പിടിച്ചാണ് രാഹുല്‍ തന്റെ കരുത്ത് തെളിയിച്ചത്. പക്വതയില്ലാത്ത നേതാവെന്ന പരിഹാസം നിലനില്‍ക്കെയാണ് ഓരോ സംസ്ഥാനത്തും ഓടിയെത്തി രാഹുല്‍ ഭരണം പിടിച്ചെടുത്തത്. ഇതോടെ അമിത് ഷാ - മോദി കൂട്ടുക്കെട്ടിന്റെ തന്ത്രങ്ങള്‍ തകര്‍ന്നു വീഴുന്നതും രാജ്യം കണ്ടു. ലോക്‍സഭാ തെരഞ്ഞെടുപ്പിനു മുമ്പായുള്ള സെമിഫൈനല്‍ എന്നാണ് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ഈ മത്സരത്തില്‍ രാഹുലും കോണ്‍ഗ്രസും വിജയം കണ്ടു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഫലങ്ങള്‍ ബിജെപിയെ ചെറുതൊന്നുമല്ല വേദനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























