യുവതികൾ വിശ്വാസികളെങ്കിൽ ആചാരങ്ങളില്‍ മാറ്റം വരുത്തുന്നതിൽ തെറ്റില്ല എന്ന നിലപാടിലാണ് ഇപ്പോൾ ആർ എസ്എസ് നേതൃത്വം

യുവതികൾ വിശ്വാസികളെങ്കിൽ ആചാരങ്ങളില്‍ മാറ്റം വരുത്തുന്നതിൽ തെറ്റില്ല എന്ന നിലപാടിലാണ് ഇപ്പോൾ ആർ എസ്എസ് നേതൃത്വം .
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആർ എസ് എസ്സും സംഘപരിവാറും നടത്തുന്ന ഹർത്താലിൽ കേരളം വലിയ സംഘര്‍ങ്ങളിലൂടെ കടന്നുപോകുന്നതിനിടയില്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ആര്‍എസ്എസ് രംഗത്തു വന്നിരിക്കുന്നു. .
തങ്ങള്‍ മാറ്റങ്ങള്‍ക്ക് എതിരല്ലെന്നും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവരായിരിക്കണം ആചാരങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു. ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹക് എം രാധാകൃഷ്ണൻ തങ്ങള്‍ ആചാരപരമായ മാറ്റങ്ങള്‍ക്ക്എതിരല്ല, എന്നാല്‍ കോടതി വിധി നടപ്പാക്കുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വേണമെന്നു മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോർട്ട് .
നിരവധി പേരുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ടവരായിരിക്കണം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്- അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകള്‍ വിശ്വാസികളല്ലെന്നും തീവ്ര ഇടതുപക്ഷക്കാരാണെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്
https://www.facebook.com/Malayalivartha



























