കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..

കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു. കുടകിൽ ട്രെക്കിംഗിനിടെ ശരണ്യ എന്ന പെൺകുട്ടിയെ കാണാതായതിന് പിന്നാലെ, ചിക്കമഗളൂരുവിലെ പ്രശസ്തമായ മുളയനഗിരിയിൽ മറ്റൊരു മലയാളി പെൺകുട്ടിയെക്കൂടി കാണാതായി. പാലക്കാട് സ്വദേശിനിയായ പതിനാലുകാരി നന്ദനയെയാണ് വനമേഖലയിൽ വെച്ച് കാണാതായത്.മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ നാൽപ്പതോളം പേരടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് നന്ദന വിനോദയാത്രയ്ക്ക് എത്തിയത്. 40-ഓളം വരുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ എത്തിയ ശ്രീനന്ദ എവിടെപ്പോയി എന്ന ചോദ്യത്തിന് മുന്നില്‍ കാട് മൗനം പാലിക്കുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചന്ദ്രദ്രോണ പർവതനിരയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം വെച്ചാണ് നന്ദനയെ സംഘത്തിൽ നിന്നും കാണാതായത്. വൈകുന്നേരം ആറ് മണിയോടെ കുന്ന് ഇറങ്ങുന്നതിനിടെ കുട്ടി സംഘത്തിൽ നിന്നും വേർപെട്ടു പോവുകയായിരുന്നു.. വൈകുന്നേരം 5.30-ഓടെ മൂടല്‍മഞ്ഞും വെളിച്ചക്കുറവും അനുഭവപ്പെട്ടു തുടങ്ങിയ സമയത്താണ് കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്. കൂടെയുണ്ടായിരുന്നവര്‍ നിമിഷനേരം കൊണ്ട് ചുറ്റും നോക്കിയെങ്കിലും ശ്രീനന്ദയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പ്രാഥമിക തിരച്ചിലുകള്‍പരാജയപ്പെട്ടതോടെയാണ് പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചത്.
ആദ്യം കുട്ടി അടുത്തെവിടെയെങ്കിലും കാണുമെന്ന് കരുതി മാതാപിതാക്കളും കൂടെയുള്ളവരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമയം വൈകുംതോറും ആശങ്ക വർദ്ധിച്ചതോടെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. എന്നാൽ രാത്രി എട്ട് മണിയോടെ പ്രദേശം കനത്ത മൂടൽമഞ്ഞിലും ഇരുട്ടിലും അമർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി. കുത്തനെയുള്ള ചരിവുകളും ഇടതൂർന്ന പുൽമേടുകളും നിറഞ്ഞ മാണിക്യധാര പ്രദേശം അപകടസാധ്യതയേറിയ ഇടമാണ്.
വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള വനമേഖലയായതിനാൽ അതീവ ജാഗ്രതയോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.രാത്രി മുഴുവൻ പോലീസ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തി. പുലർച്ചെ 4:30 വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് വനമേഖല അരിച്ചുപെറുക്കിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ മുതൽ സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) വനംവകുപ്പിന്റെ പ്രത്യേക സംഘവും തിരച്ചിലിനായി രംഗത്തുണ്ട്.ജില്ലാ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പെൺകുട്ടി വഴിതെറ്റി ഉൾവനത്തിലേക്ക് പോയതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോഎന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























