സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

സംസ്ഥാനത്ത് പോളിങ് തുടങ്ങി. മട്ടന്നൂർ മാലൂരിൽ സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി. കല്ലേറിൽ ബൂത്ത് ഏജന്റിന്റെ തലപൊട്ടി. ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് പരുക്കേറ്റത്. പോളിങ് കേന്ദ്രത്തിൽ അപേക്ഷ നൽകി മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.ഷെെജുവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണ് സംസ്ഥാനത്തുള്ളത്.
140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. കേരളത്തിന് കഴിവും കരുത്തും ഉണ്ടെന്നും ഇവ രണ്ടിനെയും പ്രയോജനപ്പെടുത്താൻ കാഴ്ചപ്പാടുള്ള ഒരു സർക്കാരാണ് കേരളത്തിനു വേണ്ടതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാളെ, അങ്ങനെയൊരു കേരളത്തിനായി വോട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി എക്സിലൂടെ അഭ്യർഥിച്ചു. തൊഴിലും അന്തസും അവസരങ്ങളുമുള്ള ഒരു ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്.
കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 2,71,42,952 വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തുകളിലെത്തുന്നത്. 1,39,21,868 സ്ത്രീ വോട്ടര്‍മാരും 1,32,20,811 പുരുഷന്മാരും 273 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്ന വിപുലമായ വോട്ടര്‍പട്ടികയാണ് ഇക്കുറി വിധിയെഴുതുന്നത്. ഇതിനു പുറമെ 53,984 സര്‍വീസ് വോട്ടര്‍മാരും ജനവിധിയുടെ ഭാഗമാകും.
രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറു മണി വരെ നീണ്ടുനില്‍ക്കും. മോക് പോളിംഗ് കഴിഞ്ഞു.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
https://www.facebook.com/Malayalivartha

























