അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബീഹാർ..കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത നിലയിലായിരുന്നു..മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ട്..

ഹോസ്റ്റലിൽ ചേർത്ത് അഞ്ചാം നാൾ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബീഹാർ. ജെഹാനാബാദിലെ ഒരു സ്വകാര്യ ഗുരുകുലം സ്കൂൾ ഹോസ്റ്റലിൽ താമസിപ്പിച്ചു പഠിപ്പിക്കാനായി മാതാപിതാക്കൾ കൊണ്ടുവിട്ട കുരുന്നിനെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തറുത്തതിനു പുറമെ ശരീരമാസകലം മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ട്.
ഏപ്രിൽ ഒന്നിനാണ് അഞ്ചു വയസ്സുകാരനെ മാതാപിതാക്കൾ ഹോസ്റ്റലിലാക്കിയത്. ഏപ്രിൽ ആറിന് പുലർച്ചെ 5.20-ഓടെ സ്കൂൾ ഡയറക്ടർ തരുൺ കുമാർ കുട്ടിയുടെ പിതാവ് അജയ് കുമാർ ശർമയെ വിളിച്ച് കുട്ടിക്ക് സുഖമില്ലെന്ന് അറിയിക്കുകയായിരുന്നു. പരിഭ്രാന്തനായി സ്വകാര്യ ആശുപത്രിയിലെത്തിയ അജയ് കുമാർ കണ്ടത് ഐസിയുവിൽ മരണത്തോട് മല്ലിടുന്ന മകനെയാണ്.കണ്ണുനീരോടെ ആ പിതാവ് പോലീസിനോട് പറഞ്ഞതിങ്ങനെ:
"കുട്ടിയുടെ കഴുത്ത് അറുത്തിരുന്നു. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിലായിരുന്നു. വയറിന്റെ ഇടതുഭാഗത്തും കവിളിലും പുരികത്തിന് താഴെയും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു." നില വഷളായതിനെത്തുടർന്ന് പട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടർമാരും സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha



























