അങ്ങനെയൊന്നും വിടില്ല പൊക്കിയിരിക്കും ഉറപ്പ്... ഹര്‍ത്താല്‍ ദിനത്തില്‍ പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസിൽ ആര്‍എസ്‌എസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസില്‍ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി. കേസിലെ മുഖ്യപ്രതിയും ആര്‍എസ്‌എസ് തിരുവനന്തപുരം ജില്ലാ പ്രചാരകുമായ പ്രവീണിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യപ്രതിയായ പ്രവീണിനെ പിടികൂടുന്നതു വരെ സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ തുടരുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍ പറഞ്ഞു.
നാല് ബോംബുകളാണ് പ്രവീണ്‍ എറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പോലീസുകാര്‍ക്ക് മുന്നിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പോലീസുകാര്‍ ചിതറിയോടി. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha























