കമ്യൂണിസ്‌റ്റ് സർക്കാർ ശബരിമലയെ തകർത്തു; ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെയെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ?; ഇടതുമുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇടതുമുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി . കമ്യൂണിസ്റ്റുകാര്‍ കേരള സംസ്കാരത്തെ അപമാനിച്ചു. ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ശബരിമല ക്ഷേത്ര വിഷയം ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകർഷിച്ചു. യുഡിഎഫ് ഡൽഹിയിൽ പറയുന്നത് ഒന്ന് ഇവിടെ പറയുന്നത് മറ്റൊന്ന്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ ഇരുവർക്കും ഒരു താൽപര്യവുമില്ല. അല്ലെങ്കിൽ മുത്തലാഖ് ബില്ലിനെ അവർ എതിർക്കുമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെയെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ?. പ്രതിപക്ഷത്തിന് ആശയ പാപ്പരത്തം ബാധിച്ചു. മോദിയെ ആക്ഷേപിക്കൽ മാത്രമാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
2021 ൽ ക്രൂഡ് ഓയിൽ ഇറക്കുമതി 10 ശതമാനം കുറയ്ക്കും. ജൈവ ഇന്ധന മിശ്രിതത്തിന്റെ ഉപയോഗം 25 ശതമാനമായി വര്‍ധിപ്പിക്കും. അഞ്ച് വർഷം മുൻപ് ലോകം ഇന്ത്യയെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയില്‍ വൻ നിക്ഷേങ്ങൾ നടക്കുന്നു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയെക്കാൾ മുന്നിലെത്തി. നാലര വർഷങ്ങൾക്കു മുൻപ് ഈ നാട്ടിലെ അടുക്കളകൾ പുകയില്ലാത്തതാക്കാൻ തീരുമാനിച്ചിരുന്നു. ആ ലക്ഷ്യത്തിന് വളരെ അടുത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ ആറ് കോടിയോളം വരുന്ന ജനങ്ങൾക്ക് സൗജന്യമായി പാചക വാതക കണക്ഷൻ ലഭ്യമായിരിക്കുന്നു. ഇന്ധനത്തിനായുള്ള ഇന്ത്യയുടെ ആവശ്യം കൂടി വരുകയാണ്. ഇന്ത്യ ഏഷ്യയിലെ രണ്ടാമത്തെ എണ്ണശുദ്ധീകരണ രാജ്യമാണ്. അതിൽ സുപ്രധാനമാണ് കൊച്ചിയുടെ സ്ഥാനം. തൃശൂരിലെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃശൂരിൽ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
https://www.facebook.com/Malayalivartha
























