ചൈത്ര തെരേസ ജോണിനെ സഹപ്രവർത്തകർ കുരുക്കിയതാണെന്ന് സൂചന; ചൈത്രയെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് അവരുടെ ജോലി കളയാൻ പ്ലാൻ തയ്യാറാക്കിയത് ചില സി പി എം നേതാക്കൾ തന്നെയാണെന്ന് വിവരം

ചൈത്ര തെരേസ ജോണിനെ സഹപ്രവർത്തകർ കുരുക്കിയതാണെന്ന് സൂചന. പോലീസിൽ തന്നെയുള്ള അവരുടെ വിശ്വസ്തരെ ഉപയോഗിച്ച് ചിലർ നടത്തിയ അട്ടിമറിയിലാണ് ഡി സി പി തെറിച്ചതെന്നാണ് വിവരം. അതിന് പൊതു പണിമുടക്ക് ദിവസം എസ് ബി ഐ ട്രഷറി ബ്രാഞ്ചിലുണ്ടായ ആക്രമണവുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.
താൻപാർട്ടി ഓഫീസിലുണ്ടെന്ന പ്രതിയുടെ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ചൈത്ര സി പിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തത്. എന്നാൽ ഏത് പാർട്ടി ഓഫീസാണെന്ന് വ്യക്തമായി പറയുന്നില്ല എന്നാണ് വിവരം. അത് തൈക്കാടുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായിരിക്കുമെന്ന് ചൈത്രക്ക് വിവരം നൽകിയത് ഒപ്പമുള്ള ഉദ്യോഗസ്ഥർ തന്നെയാണെന്ന് സൂചനയുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ ഡിസിപിയുമായി അറ്റാച്ച് ചെയ്തിട്ടുള്ള പോലീസുകാർ സി പി എമ്മുകാരാണ്. സഖാക്കൾക്ക് മാത്രമേ ഇത്രയും സുഖകരമായ ലാവണങ്ങൾ ലഭിക്കുകയുള്ളു. അത്തരമൊരു വിവരം അടുത്തിടെ ചുമുതലയേറ്റ തെരസേ മനസിലാക്കിയില്ല. ഒരു ഐ പി എസ് ഓഫീസർ എന്ന നിലയിൽ വിവേകവും പക്വതയും തെരേസ കാണിച്ചില്ലെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. അത് തീർച്ചയായും ശരിയാണ്. ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് റെയ്ഡ് ചെയ്യുമ്പോൾ പ്രതികളെ കിട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഐ. പി എസുകാരി മനസിലാക്കിയില്ല.
ഒരു കൂട്ടം പോലീസുകാരുമായാണ് ചൈത്ര സി പി എം ഓഫീസിലെത്തിയത്. അത് രഹസ്യമായി നടന്ന റെയ്ഡ് ആയിരുന്നില്ല. ഇത്രയധികം പോലീസുകാർ തനിക്കൊപ്പം വരുമ്പോൾ അവരിൽ നിന്ന് വിവരം ചോരാനിടയുണ്ടെന്ന സാധ്യതയും ചൈത്ര പരിശോധിച്ചില്ല. ഒരു അംഗീകൃത രാഷ്ട്രീയ സംഘടനയുടെ ഓഫീസാണ് താൻ റെയ്ഡ് ചെയ്യുന്നതെന്നും നിയമസഭ നടക്കുന്ന കാലമായതിനാൽ അതിന്റെ പ്രത്യാഘാതം ഭയങ്കരമായിക്കുമെന്നും അവർ ചിന്തിച്ചില്ല. ചൈത്ര തെരേസ ജോൺ ക്രമസമാധാന ചുമതല വഹിക്കാൻ യോജിച്ച ആളല്ലെന്ന് തന്നെയാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ കണക്കു കൂട്ടൽ. അവർക്കെതിരെ മനോജ് എബ്രഹാം നടത്തുന്ന അന്വേഷണത്തിന്റെ സുപ്രധാന ദിശയും ഇതു തന്നെയാണ്. അന്വേഷണ റിപ്പോർട്ട് ചൈത്രക്ക് എതിരായിരിക്കുമെന്നാണ് വിവരം.
ചൈത്രയെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് അവരുടെ ജോലി കളയാൻ പ്ലാൻ തയ്യാറാക്കിയത് ചില സി പി എം നേതാക്കൾ തന്നെയാണെന്നാണ് വിവരം. ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന ബാങ്ക് ആക്രമണത്തിലെ പ്രതികൾക്കെതിരെ ശങ്കതമായ വകുപ്പുകൾ ഒഴിവാക്കണമെന്ന് പാർട്ടിയും ഉയർന്ന ഉദ്യോഗസ്ഥരും ചൈത്രക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചൈത്ര അനുസരിച്ചില്ല.അക്കാരണത്താലാണ് ഹൈക്കോടതിയിൽ നിന്ന് പോലും പ്രതികൾക്ക് ജാമ്യം കിട്ടാത്തത്. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം ഉണ്ടായില്ലെങ്കിൽ തന്നെ അവർക്കെതിരെ നടപടി വരുമായിരുന്നു.
റെയ്ഡിന്റെ വാർത്ത ചേർന്നതോടെ പ്രതികൾ രക്ഷപ്പെട്ടന്നാണ് കരുതുന്നത്. അത് തനിക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാർ വഴിയാണെന്ന കാര്യം തെരേസക്കറിയാം. പക്ഷേ തെളിവില്ലാത്തതിനാൽ ഇവർക്ക് പ്രതികരിക്കാനാവില്ല. കേരളത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതൊരു പാഠമായി മാറിയിരിക്കുകയാണ്. ആനാവൂർ നാഗപ്പൻ കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചൈത്രയെ പറപ്പിക്കും എന്നു തന്നെയാണ് ഭീഷണി. ആനാവൂർ വിചാരിക്കുന്നത് മാത്രം നടക്കുന്ന കാലമായതിനാൽ അത് സംഭവിക്കുമെന്ന് ഉറപ്പിക്കാം. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ചൈത്രക്കെതിരെ കർശന നിലപാട് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി.ജയരാജനും ഇതേ അഭിപ്രായമാണ് ഉള്ളത്. ചൈത്രയെ വലവീശി പിടിച്ചതെന്നു തന്നെയാണ് സംശയം. സി പി എമ്മിനോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് നേതാക്കൾ ഉറക്കെയുറക്കെ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha























