അതിവേഗ റെയിൽവേ പദ്ധതി കേരളം ഉപേക്ഷിക്കുന്നു; തിരുവനന്തപുരം-മാംഗ്ലൂർ അതിവേഗ റയില്‍പ്പാത സ്ഥാപിക്കാൻ രൂപവത്കരിച്ച കേരള ഹൈസ്പീഡ് റയിൽ കോർപ്പറേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമായത് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ

അതിവേഗ റെയിൽവേ പദ്ധതി കേരളം ഉപേക്ഷിക്കുന്നു. കോർപറേഷൻ രൂപീകരിക്കാൻ 2009ൽ ആണു സർക്കാർ തീരുമാനിച്ചത്. യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത അതിവേഗ റെയിൽപാത (ഹൈസ്പീഡ് റെയിൽ കോറിഡോർ) പ്രായോഗികമല്ലെന്നു വിലയിരുത്തിയാണു വേഗറെയിൽപാത (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ) പദ്ധതിക്കു തുടക്കമിട്ടത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനായിരുന്നു പദ്ധതിയുടെ മേൽനോട്ടം. സംസ്ഥാന സർക്കാരും റെയിൽവേയും ചെലവ് തുല്യമായി പങ്കിടുന്ന രീതിയിലാണു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.
തിരുവനന്തപുരം-മാംഗ്ലൂർ അതിവേഗ റയില്‍പ്പാത സ്ഥാപിക്കാൻ രൂപവത്കരിച്ച കേരള ഹൈസ്പീഡ് റയിൽ കോർപ്പറേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. വെറും നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരം-മാംഗ്ലൂർ യാത്ര സാധ്യമാകുന്ന തരത്തിലായിരുന്നു അതിവേഗ പാത വിഭാവനം ചെയ്തത്. ഡൽഹി മെട്രോ റയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ ഇതിനായി സർവെ നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും വ്യാപക എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പൂർത്തിയാക്കാനായിരുന്നില്ല. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ ഡിഎംആർസി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു,ടെൻഡർ ക്ഷണിച്ച് കൊറിയൻ സഹകരണത്തോടെ പ്രവർത്തിക്കുന്ന കമ്പനിക്ക് കരാർ നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ ഭീമമായ സാമ്പത്തിക ചിലവ് കണക്കിലെടുത്ത് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറാൻ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍ ഇടനാഴിയ്ക്കാണ് പദ്ധതി. മണിക്കൂറില്‍ 300 മുതല്‍ 350 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുന്നതാണ് ഇത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്താന്‍ രണ്ടു മണിക്കൂര്‍ മതിയാവും. ഇപ്പോള്‍ ഇതിന് 12 മണിക്കൂര്‍ വേണം.
https://www.facebook.com/Malayalivartha























