അങ്ങനെയൊന്നും അടങ്ങില്ല... ഞങ്ങൾ കയറിയിരിക്കും; കുംഭം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ യുവതികളെ വീണ്ടും ശബരിമലയിലെത്തിക്കാനുള്ള നീക്കവുമായി നവോത്ഥാന കേരളം

സുപ്രീം കോടതിയുടെ യുവതീപ്രവേശ വിധി നടപ്പിലായതിന് പിന്നാലെ നിരവധി യുവതികളാണ് അയ്യനെ കാണാനെത്തിയത്. പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചായിരുന്നു മനിതി സംഘം ശബരിമല കയറാനെത്തിയത്. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവബഹുലമായ കാഴ്ചകൾക്കായിരുന്നു ഇത്തവണത്തെ മണഡലകാലം സാക്ഷിയായത്. രഹ്ന ഫാത്തിമയും മഞ്ചുവും മനിതീ സംഘവും ബിന്ദുവും കനക ദുർഗ്ഗയുമെല്ലാം പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കിമലയിറങ്ങി. മുഖ്യമന്ത്രിയുടെ ഉറപ്പിലായിരുന്നു മനീതി സംഘമടക്കം ശബരിമലയിലേക്കെത്തിയിരുന്നത്. ദേവസ്വം മന്ത്രിയും പ്രസിഡന്റും പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കി യുവതീ പ്രവേശനത്തിന്നെതിരെ രംഗത്ത് വന്നപ്പോൾ മറ്റു ചിലമന്ത്രിമാരും മുഖ്യനും യുവതീകളെ കയറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയണിപ്പോഴും. വിഷയത്തിൽ സർക്കാര്യം പാർട്ടിയുംരണ്ടു തട്ടിൽ ആയിക്കഴിഞ്ഞുവെന്നും സാരം. ഈ സാഹചര്യത്തിൽ കുംഭവിളക്ക് കാലത്തും സ്ഥിതിഗതികൾ അത്ര ശാന്തമായേക്കില്ലെന്നാണ് സൂചന.
കുംഭം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ യുവതികളെ വീണ്ടും ശബരിമലയിലെത്തിക്കാനുള്ള നീക്കവുമായി നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്‌ബുക്ക് കൂട്ടായ്മ. അയ്യപ്പ ദർശനത്തിന് സന്നദ്ധരായ സ്ത്രീകളെ ഒന്നുമുതൽ അഞ്ച് വരെയുള്ള തീയതികളിൽ വ്യത്യസ്ത സമയങ്ങളിലായി മലയിലെത്തിക്കാനാണ് ഇവരുടെ പദ്ധതി. രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുസംഘങ്ങളാണ് ശബരിമലയിലേക്ക് തിരിക്കുക. ഇതുസംബന്ധിച്ച ആലോചനായോഗം തിങ്കളാഴ്ച തൃശൂരിൽ ചേർന്നു. യുവതീപ്രവേശനത്തെ തടയുന്നവരെ ഏതുവിധേനയും നേരിടാനും യോഗം തീരുമാനമെടുത്തു. ബിന്ദു തങ്കം കല്യാണി, മൈത്രേയൻ, ശ്രേയസ് കണാരൻ എന്നിങ്ങനെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. കോടതിവിധി വന്നതുമുതൽ ശബരിമലയിൽ കയറുകയും കയറാൻ ശ്രമിക്കുകയും ചെയ്ത യുവതികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെതിരെ പ്രചാരണം നടത്താനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























