Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മലർപ്പൊടിക്കാരന്റെ സ്വപ്ന ബജറ്റ് 31 ന്; സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ വരുമാനവര്‍ദ്ധനവിനുള്ള നടപടികളായിരിക്കും ഈ മാസം 31ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റിലെ പ്രധാന പ്രത്യേകത

29 JANUARY 2019 03:39 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ വരുമാന വര്‍ദ്ധനവിനുള്ള നടപടികളായിരിക്കും ഈ മാസം 31ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റിലെ പ്രധാന പ്രത്യേകത. നവകേരള നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കുന്നപദ്ധതികളും ബജറ്റില്‍ ഉണ്ടാകും. ജി.എസ്.ടിയില്‍ ഒരു ശതമാനം സെസ് പിരിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അതും ബജറ്റില്‍ ഉള്‍പ്പെടും. എന്നാല്‍ വരുമാനവര്‍ദ്ധനവിനായി സംസ്ഥാനത്തിന് നികുതിചുമത്താല്‍ അധികാരമുള്ള മദ്യം, സ്റ്റാമ്പ്ഡ്യൂട്ടി, വാഹനനികുതി എന്നിവ പോലും ഇക്കുറി ഉയര്‍ത്തില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. അതേസമയം നികുതി കുടിശികകള്‍ പിരിച്ചെടുത്തും നികുതിപിരിവ് കാര്യക്ഷമമാക്കിയും വരുമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാറ്റ് കുടിശിക കേസിലെ അനുകൂല വിധിയായിരിക്കും ബജറ്റിലെ പ്രധാന പ്രതീക്ഷ. ബജറ്റിലെ ധനസമാഹരണത്തിന് മുന്നോട്ടുവയ്ക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് അതായിരിക്കും. അതോടൊപ്പം ജി.എസ്.ടിയിലെ നികുതിവെട്ടിപ്പ് തടയുന്നതിനുള്ള നടപടികളും ബജറ്റിലുണ്ടാകും. ഓരോ മാസവും ജി.എസ്്ടിയിലെ വരവ് കുറയുന്നത് കര്‍ശനമായി തടയാനാണ് തീരുമാനം. പ്രളയാനന്തര നിര്‍മ്മാണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ 6000 കോടി രൂപയുടെ അധികവിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്.

വാറ്റ് കുടിശികകേസിലെ അനുകൂലമായ വിധി ധനമന്ത്രിക്ക് വലിയ ആശ്വാസം നല്‍കുന്നുണ്ട്. ഇതിലൂടെ 15,000 കോടി രൂപ വരെ പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് നികുതിവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതില്‍ പരമാവധി പിരിച്ചെടുക്കുകയെന്നതാണ് തന്ത്രം. അതിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കും. നികുതിയില്‍ കുറവുവരുത്താതെ അതേസമയം പിഴ ഇളവുചെയ്തുകൊണ്ട് ഒറ്റതവണതീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശിക പിരിച്ചെടുക്കാനാണ് തീരുമാനം.

വന്‍ പ്രതീക്ഷയോടെ നടപ്പാക്കിയ ജി.എസ്.ടി വന്‍ തിരിച്ചടിയായിരിക്കുകയാണ്. സാങ്കേതികസംവിധാനങ്ങള്‍ വേണ്ടരീതിയില്‍ നടപ്പാക്കാന്‍ കഴിയാത്തതുകൊണ്ട് വന്‍ നികുതിവെട്ടിപ്പാണ് നടക്കുന്നത്. ഇത് മന്ത്രിതന്നെ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. ഇത് തടയുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഒപ്പം ജി.എസ്.ടി റിട്ടേണുകള്‍ പരിശോധിച്ച് നികുതിവെട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അത് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ 3000ത്തോളം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. നികുതിനിരക്ക് പരിഷ്‌ക്കരിച്ചുള്ള വരുമാനവര്‍ദ്ധനവിന് ജി.എസ്.ടിയുള്ള സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് പരമാവധി ജി.എസ്.ടി മെച്ചപ്പെടുത്താനുള്ള ശ്രമമായിരിക്കും ബജറ്റിലുണ്ടാകുക.

കഴിഞ്ഞമാസവും ജി.എസ്.ടിയില്‍ പ്രതീക്ഷിച്ച വര്‍ദ്ധനയുണ്ടായിട്ടില്ല. ജി.എസ്്.ടി വരുമാനത്തിലും അതുപോലെ ഇന്ധനനികുതിയിലും ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ധനത്തിന് വീണ്ടും വിലവര്‍ദ്ധിക്കുന്നത് മന്ത്രിക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തിനുള്ള പ്രളയസെസ് ഈ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നതിനെതിരെ വ്യാപാരസമൂഹം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നല്‍കുന്ന വ്യാപാരികളെ ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍നിന്ന് ഒഴിവാക്കുമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഏകദേശം നാല്‍പതിനായിരത്തോളം വ്യാപാരികള്‍ വരുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ പ്രളയാനന്തര സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കഴിഞ്ഞതവണത്തെ ചെലവ് ചുരുക്കല്‍ നടപടികള്‍ വേണ്ടവിധത്തില്‍ വിജയിക്കാത്ത സാഹചര്യത്തില്‍ അത് കൂടുതല്‍ കര്‍ശനമാക്കുന്നതും ആലോചനയിലുണ്ട്. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായ ബജറ്റായതുകൊണ്ടുതന്നെ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരു വെട്ടികുറവുമുണ്ടാകില്ല. മറിച്ച് കൂടുതല്‍ ജനപ്രിയപദ്ധതികളും പ്രഖ്യാപിക്കും. സാമൂഹികക്ഷേമപെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ദ്ധനയുമുണ്ടാകും. ഇതിന് പുറമെ സമഗ്ര ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതിയും ബജറ്റിലൂണ്ടാകും.

വികസനത്തിലൂന്നുന്ന ബജറ്റിനാണ് മന്ത്രി രൂപം നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം പ്രളയാനന്തരനിര്‍മ്മാണം തന്നെയാണ്. നവകേരള നിര്‍മ്മാണത്തിനുള്ള രൂപരേഖ ബജറ്റിലുണ്ടാകും. മറ്റ് പ്രധാന വികസനപദ്ധതികളെല്ലാം കിഫ്ബിക്ക് കീഴിലായിരിക്കും. മന്ത്രിയുടെ കണക്കപ്രകാരം ഇക്കൊല്ലം 10,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിവഴി നടപ്പാക്കുക. വിഴിഞ്ഞം പദ്ധതിക്ക് അനുബന്ധമായി മലയോരമേഖലയിലൂടെയുള്ള നാലുവരിപ്പാതയ്ക്ക് രൂപം നല്‍കും. ഇരുവശത്തും വ്യവസായമേഖലകളെ വിഭാവനം ചെയ്തുകൊണ്ട് ഒരു വ്യവസായ ഇടനാഴിയാക്കി ഇതിനെ മാറ്റാനാണ് നീക്കം.

സംസ്ഥാനത്ത് പിരിക്കുന്ന ജി.എസ്.ടിയില്‍ രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്താനാണ് ജി.എസ്.ടി കൗണ്‍സിലിന് ലഭിച്ചിട്ടുള്ള ശിപാര്‍ശ. അതിന്റെ അടിസ്ഥാനത്തിലുള്ള സെസുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ഏതൊക്കെ ചരക്കുകളിലൂം സേവനങ്ങളിലും സെസ് വേണമെന്ന് ബജറ്റില്‍ മാത്രമേ വ്യക്തമാക്കുകയുള്ളു. ആഡംബരവസ്തുക്കളില്‍ എന്തായാലും സെസ് ഉണ്ടാകുമെന്നാണ് സൂചന. ഇത് സെസ് ആയി പ്രത്യേകമായിട്ടായിരിക്കും പ്രഖ്യാപിക്കുക പ്രളയാനന്തരസെസും പുറം വായ്പയും ഉപയോഗിച്ചുകൊണ്ടായിരിക്കും നവകേരള നിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുക. സംസ്ഥാനത്തിന്റെ വാര്‍ഷികപദ്ധതിയിലും ഇതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. അത് ബജറ്റില്‍ പ്രതിഫലിക്കും. അതോടൊപ്പം പ്രളയാനന്തരകേരളത്തിന്റെ നിര്‍മ്മാണത്തിന് പ്രത്യേക പാക്കേജും പ്രഖ്യാപിക്കും. ജി.എസ്്ടി വകുപ്പില്‍ മാത്രമല്ല, എല്ലാ വിഭാഗങ്ങളിലുമുള്ള നികുതിവെട്ടിപ്പ് തടയുന്നതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. പാട്ടകുടിശികയുള്‍പ്പെടെയുള്ളവ പിരിച്ചെടുക്കുന്നതിനുള്ള നടപടികളും ബജറ്റില്‍ പ്രഖ്യാപിക്കും.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള സമഗ്രമായ പാക്കേജ് ബജറ്റിലുണ്ടാകും. പ്രളയത്തിന് ശേഷം ഇതുവരെ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ക്രോഡീകരിച്ചായിരിക്കും പാക്കേജ് പ്രഖ്യാപിക്കുക.പ്രളയാനന്തരസെസ്സിലൂടെ ഒരുവര്‍ഷം 500 കോടി രൂപ പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് ഈ നിലയില്‍ നിന്നും 1000 കോടിയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ലോകബാങ്ക്, എ.ഡി.ബി, തുടങ്ങി അന്തര്‍ദ്ദേശീയ ധനകാര്യ ഏജന്‍സികള്‍ വാഗ്ദാനം ചെയ്ത വായ്പകളും കൂടിയാകുമ്പോള്‍ നവകേരള നിര്‍മ്മാണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ഈ രണ്ടുവിഹിതവും ഉപയോഗിച്ചായിരിക്കും പ്രളയാനന്തരകേരളത്തിനുള്ള പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുക.
ഇതിന് പുറമെയുള്ള മറ്റ് വികസനപദ്ധതികളെല്ലാം കിഫ്ബിയുടെ കീഴിലായിരിക്കും നടക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends