സംസ്ഥാനത്ത് എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ പടിവാതുക്കല്‍ എത്തിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടറെ നിയമിക്കാതെ സര്‍ക്കാര്‍; ടി.വി അനുപമയെ ഡയറക്ടറാക്കാൻ നീക്കം ; ഇനിയെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് നേരെയാകുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ പടിവാതുക്കല്‍ എത്തിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടറെ നിയമിക്കാതെ സര്‍ക്കാര്‍. നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളേണ്ട സമയത്ത് വിദ്യദഭ്യാസ വകുപ്പില്‍ സുപ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട ഡയറക്ടര്‍ ഇല്ലാതായിട്ട് ഒരു മാസം ആകുന്നു. മുന്‍ ഡി.പി.ഐ കെ.വി മോഹന്‍ കുമാറിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണറാക്കിയതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ ചുമതലയൊഴിഞ്ഞ ശേഷം ഇതേവരെ പകരക്കാരനെ നിയമിച്ചിട്ടില്ല.
എസ്.എസ്.എല്‍്‌സി പരീക്ഷക്കു മുന്നോടിയായുള്ള മോഡല്‍ പരീക്ഷകള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള ചോദ്യപേപ്പറിന്റെയും മറ്റും നടപടിക്രമങ്ങള്‍ നടന്നുവരികയുമാണ്. ഈ സമയത്താണ് ഡി.പി.ഐ ഇല്ലാതിരിക്കുന്നത്. അഡീഷണല്‍ ഡി.പി.ഐക്കാണ് ഇപ്പോള്‍ ഡി.പി.ഐയുടെ ചുമതല. പന്ത്രണ്ടാം €ാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും ഇനി സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാക്കണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറ്റിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. അടുത്ത അധ്യയേന വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഇക്കാര്യങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തേണ്ടത് ഡി.പി.ഐ ആണ്. എന്നാല്‍ ഒരു മാസമായി ഈ പദവി ഒഴിഞ്ഞു കിടക്കുന്നതിനാല്‍ കാര്യങ്ങള്‍ മന്ദഗതിയിലാണ് പോകുന്നത്. നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒറ്റ ഡയറക്ടറേറ്റിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
അടുത്ത അധ്യയേന വര്‍ഷം ഇത് നടപ്പാക്കുന്നുവെങ്കില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് ഡി.പി.ഐമാരായി നിയമിക്കുന്നത് എന്നാല്‍ ഈ ചുമതല ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെന്നാണ് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോഴാണ് ഒരു വകുപ്പില്‍ തലവനില്ലാത്തതെന്നും ശ്രദ്ധേയമാണ്. അതേസമയം തൃശൂള്‍ കലക്ടര്‍ ടി.വി അനുപമയെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























