കടക്കെണി കാരണം ഇടുക്കിയിൽ കർഷകൻ അത്മഹത്യ ചെയ്തപ്പോൾ പിണറായി സർക്കാർ പത്ത് കോടി മുടക്കി വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു

സർക്കാരിന്റെ മൂന്നാം വാർഷികം ജില്ലാ തലത്തിൽ ആഘോഷിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മന്ത്രിമാർക്ക് ഇതിന്റെ ചുമതലയും നൽകി. ഇതിനുവേണ്ടി കഴിഞ്ഞ ദിവസമാണ് പത്ത് കോടി അനുവദിച്ച് ഉത്തരവിറക്കിയത്. ഇത് പ്രചരണ പരിപാടികൾക്ക് വേണ്ടി മാത്രമാണ്. ജില്ലകളിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു കാണിക്കുന്ന ചർച്ചകളും എക്സിബിഷനും നടത്തും. ചർച്ചകൾക്ക് വേണ്ടി മാത്രം നാലു കോടിയാണ് ചെലവഴിക്കുന്നത്.
പ്രചരണ പരിപാടികൾ സ്വകാര്യ മേഖലയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സർക്കാരുമായി അടുപ്പം പുലർത്തുന്ന പരസ്യകമ്പനികൾക്കാണ് ചുമതല. ആറ് കോടി രൂപയാണ് കുറ്റൻ ഹോർഡിങ്ങുകൾക്ക് മുടക്കുന്നത്.
ഇടുക്കി തോപ്രാംകുടിയിൽ സഹദേവൻ എന്ന കർഷകനാണ് കടക്കെണി കാരണം ആത്മഹത്യ ചെയ്തത്. 12 ലക്ഷം രൂപയായിരുന്നു കടം. കാർഷികകടമായി ബാങ്കിൽ നിന്നും എടുത്തതാണ് 12 ലക്ഷം രൂപ. പ്രളയവും മറ്റും കാരണം തുക തിരിച്ചടക്കാനാവാതെ വന്നപ്പോഴാണ് ആതമഹത്യ ചെയ്തത്.ഇടുക്കിയിൽ ഇതിനുമുമ്പും ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.
പ്രളയാനന്തര കേരളം കെട്ടിപടുക്കാൻ പണമില്ലെന്നാണ് സർക്കാർ വിലപിക്കുന്നത്. കേന്ദ്രത്തിന് തങ്ങൾ നൽകിയ അപേക്ഷകളെല്ലാം നിരാകരിച്ചതായി കേരളം പറയുന്നു. സർക്കാർ മുണ്ടു മുറുക്കി ഉടുക്കണമെന്നാണ് ധനമന്ത്രി പറയുന്നത്. പണമില്ലാത്തതിനാൽ സർക്കാർ ജീവനക്കാരുടെ ഡി.എ. പോലും നൽകിയിട്ടില്ല. ഇത്തരത്തിൽ സാമ്പത്തിക പരാധീനതകൾ തുടരുന്നതിനിടയിലാണ് പത്ത് കോടി പ്രചരണത്തിനായി സർക്കാർ നീക്കിവച്ചത്. മൂന്നു വർഷം കൊണ്ട് എടുത്തു പറയത്തക്ക നേട്ടങ്ങളൊന്നും കരസ്ഥമാക്കാത്ത സർക്കാരിന്റെ ഏറ്റവും വലിയ മുദ്രാവാക്യം നവോത്ഥാനം എന്നതാണ്. നവേത്ഥാന സർക്കാരാണെന്ന നേട്ടമാണ് പിണറായി ഉയർത്തി പിടിക്കുന്നത്.
മൂന്നാം വാർഷികത്തിന്റെ ഉദഘാടനം കോഴിക്കോട്ടും സമാപനം തിരുവനന്തപുരത്തുമാണ്. പ്രളയത്തെ തുടർന്നുള്ള സർക്കാർ മേളകളിൽ പലതും സർക്കാർ വേണ്ടെന്ന് വച്ചിരുന്നു. അന്തർദേശീയ ചലച്ചിത്ര മേളയും സ്കൂൾ യുവജനോത്‌സവവും അനാർഭാടമായാണ് നടത്തിയത്. അതിനിടയിൽ പ്രചരണത്തിന് വേണ്ടി 10 കോടി മാറ്റിവച്ചത്.
പാർലെമെന്റ് തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ കോടികൾ മുടക്കി പ്രചരണം നടത്തുന്നത്. വികസന പദ്ധതികളെക്കാൾ വിപ്ലവ പദ്ധതിക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരിനെതിരെ സംസാരിക്കുന്നവരൊക്കെ വികസനം മുടക്കികളാണെന്നാണ് സർക്കാർ പറയുന്നത്.
https://www.facebook.com/Malayalivartha
























