വയനാട‌് മുൻ ഡിസിസി സെക്രട്ടറി വീട്ടുജോലിക്കാരിയുടെ പതിനേഴ് വയസുള്ള മകളെ പീഡനത്തിനിരയാക്കിയത് ഒന്നരവർഷക്കാലത്തോളം:- പീഡനവിവരം പുറത്തറിഞ്ഞത്ത് കുട്ടിയും ജോർജും തമ്മിലുള്ള ടെലിഫോൺ സംഭാഷണം പുറത്തായതോടെ- കേസ് ഒതുക്കി തീർക്കാൻ കൊല്ലുമെന്ന് ഭീഷണിയും, പണം നല്‍കി ഒതുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമവും

വയനാട‌് സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ആദിവാസി പെണ്‍കുട്ടിയുടെ പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഒ എം ജോര്‍ജ് ഒന്നര വര്‍ഷമായി പീഡിപ്പിച്ചതായാണ‌് പരാതി. പരാതിയെത്തുടര്‍ന്ന് ഒ എം ജോര്‍ജ് ഒളിവിലാണ്. പീഡനം തുടര്‍ന്നതിനാല്‍ പെണ്‍കുട്ടി ആത്മഹത്യക്ക‌് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന‌് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ‌് ലൈനില്‍ പരാതി കൊടുക്കുകയായിരുന്നു. ചൈല്‍ഡ‌് ലൈന്‍ പ്രവര്‍ത്തകരാണ‌് ബത്തേരി പൊലീസിന‌് വിവിരം നല്‍കിയത‌്. സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത‌് പ്രസിഡന്റാണ‌് ഒ എം ജോര്‍ജ‌്. പെണ്‍കുട്ടിയും മാതാപിതാക്കളും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കാരായിരുന്നു.
പരാതിയില്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നരവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കെത്തും. മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ ജോര്‍ജ് പെണ്‍കുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പുറത്ത് പറഞ്ഞത്.
സംഭവം പുറത്തായതോടെ, പണം നൽകി ഒതുക്കിതീർക്കാൻ കോൺഗ്രസ് നേതാവ് ഉമർ ശ്രമിച്ചതായി കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയും ജോർജും തമ്മിലുള്ള ടെലിഫോൺ സംഭാഷണം കേട്ടതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ പറഞ്ഞു. കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ചെെല്‍ഡ് ലെെന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. ഇവരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകത്തതിനാല്‍ പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒഎം ജോര്‍ജ്ജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായി ബത്തേരി പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























