Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വയനാട് ലോക്‌സഭാ മണ്ഡലത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു... എം. ഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസിനെ വയനാട് ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും

30 JANUARY 2019 10:36 AM IST
മലയാളി വാര്‍ത്ത

എം. ഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസിനെ വയനാട് ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും. അമീന ഷാനവാസിനുള്ള സ്ഥാനാര്‍ത്ഥിത്വം അന്തരിച്ച നേതാവിനുള്ള അജ്ഞലിയാണെന്ന ഉറപ്പിലാണ് രാഹുല്‍ ഗാന്ധി. അമീനക്ക് നൂറ് ശതമാനം വിജയ സാധ്യതയുണ്ടെന്ന് ഹൈക്കമാന്റ് മനസിലാക്കുന്നു.

എ കെ. ആന്റണിയാണ് അമീനയെ വയനാട് നിര്‍ത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ കലാപ കൊടി ഉയര്‍ത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറെടുക്കുകയാണ്. ചാണ്ടിയുടെ വിശ്വസ്തനായ ടി. സിദ്ധിഖിനെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. എന്നാല്‍ സിദ്ധിഖിന് വിജയ സാധ്യത കുറവാണെന്നും അദ്ദേഹം ഗ്രൂപ്പ് നേതാവ് മാത്രമാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപണം ഉന്നയിച്ച് കഴിഞ്ഞു.

ഷാനവാസിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂടിയത്. രാഹുലിനെ ഷാനവാസിന്റെ വീട്ടില്‍ എത്തിച്ചത് ആന്റണിയാണ്. അത് അദ്ദേഹത്തിന്റെ പരിപാടിയില്‍ ഉണ്ടായിരുന്നതല്ല. കേരള സന്ദര്‍ശനത്തിന്റെ കാര്യങ്ങള്‍ ആന്റണിയുമായി ചര്‍ച്ച ചെയ്തപ്പോഴാണ് ഷാനവാസിന്റെ വീട്ടില്‍ പോകണമെന്ന് ആന്റണി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിക്ക് ഷാനവാസുമായി അടുപ്പമുണ്ടായിരുന്നു. ഷാനവാസ് ഡല്‍ഹിയില്‍ എത്തുമ്പോഴെല്ലാം രാഹുലിനെ കാണുമായിരുന്നു. കോണ്‍ഗ്രസിനൊപ്പം എക്കാലവും നില കൊണ്ട നേതാവിന് കോണ്‍ഗ്രസ് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന പരാതി ആന്റണിക്കുണ്ട്. ഒരു പരിധികപ്പുറം ഉയരാന്‍ ഷാനവാസിന് കഴിഞ്ഞതേയില്ല. അഗാധമായ പാണ്ഡിത്യവും നേതൃഗുണവും ഉണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തത് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രപരമായ നീക്കങ്ങള്‍ കാരണമാണ്. ഷാനവാസിനെ ഉമ്മന്‍ചാണ്ടി എക്കാലവും ഉപയോഗിച്ചതേയുള്ളു.

അമീന ഷാനവാസിനെ വയനാട് പരിഗണിച്ചാല്‍ വിജയം ഉറപ്പാണ്. വയനാട് സീറ്റ് ഇടതു മുന്നണിയില്‍ കണ്ടുവച്ചത് ശ്രേയാംസ് കുമാറാണ്. അദ്ദേഹത്തിന് മണ്ഡലത്തില്‍ വേണ്ടത്ര ജനകീയ പിന്തുണയുണ്ട്. ആവശ്യത്തിന് മാധ്യമ സാമ്പത്തിക പിന്തുണയുമുണ്ട്. ശ്രേയാംസിനെ നേരിടാന്‍ സിദ്ധിഖിന് കഴിയില്ല. ഇമേജുള്ള നേതാവല്ല സിദ്ധിഖ്. ഷാനവാസിനെ പോലെ തലയെടുപ്പുമില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് വയനാട്. എന്നാല്‍ ആരു നിന്നാലും ജയിക്കുമെന്ന അവസ്ഥയൊന്നും വയനാട്ടിലില്ല. വികസന പ്രവര്‍ത്തനങ്ങളുടെ കുറവ് തന്നെയാണ് കാരണം. കഴിഞ്ഞ തവണ ഷാനവാസ് എം പി ആയെങ്കിലും അസുഖം കാരണം അദ്ദേഹത്തിന് മണ്ഡലത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അതൊരു പേരായ്മയായി തന്നെ നിലനില്‍ക്കുന്നു.

സിദ്ധിഖും രക്ഷപ്പെടാതെ പോയ നേതാവാണ്. ചാനല്‍ ചര്‍ച്ചകളില്‍ അവസരം ലഭിക്കുന്നതൊഴിച്ചാല്‍ വേണ്ടത്ര രാഷ്ട്രീയ പ്രാധാന്യം സിദ്ധിഖിന് കിട്ടിയിട്ടില്ല. അദ്ദേഹത്തിന് മത്സരിക്കാന്‍ കഴിയുന്ന സ്ഥലം വയനാട് കഴിഞ്ഞാല്‍ കാസര്‍കോടാണ് . പി. കരുണാകരന്‍ ഇക്കുറി മത്സരരംഗത്തില്ലാത്തത് സിദ്ധിഖിന്റെ സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന്‍ എത്തിയാല്‍ സിദ്ധിഖിന്റെ കാര്യം പരുങ്ങലിലാവും. വയനാട് അത്തരം വിഷയങ്ങളേയില്ല. ബിജെപിക്കും കാര്യമായ സ്വാധീനമില്ല. ഷാനവാസ് മരിച്ചപ്പോള്‍ തന്നെ സിദ്ധിഖ് വയനാട് നോട്ടമിട്ടതാണ്. അതിലാണ് ആന്റണി ആണിയടിച്ചത്. കെ.സി. വേണു ഗോപാലിനും അമീന മത്സരിക്കുന്നതിനോടാണ് താത്പര്യം.

അതേ സമയം കോണ്‍ഗ്രസില്‍ ഡൈ ഇന്‍ ഹാര്‍നസ് തര്‍ക്കം വീണ്ടും ഉടലെടുക്കും. നേരത്തെ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയപ്പോള്‍ അന്ന് ഡി സി സി പ്രസിഡന്റ് ആയിരുന്ന കെ മോഹന്‍കുമാര്‍ തര്‍ക്കം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിലേത് സര്‍ക്കാര്‍ ജോലിയല്ലെന്നായിരുന്നു മോഹന്‍കുമാറിന്റെ വാദം. പക്ഷേ ശബരി നിന്നു. ജയിച്ചു. മോഹന്‍ കുമാര്‍ ആയിരുന്നെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം. വിജയകുമാര്‍ ജയിച്ചേനെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends