നികുതി വര്‍ദ്ധന; ഇപ്പോഴത്തെ ഈ ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് കൂടി വന്നാല്‍ അത് മലയാള ചലച്ചിത്ര മേഖലക്ക് വലിയ തിരിച്ചടിയാകും; തിയ്യേറ്ററുകള്‍ അടച്ചിട്ട് സമരത്തിലേക്ക്

സിനിമാ ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് തിയ്യേറ്ററുകള്‍ അടച്ചിട്ട് സമരത്തിലേക്ക്. സിനിമാ ടിക്കറ്റ് നിരക്ക് കൂട്ടിമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. പത്ത് ശതമാനമാണ് വിനോദ നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ നിലവില്‍ ഉണ്ടായിരുന്ന 12 ശതമാനം നികുതി കുത്തനെ 22 ശതമാനത്തിലെത്തും. കേരളത്തിലെ സിനിമാ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇത് സിനിമാ വ്യവസായത്തേയും സാരമായി ബാധിക്കും. ചെറിയ ബജറ്റിലെത്തുന്ന ചിത്രങ്ങളാണ് ഈ ബജറ്റ് തീരുമാനത്തോടെ കഷ്ടത്തിലാവാൻ പോകുന്നത്.
ഈ സാഹചര്യത്തിലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീർ പ്രതികരണവുമായി രംഗത്ത് വന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വര്‍ദ്ധനവടക്കം എല്ലാം പ്രേക്ഷകര്‍ക്ക് മേലാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് പ്രൊഡ്യൂസേഴ്‌സിനേയോ ഡിസ്ട്രിബ്യൂട്ടേഴ്‌സിനേയോ ബാധിക്കുന്നില്ല. അമിതമായ വര്‍ദ്ധനവാണ് നിലവില്‍ കേരളത്തിലുള്ളത്. അതിന്റെ കൂടെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പത്ത് ശതമാനം കൂടെ വരുമ്പോള്‍ ഒരു സാധാരണക്കാരന് സിനിമ എന്നത് അന്യമാക്കും. അതേസമയം ടിക്കറ്റ് നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ തന്ന പത്ത് ശതമാനം നിരക്ക് ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ പഴയപടിയാവുമെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.
മലയാള ചലച്ചിത്രമേഖല ഏറ്റവും പ്രതിസന്ധി നേരിന്ന സമയമാണിത്. ചിത്രങ്ങള്‍ പലതും വേണ്ട വിധത്തില്‍ ഓടാത്തതുള്‍പ്പടെ വളരെ പരിതാപകരമായ അവസ്ഥയിലാണ് മലയാള ചലച്ചിത്രലോകം ഇന്നുള്ളത്. ഇപ്പോഴത്തെ ഈ ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് കൂടി വന്നാല്‍ അത് മലയാള ചലച്ചിത്ര മേഖലക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒറ്റകെട്ടായി ഇതിനെ എതിര്‍ക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സും ഫിലിം ചേംബറും യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കേരളത്തിലെ തിയ്യേറ്ററുകള്‍ അടച്ചിട്ടുള്ള ഒരു പ്രതിഷേധത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ജനുവരി ഒന്നിനായിരുന്നു സിനിമാ ടിക്കറ്റ് നിരക്കില്‍ ജിഎസ്ടി ഇളവ് നല്‍കിയത്. അതോടെ ടിക്കറ്റില്‍ അഞ്ച് മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് കുറഞ്ഞത്. എന്നാല്‍ ഈ ബജറ്റ് പ്രഖ്യാപനത്തോടെ വീണ്ടും സിനിമാ ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചു.
അതേസമയം ധനമന്ത്രി തോമസ് ഐസക് 2019–20 വർഷത്തിൽ അവതരിപ്പിച്ച ബജറ്റ് പുതിയ ആശയങ്ങളില്ലാത്ത ഇൻക്രിമെന്റൽ ബജറ്റെന്ന് വിമർശനം. നികുതിയിതര വരുമാനങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചത് അടിസ്ഥാന വർഗത്തെ ബാധിക്കുമെന്നും വിലയിരുത്തൽ. സർക്കാർ ആശുപത്രികളിലെ ഫീസുകൾ പോലെയുള്ളവയിലായിരിക്കും ഈ വർധനകൾ പ്രകടമാകുക. ഫീസുകൾക്കെല്ലാം അഞ്ചു ശതമാനം വർധനവുണ്ടാകും. എക്സ്റേയ്ക്കും സ്കാനിങ്ങിനുമെല്ലാം സാധാരണക്കാരൻ നൽകുന്ന ചാർജുകളിൽ അഞ്ചു ശതമാനം വർധനവുണ്ടാകും.
ബജറ്റ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചതോടെ വിലകൂടും. അതേസമയം ഒട്ടുമിക്ക എല്ലാ സാധനങ്ങള്‍ക്കും വിലകൂടുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ പുന്‍്രനിര്‍മ്മാണത്തിന് അധികം പണം സമാഹരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പറഞ്ഞിരുന്നു. അതൊകൊണ്ടു തന്നെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























