ഇരട്ട നികുതി അശാസ്ത്രീയം; ഇരട്ടനികുതി ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ആ ഉറപ്പ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്; രണ്ടും കൽപ്പിച്ച് സിനിമാലോകം

സിനിമ ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധവുമായി സിനിമാ ലോകം. ഇരട്ട നികുതി അശാസ്ത്രീയമാണെന്ന പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ രംഗത്ത്. ഇന്നത്തെ ബജറ്റ് തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വസ്തുവിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നികുതിയും ജിഎസ്ടിയും നല്‍കണമെന്ന് പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. ഇരട്ടനികുതി ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ആ ഉറപ്പ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയതെന്ന് ഇപ്പോഴും തനിക്ക് മനസ്സിലാകുന്നില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ഈ തീരുമാനത്തിലൂടെ ചലച്ചിത്ര പ്രേക്ഷകരെയും പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഒരുപോലെ വഞ്ചിച്ചിരിക്കുകയാണ്. ഇതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. ഇത് ഏറ്റവും കൂടുതല്‍ ഭാധിക്കുക സാധാരമക്കാരായ സിനിമാ പ്രേമികളെയാണ്. അതിനാല്‍ തന്നെ ഈ പ്രഖ്യാപനം ഒരിക്കലു സിനിമാ ലോകത്തിന് ഗുണം തെയ്യില്ലെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ചെറിയ ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളാണ് ഈ തീരുമാനത്തില്‍ പെട്ട് കഷ്ടപ്പെടാന്‍ പോകുന്നത്. ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുന്നതോടെ തിയ്യേറ്ററുകളിലെത്തുന്ന പ്രേക്ഷരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. അതോടെ സിനിമാ വ്യവസായം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കെത്തുംകയും ചെയ്യും.
സംസ്ഥാനത്ത് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നപ്പോള്‍ മറ്റ് വ്യവസായമേഖലകളെ എന്ന പോലെ സിനിമാ വ്യവസായത്തെയും ബാധിച്ചിരുന്നു. അതായത് ജിഎസ്ടിക്കൊപ്പം മറ്റ് നികുതികളും നിലനില്‍ക്കുന്നത് കൊണ്ട് തന്നെ അത് വ്യവസായികളെ സംബന്ധിച്ച് അധിക ഭാരം സന്നെയായിരുന്നു. അങ്ങനെ സിനിമാ ടിക്കറ്റില്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. ഇതോടെ ടിക്കറ്റ് വില വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ തിയ്യേറ്റരിലെത്തുന്ന കാണികളുടെ എണ്ണത്തില്‍ കുറവ് വരുകയും വര്‍ദ്ധനക്കെതിരെ തിയ്യേറ്ററുടമകള്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. പിന്നീട് ചരക്ക് സേവന നികുതിയില്‍ ഇളവ് നല്‍കാന്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചതോടെ ടിക്കറ്റ് നിരക്ക് കുറയുകയായിരുന്നു. അതായത് 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്നും പതിനെട്ട് ശതമാനമാക്കി കുറച്ചു. നൂറ് രൂപക്ക് താഴെയുള്ള ടിക്കറ്റ് നിരക്ക് 12 ശതമാനമായും കുറച്ചു. ഇത്തരത്തില്‍ പത്ത് ശതമാനത്തിന്‍രെ ഇളവ് കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിച്ചപ്പോള്‍ ഇരുട്ടടി പോലെ ഇപ്പോള്‍ സംസ്ഥാന ബജറ്റിലൂടെ അത് വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. ഇത് പ്രേക്ഷകരെ മാത്രമല്ല മലയാള ചലച്ചിത്ര മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ യാതൗരുവിധ സംശയവുമില്ല.
https://www.facebook.com/Malayalivartha

























