സംസ്ഥാനത്തു കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കാനുള്ള തീരുമാനം കുപ്പിവെള്ളക്കമ്പനികള്‍ക്കായി സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു; കുപ്പിവെള്ളത്തെ അവശ്യ സാധനവില നിയന്ത്രണ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനായി വിജ്ഞാപനം ഇറക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വിളിച്ചു ചേര്‍ത്ത യോഗം കഴിഞ്ഞിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കാതെ സർക്കാർ

സംസ്ഥാനത്തു കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കാനുള്ള തീരുമാനം കുപ്പിവെള്ളക്കമ്പനികള്‍ക്കായി സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. കുപ്പിവെള്ളത്തെ അവശ്യ സാധനവില നിയന്ത്രണ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനായി വിജ്ഞാപനം ഇറക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വിളിച്ചു ചേര്‍ത്ത യോഗം കഴിഞ്ഞിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല. കുപ്പിവെള്ള നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിനിധികള്‍ പങ്കെടുത്തു യോഗത്തിലാണ് തീരുമാനമെങ്കിലും ചുരക്കം ചില കമ്പനികള്‍ മാത്രമാണ് വെള്ളവില കുറച്ചത്. മറ്റുള്ളവര്‍ ഇപ്പോഴും പഴതവില തന്നെ വാങ്ങുന്നതിനാല്‍ വിലകുറച്ചവര്‍ വീണ്ടും വില കൂട്ടി തുടങ്ങി. സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച തങ്ങള്‍ക്ക് വന്‍നഷ്ടമാണ് ഇതുമൂലമുണ്ടായതെന്നാരോപിച്ച് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇവര്‍.
നേരത്തെ 12 രൂപയ്ക്കു വില്‍ക്കാന്‍ കേരള ബോട്ടില്‍സ് വാട്ടര്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കുപ്പിയുടെ വില കൂടിയെന്ന കാരണം പറഞ്ഞ് വില 15 രൂപ ആക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും സര്‍ക്കാര്‍ അതു തള്ളുകയായിരുന്നു. കുപ്പിവിലയില്‍ വന്ന നാമമാത്രമായ വിലവര്‍ദ്ധനവിന്റെ പേരില്‍ അത്രയും വില നിശ്ചയിക്കാന്‍ കഴിയില്ലെന്ന നിലപാടാണു മന്ത്രിയെടുത്തത്. തുടര്‍ന്ന് 13 രൂപയ്ക്ക് വില്‍ക്കാന്‍ സംഘടനാ ഭാരവാഹികള്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ പലപ്രമുഖ കമ്പനികളും വില കുറച്ചുമില്ല സര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ മുതിര്‍ന്നുമില്ല. പിന്നീട് കമ്പനികളുടെ സ്വാധീനത്താല്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ആരുമറിയാതെ പിന്നാക്കം പോയി.
വ്യാപാര സംഘടനകളുടെ പ്രതിനിധികളെ യോഗത്തിനു ക്ഷണിച്ചിരുന്നെങ്കിലും അന്നത്തെ യോഗത്തില്‍ അവര്‍സംബന്ധിച്ചില്ല. കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാതാക്കളാണ് വില കുറയ്ക്കാന്‍ സമ്മതിച്ചത്. മറ്റു കമ്പനികള്‍ ഇപ്പോഴും വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണു കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കി നിശ്ചയിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍സ് കണ്‍ട്രോള്‍ ആക്ടില്‍ കുപ്പിവെള്ളം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാവും ഓര്‍ഡിനന്‍സ്. എന്നാല്‍ തീരുമാനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം വരുത്തിയ കാലതാമസം വന്‍ അഴിമതിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 20 രൂപയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നത്.
https://www.facebook.com/Malayalivartha

























