Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

കൃഷിക്കാർക്ക് നേരിട്ടുള്ള ഇൻകം സപ്പോർട്ട് പ്രതിവർഷം 6000 രൂപ; പ്രതിദിനം 17 രൂപ! ആത്മഹത്യ അലവൻസ് എന്നു വിളിക്കുന്നതായിരിക്കും നല്ലത്; വിഷം/കയർ വാങ്ങാനല്ലാതെ മറ്റെന്തിനാണിത് തികയുക; കേന്ദ്ര ബജറ്റിനെ വിമർശിച്ച് എം.ബി. രാജേഷ്

02 FEBRUARY 2019 01:43 PM IST
മലയാളി വാര്‍ത്ത

മോദിസർക്കാരിന്റെ അവസാന കേന്ദ്ര ബഡ്ജറ്റ് തട്ടിപ്പാണെന്ന ആരോപണമുന്നയിച്ച്‌ സി.പി.എം നേതാവ് എം.ബി. രാജേഷ് എം.പി രംഗത്ത്. കബളിപ്പിക്കലിന്റെ കാര്യത്തില്‍ ആകാശമാണ് അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍, കള്ളപ്പണം തിരിച്ചു പിടിച്ച്‌ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ... തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം അതൊക്കെ വെറും നമ്ബര്‍ എന്ന് വിശേഷിപ്പിച്ചയാളാണ് അമിത്ഷായെന്ന് എം.ബി. രാജേഷ് ആരോപിക്കുന്നു. ഈ ബഡ്ജറ്റില്‍ കൃഷിക്കാര്‍ക്ക് നേരിട്ടുള്ള ഇന്‍കം സപ്പോര്‍ട്ടായി പ്രതിവര്‍ഷം 6000 രൂപ അതായത് ദിവസം 17 രൂപ നല്‍കുന്നതിനെ ആത്മഹത്യ അലവന്‍സ് എന്ന് വിളിക്കുന്നതാണ് നല്ലത് . ഈ തുകകൊണ്ട് വിഷം വാങ്ങാനല്ലാതെ മറ്റ് എന്തിനാണ് തികയുക എന്നും അദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് എം.ബി. രാജേഷിൻറെ പ്രതികരണം.

എംബി രാജേഷിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കബളിപ്പിക്കലിന്റെ കാര്യത്തിൽ ആകാശമാണ്‌ അതിര് എന്ന് കരുതുന്നവരാണ് മോദിയും അമിത് ഷായും. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം മുമ്പുള്ള ബജറ്റ് അതൊരിക്കൽ കൂടി തെളിയിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓർക്കുക. പ്രതിവർഷം രണ്ട് കോടി തൊഴിൽ, കള്ളപ്പണം തിരിച്ചു പിടിച്ച് ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ, ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില,വിള ഇൻഷുറൻസ്, സ്മാർട്ട് സിറ്റി........ വാഗ്ദാനങ്ങളിൽ ചിലതിനെക്കുറിച്ച് അമിത് ഷാ പറഞ്ഞത് 'ജുംല' എന്നായിരുന്നു. മിതമായി പരിഭാഷപ്പെടുത്തിയാൽ ഒരു 'നമ്പർ' ആയിരുന്നു എന്നർത്ഥം. തൊഴിലെവിടെ എന്നുചോദിച്ചപ്പോൾ പക്കവട ഉണ്ടാക്കി വിൽക്കുന്നതും തൊഴിലാണെന്നായിരുന്നു രാജ്യസഭയിൽ തന്റെ അരങ്ങേറ്റ പ്രസംഗത്തിൽ ഷാ പറഞ്ഞത്.

ഈ തെരഞ്ഞെടുപ്പിനു മുമ്പുള്ള വാഗ്ദാനങ്ങൾ നോക്കൂ. കൃഷിക്കാർക്ക് നേരിട്ടുള്ള ഇൻകം സപ്പോർട്ട് പ്രതിവർഷം 6000 രൂപ. പ്രതിദിനം 17 രൂപ! ആത്മഹത്യ അലവൻസ് എന്നു വിളിക്കുന്നതായിരിക്കും നല്ലത്. വിഷം/കയർ വാങ്ങാനല്ലാതെ മറ്റെന്തിനാണിത് തികയുക? രണ്ട് ഹെക്ടർ വരെയുള്ളവർക്ക് മാത്രമാണീ തുച്ഛമായ തുക കിട്ടുന്നതും. ഭൂരഹിതരും പാട്ടകുടിയാന്മാരുമായ മഹാഭൂരിപക്ഷം അതി ദരിദ്ര കൃഷിക്കാർക്ക് ഇതുമില്ല. 2 ഹെക്ടർ വരെയുള്ളവരെ തന്നെ എങ്ങനെ കണ്ടെത്തും? ഭൂമിസംബന്ധമായ രേഖകൾ ആധാറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിട്ടില്ലല്ലോ. താങ്ങുവിലയും വിള നാശത്തിനുള്ള നഷ്ടപരിഹാരവും കൃഷിയിൽനിന്ന് ആദായവും ഉറപ്പുവരുത്തുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തിയശേഷം തെരഞ്ഞെടുപ്പിനുമുമ്പ് അക്കൗണ്ടിലേക്ക് 2000 രൂപ ഇട്ടു തരാം നിങ്ങളുടെ വോട്ട് ഇങ്ങോട്ടിട്ടേക്ക് എന്നാണ് ഇപ്പോൾ മോദി പറയുന്നതിനർത്ഥം. വോട്ട് വിലയ്ക്ക് വാങ്ങാനുള്ള കൈക്കൂലി മാത്രമാണിത്. കാർഷികമേഖലയിൽ വേണ്ടത് കൈക്കൂലിയല്ല, കൃഷി ആദായകരം ആകുമെന്ന് ഉറപ്പിക്കുന്ന നയങ്ങളും നടപടികളുമാണ്. ഉല്പാദനച്ചെലവിന്റെ 150% താങ്ങുവില, വർദ്ധിച്ച പൊതുനിക്ഷേപം, സർക്കാർ നേതൃത്വത്തിൽ സംഭരണം, വിലസ്ഥിരത ഉറപ്പാക്കൽ, കുറഞ്ഞ പലിശക്ക് സ്ഥാപന വായ്പ, ഭൂരഹിത കർഷകർക്ക് ഭൂമിയിലുള്ള അവകാശം എന്നിവയൊക്കെയാണ് വേണ്ടത്. കർഷകർക്ക് പ്രതിദിനം 17 രൂപ നക്കാപ്പിച്ച കൊടുത്തിട്ട് കൊട്ടിഘോഷിക്കുന്നവർ അറിയേണ്ടത് കാസർഗോഡ് ജില്ലയിലെ കരിവെള്ളൂർ- പേരളം പഞ്ചായത്ത് നെൽകൃഷിക്കാർക്ക് നൽകുന്ന ഇൻസെന്റീവ് (സബ്‌സിഡിക്ക് പുറമേ ) ഹെക്ടറിന് 17,000 രൂപയാണ് എന്നതാണ്. കേരള സർക്കാർ കേന്ദ്രം നൽകുന്നതിനേക്കാൾ ക്വിന്റലിന് 800 രൂപ അധികം നൽകിയാണ് നെല്ല് സംഭരിക്കുന്നത്. മറ്റൊരു പ്രഖ്യാപനം അസംഘടിത മേഖലാ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയാണ്. അതിന് അനുവദിച്ചതോ 500കോടി രൂപ മാത്രവും. ഗോമാതാവിന്റെ ക്ഷേമത്തിന് 750 കോടി രൂപയുണ്ടെന്ന് അറിയുമ്പോഴാണ് മുൻഗണന വ്യക്തമാകുന്നത്. വോട്ടുള്ള അസംഘടിത മേഖല തൊഴിലാളിക്ക് പശുവിന്റെ പരിഗണനയെങ്കിലും കൊടുക്കാമായിരുന്നു. തൊഴിലാളിയെക്കാൾ കൂടുതൽ വോട്ട് പശു വാങ്ങിത്തരും എന്നായിരിക്കും. പെൻഷൻ കിട്ടാൻ തൊഴിലാളി 100 രൂപ പ്രതിമാസം സർക്കാരിന് നൽകണം. 60 വയസുവരെ മുടങ്ങാതെ വിഹിതം അടയ്ക്കണം. ഏതെങ്കിലും സാഹചര്യത്തിൽ മുടങ്ങിയാൽ അതുവരെ അടച്ചത് നഷ്ടമാകുമോ? പ്രഖ്യാപനം മാത്രമാണെന്നും പദ്ധതി ആവിഷ്കരിച്ചിട്ടില്ല എന്നതുകൊണ്ടും വ്യക്തമായഉത്തരമില്ല.നടപ്പാക്കാനാണെങ്കിൽ പദ്ധതി വേണം. വോട്ടിനാവുമ്പോൾ പ്രഖ്യാപനത്തിൽ ഒതുക്കാം.

5 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കിയതാണ് മധ്യവർഗ്ഗത്തെ പ്രീണിപ്പിക്കാനുള്ള പൊടിക്കൈ. മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉണ്ടാകുമെന്ന് പറഞ്ഞതാണ് ഇപ്പോൾ പതിനൊന്നാം മണിക്കൂറിൽ പ്രഖ്യാപനമായി വരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന് വരുമാനപരിധി എട്ടുലക്ഷം എന്ന് രണ്ടാഴ്ച മുമ്പ് നിയമത്തിൽ പറഞ്ഞ സർക്കാർ ആദായനികുതി പരിധി 5 ലക്ഷത്തിൽ നിർത്തുന്നതിൽ എന്ത് യുക്തി? ഇതിൽ ഏതെങ്കിലുമൊന്ന് യുക്തിക്ക് നിരക്കാത്തതാണെന്ന് സമ്മതിക്കേണ്ടി വരുമല്ലോ? രണ്ടും വോട്ടിന് ആവുമ്പോൾ എന്ത് യുക്തി?

പിന്നെ അംഗൻവാടി ഓണറേറിയം, ഇഎസ്ഐ പരിധി, ഗ്രാറ്റുവിറ്റി പരിധി തുടങ്ങി നേരത്തെ പ്രഖ്യാപിച്ചതും ഇതുവരെ നടപ്പാക്കാത്തതും വീണ്ടും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരേ കാര്യം പലതവണ പ്രഖ്യാപിക്കുമ്പോൾ പലതവണ ഇതൊക്കെ കൂട്ടി എന്നൊരു ഫീൽ ജനത്തിനുണ്ടാകുമെന്ന് കരുതുന്നുണ്ടാവണം കബളിപ്പിക്കലിന്റെ ആശാന്മാർ. ബിജെപിയുടെ ഏറ്റവുംവലിയ വാഗ്ദാനമായിരുന്ന തൊഴിലിനെ കുറിച്ച് പിയൂഷ് ഗോയൽ പറഞ്ഞതിത്രമാത്രം "തൊഴിൽ തേടിയിരുന്നവർ തൊഴിൽ സൃഷ്ടിക്കുന്നവർ ആയിമാറി"(ഈ സർക്കാരിന്റെ തന്നെ NSSO യുടെ ഇന്നലത്തെ ചോർന്ന റിപ്പോർട്ട് പറയുന്നത് തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് എന്നത്രേ)രണ്ടുമാസം കഴിയുമ്പോൾ ഗോയൽ ഇപ്രകാരം പറയും "തൊഴിൽ സൃഷ്ടിക്കാത്തവർ തൊഴിൽരഹിതരായി"

വാൽക്കഷണം: ബജറ്റ് പ്രസംഗം ഒരു സിനിമ പ്രൊമോട്ട് ചെയ്യാനും പീയുഷ് ഉപയോഗിച്ചു.മോദി റിലയൻസ്‌ ജിയോ പ്രമോട്ട്‌ ചെയ്യുമ്പോൾ ഗോയൽ ഇത്രയെങ്കിലും ചെയ്യേണ്ടേ! അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (10 minutes ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (59 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (1 hour ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (1 hour ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (1 hour ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (2 hours ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (3 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (4 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (4 hours ago)

Malayali Vartha Recommends