ശ്രീകാര്യത്ത് മകനെ സ്കൂളിൽ അയച്ച് തിരികെ വരുന്നതിനിടെ പട്ടാപ്പകൽ യുവതിയെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം:- ഇന്നോവ കാറിൽ പിടിച്ചുകയറ്റിയ വീട്ടമ്മയെ മർദ്ദനത്തിനൊടുവിൽ പീഡിപ്പിക്കാൻ ശ്രമിക്കവേ നിലവിളിച്ചതോടെ നാട്ടുകാരെ ഭയന്ന് നടുറോഡിൽ ഇറക്കിവിട്ട് മുങ്ങലും, ക്രൂരത കാണിച്ചത് വിവാഹമോചനം കഴിഞ്ഞ് തനിച്ച് താമസിക്കുന്ന യുവതിയോട്

മകനെ സ്കൂളിൽ അയച്ച് തിരികെ മടങ്ങുന്നതിനിടെ പട്ടാപ്പകൽ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ യുവാക്കള്‍ അറസ്റ്റില്‍. കാട്ടാക്കട സ്വദേശികളായ രമേഷ്കുമാര്‍, ഷാന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച തിരുവനന്തപുരം ശ്രീകാര്യത്തുനിന്നുമാണ് യുവതിയെ തട്ടികൊണ്ടു പോയത്. വെള്ളിയാഴ്ച രാവിലെ മകനെ സ്കൂളിലയച്ചു മടങ്ങുകയായിരുന്ന യുവതിയെ ബലമായി ഇന്നോവ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. കാറില്‍ വെച്ച് യുവതിയെ പ്രതികള്‍ മർദ്ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കവടിയാര്‍ ഭാഗത്തേക്കു പോയ കാറില്‍ നിന്നു നിലവിളി കേട്ടു നാട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നു റോഡിലിറക്കി വിടുകയായിരുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീക്ഷണി പെടുത്തുകയും ചെയ്തു. നാട്ടുകാരുടെ സഹായത്താല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ യുവതി ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് വമേഷ് കുമാറിനെയും ഷാനിനേയും പിടികൂടിയത്. ഇരുവരും നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറയുന്നു. പ്രതികളെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. വിവാഹ മോചനം നേടിയ യുവതി ഏറെക്കാലമായി ഒറ്റയ്ക്കായിരുന്നു കഴിഞ്ഞത്.
https://www.facebook.com/Malayalivartha
























