രണ്ടര മാസങ്ങൾക്ക് മുമ്പ് വിവാഹിതനായ മലയാളി ജവാന്‍ സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കിയ സംഭവത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ; ഭീഷണിപ്പെടുത്തുന്ന കോളുകൾ വന്നതിന് ശേഷമാണ് വിശാഖ് ജീവനൊടുക്കിയതെന്ന് സഹോദരൻ- പട്ടാളക്കാരന്റെ ഭാര്യക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ പ്രചരിക്കുന്നു...

മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍. ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപിലാണ് തിരുവന്തപരും കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ് കുമാര്‍ (26) ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി. വിശാഖിന്റെ സഹോദരനും സൈനികനുമായ അഭിലാഷ് കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്. 19ന് രാത്രിയില്‍ വിശാഖ് കുമാര്‍ ഗുജറാത്തിലെ ജാംനഗറില്‍ ജോലി സ്ഥലത്തു സ്വന്തം തോക്കുപയോഗിച്ചു വെടിവച്ചു മരിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷം ജോലി സ്ഥലത്തേക്ക് പോയ വിശാഖിനെ ആരോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മാനഹാനി സംഭവിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ക്യാംപില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വിശാഖ് സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ വൈശാഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. നാല് വര്‍ഷം മുമ്ബാണ് വിശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. ജമ്മുകാശ്മീരില്‍നിന്നും ഒരു വര്‍ഷം മുമ്ബാണ് ജാംനഗറില്‍ എത്തിയത്. വിശാഖിന്റെ മരണവാര്‍ത്തയറിഞ്ഞ അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സൈനികന്റെ ഭാര്യയ്ക്ക് എതിരെ ആരോപണങ്ങൾ ഉയരുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























