തലയോട്ടിക്ക് പൊട്ടലേറ്റ കുട്ടിയുടെ അടുത്ത 12 മണിക്കൂര്‍ നിര്‍ണ്ണായകമാണ്... വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നത് തുടരുകയാണ്!! തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അരുണ്‍ ആനന്ദ് എന്ന കൊടും ക്രൂരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോബ്ര(മൂര്‍ഖന്‍) അരുണ്‍ എന്ന് അറിയപ്പെടുന്ന പ്രതി സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥരായ ദമ്ബതികളുടെ രണ്ടു മക്കളില്‍ ഇളയയാളാണ് അരുണ്‍. അരുണ്‍ വിവാഹം കഴിച്ചത് ഫാഷന്‍ ഡിെസെനറായ യുവതിയെ ആണ്. ഒരു കുട്ടിയായശേഷം ഇൗ ബന്ധം വേര്‍പെടുത്തിയിരുന്നു. പിതാവ് സര്‍വീസിലിരിക്കെ മരിച്ചതിനാല്‍ ആശ്രിത നിയമനത്തിന് അവസരം ലഭിച്ചെങ്കിലും അരുണ്‍ വേണ്ടെന്ന് വച്ചു. ജോലിക്കു പോകുന്നതിനുപകരം ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടാക്കാനായിരുന്നു അരുണിനു താല്‍പര്യം.
കഴിഞ്ഞ ദിവസം മനുഷ്യേ മനസകിഷിയെപ്പോലും ഞെട്ടിച്ച് കൊണ്ട് ആ ക്രൂരത പുറംലോകമറിയുന്നത്. അതേസമയം ഏഴു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു. തലയോട്ടിക്ക് പൊട്ടലേറ്റ കുട്ടിയുടെ അടുത്ത 12 മണിക്കൂര്‍ നിര്‍ണ്ണായകമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നത് തുടരുകയാണ്. അറസ്റ്റിലായ പ്രതി അരുണ്‍ആനന്ദിനെ ഇന്നുച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
കുട്ടികള്‍ക്കെതിരേയുള്ള പീഡനവുമായി ബന്ധപ്പെട്ട അനേകം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. ഇതിനുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലൂം രക്തസ്രാവം തുടരുകയാണ്. ഹൃദയവും കുടലുമെല്ലാം ഉള്‍പ്പെടെ ആന്തരീകാവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രാവിലെ ഡോക്ടര്‍മാരുടെ സംഘം വിശദമായ പരിശോധന നടത്തും. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കാറിലും വീടിനുള്ളിലും രക്തക്കറ കണ്ടെത്തി. ഇത് പരുക്കേറ്റ കുട്ടിയുടേതാണെന്നാണ് പ്രാഥമിക വിവരം.
അരുണ്‍ ആനന്ദിന്റെ മര്‍ദ്ദനത്തില്‍ കുട്ടികളുടെ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. അരൂണ്‍ ആനന്ദ് കൂടെ താമസിച്ചവര്‍ക്കുനേരെ കൊടുംക്രൂരതയാണ് അഴിച്ചുവിട്ടതെന്നു മൊഴി. ഇയാള്‍ മുമ്ബും കുട്ടികളെ ക്രൂരമായി മര്‍ദിച്ചിരുന്നതായി അനേ്വഷണ സംഘത്തിന് വിവരം ലഭിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെയും ഇളയ സഹോദരന്റെയും ശരീരത്തില്‍ പലയിടത്തും മുമ്ബ് മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. കുട്ടികളെ കൂടാതെ ഒപ്പമുള്ള യുവതിയേയും നിരന്തരം മര്‍ദിച്ചിരുന്നു. കഴിഞ്ഞയാഴ്ച തൊടുപുഴയില്‍ ടൗണിലെ മൊെബെല്‍ കടയിലെത്തിയ യുവതി തിരികെ വീട്ടിലെത്താന്‍ താമസിച്ചതിന്റെ പേരില്‍ മര്‍ദിച്ചിരുന്നു.
കുട്ടികളെ മര്‍ദിക്കുന്നത് ഇയാള്‍ പതിവായിരുന്നെങ്കിലും പേടി കൊണ്ട് പുറത്തു പറഞ്ഞിരുന്നില്ല. കുട്ടികളെ പൂട്ടിയിട്ടശേഷം ഇവര്‍ രാത്രിയില്‍ പുറത്തു പോകുന്നതും പതിവായിരുന്നു. ആശുപത്രിയിലെത്തിച്ച അരുണിന്റെ കാറില്‍നിന്നു മദ്യവും ഇരുമ്ബു മഴുവും കണ്ടെത്തി. ഈ കാറിലാണ് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. സ്ഥിരമായി മദ്യവും ലഹരിപദാര്‍ഥങ്ങളും ഉപയോഗിച്ചിരുന്ന ഇയാളുടെ കാറില്‍ പാതിയിലേറെ കഴിച്ച നിലയിലുള്ള മദ്യക്കുപ്പിയാണുണ്ടായിരുന്നത്. രണ്ടു പഴയ പ്രഷര്‍കുക്കറുകള്‍, പുതിയ രണ്ടു വേസ്റ്റ് ബാസ്‌ക്കറ്റ് എന്നിവയും ഉണ്ടായിരുന്നു. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയും അക്രമകാരിയുമായ അരുണ്‍ കാറില്‍ മഴു സൂക്ഷിച്ചതിന്റെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ മര്‍ദിച്ചു മൃതപ്രായനാക്കിയ അരുണ്‍ ആനന്ദ് തലസ്ഥാനത്ത് കൊലക്കേസടക്കംക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
https://www.facebook.com/Malayalivartha























