മലപ്പുറം എടപ്പാളിൽ ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ പത്ത് വയസുള്ള നാടോടി പെൺകുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കി

നാടോടി പെണ്‍കുട്ടിയെ ക്രൂരമർദ്ദനത്തിനിരയാക്കി അജ്ഞാതനായ വ്യക്തി. മലപ്പുറം എടപ്പാളിലാണ് സംഭവം നടന്നത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് കുട്ടിയെ അജ്ഞാതനായ വ്യക്തി മര്‍ദ്ദനത്തിനിരയാക്കിയത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. രാവിലെ പത്ത് മണിയോടെയാണ് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു കുട്ടി മര്‍ദ്ദനത്തിനിരയായത്.
ആക്രി സാധനങ്ങള്‍ പെറുക്കുന്നതില്‍ നിന്ന് ഒരാള്‍ വിലക്കിയെന്നും അയാള്‍ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നുമാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ ആയിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















