Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അവരിപ്പോൾ മാനസികമായി തളർന്ന അവസ്ഥയിലാണ്... എന്നാൽ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് വന്ന ദിവസം ചികിത്സ നല്‍കാന്‍ അനുവദിക്കാതെ തര്‍ക്കിച്ചും ആംബുലന്‍സില്‍ കയറാന്‍ കൂട്ടാക്കാതേയും പ്രതി അരുണിനൊപ്പം ചേര്‍ന്നായിരുന്നു യുവതിയുടെയും ക്രൂരത.. യുവതിയെ സാക്ഷിയാക്കി അരുണിനെ മാത്രം പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതിൽ പോലീസിനെതിരെ വിമർശനം ശക്തമാകുന്നു...

07 APRIL 2019 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്

കുട്ടിയുടെ മരണത്തിനു പിന്നാലെ റിമാന്‍ഡിലായിരുന്ന പ്രതി അരുണ്‍ ആനന്ദിനു മേല്‍ പോലീസ് കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ ക്രൂരതകള്‍ക്കും അരുണിന് പിന്തുണ നല്‍കുന്ന നിലപാട് കൈക്കൊണ്ട യുവതിയെ മുഖ്യസാക്ഷിയാക്കാനുള്ള പോലീസിന്റെ നീക്കത്തിനെതിരെ വിമര്‍ശനമുയരുകയാണ്. യുവതിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജനരോഷവും ശക്തമാണ്. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് പിന്നാലെ യുവതി മാനസികമായി തളര്‍ന്നുപോയിരിക്കുകയാണെന്നും അരുണിന്റെ ഭീഷണിയും മര്‍ദ്ദനവും ഭയന്നാണ് യുവതി അയാളുടെ പക്ഷത്ത് നിലകൊണ്ടതെന്നുമാണ് പോലീസ് വാദം. നേരത്തെ, യുവതിയേയും പ്രതിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗുരുതരമായ പരിക്കുകള്‍ക്കൊപ്പം അമ്മയുടെയും പ്രതി അരുണ്‍ ആനന്ദിന്റെയും ദുശാഠ്യവും കുട്ടിയുടെ നിലവഷളാക്കുകയായിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിക്കാതെ അരുണ്‍ ആനന്ദും യുവതിയും ആശുപത്രി ജീവനക്കാരോട് വഴക്കിട്ടത് ചികിത്സ ഒന്നരമണിക്കൂറിലേറെ വൈകിപ്പിച്ചു. ഒടുവില്‍ പോലീസെത്തിയാണ് കുട്ടിക്ക് ചികിത്സ ഉറപ്പുവരുത്തിയത്. മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കി അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴു വയസുകാരന്റെ ചികിത്സ പ്രതി അരുണ്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. ഇതിനു പിന്തുണ നല്‍കുന്ന നിലപാടാണ് കുഞ്ഞിന്റെ അമ്മയായ യുവതിയും കൈക്കൊണ്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നു. അതേസമയം, മദ്യലഹരിയിലായിരുന്ന പ്രതി ആശുപത്രിയില്‍ ഡോക്ടര്‍മാരുമായും ജീവനക്കാരുമായും വഴക്കിടുകയും ആംബുലന്‍സില്‍ കയറാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതായാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ അമ്മയുടെ കാര്യവും തിരിച്ചല്ല.

ഡോക്ടര്‍മാര്‍, അരുണ്‍ ആനന്ദ് കാര്യങ്ങള്‍ മനസിലാക്കാന്‍ വിസമ്മതിച്ചതോടെ കുഞ്ഞിന്റെ ഗുരുതരാവസ്ഥ അമ്മയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കാതെ യുവതി ആരോടൊക്കെയോ ഫോണില്‍ സംസാരിച്ച്‌ ആശുപത്രിക്കുള്ളില്‍ ചുറ്റി നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്. ദൃശ്യങ്ങളില്‍, അലസമായി വസ്ത്രം ധരിച്ചിരുന്ന മദ്യലഹരിയിലായിരുന്ന പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണു പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയതെന്ന് വ്യക്തം. അരുണിന്റെ കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല.

പിന്നീട് ആശുപത്രി ജീവനക്കാര്‍ക്കൊപ്പം കുട്ടിയെ സ്‌ട്രെച്ചറില്‍ കിടത്തി യുവതി ആശുപത്രിക്കുള്ളിലേക്ക് കടന്നു. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുണ്‍ ആനന്ദ് ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു. അമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും യുവതി ഫോണ്‍ വിളിയില്‍ മുഴുകി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ ഉടന്‍ ഓപ്പറേഷന്‍ വേണമെന്ന് വീണ്ടും വീണ്ടും ഇവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ അരുണ്‍ വിയോജിക്കുകയും യുവതി ഇയാള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു.

ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കാനും തയാറായില്ല. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് തോന്നിയതോടെ, ഡോക്ടര്‍മാര്‍ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോണ്‍നമ്ബര്‍ ചോദിച്ചു. ഫോണിലൂടെ എങ്കിലും സമ്മതത്തിനായാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ ഇതിന് വഴങ്ങാതെ അധികൃതരോട് തര്‍ക്കിക്കുകയാണ് ഇരുവരും ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തി. പോലീസിനു മുന്നിലും കുട്ടിയുടെ പരിക്കിനെ കുറിച്ച്‌ പരസ്പര വിരുദ്ധമായ മൊഴികള്‍ പറഞ്ഞതോടെ ദുരൂഹത കൂടുതല്‍ മംറനീക്കി പുറത്തുവന്നു. ഒടുവില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ യുവതിയും അരുണ്‍ ആനന്ദും തയാറായില്ല. കാറില്‍ വന്നുകൊള്ളാമെന്നായിരുന്നു ഇരുവരുടേയും മറുപടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലും പിന്നേയും അരമണിക്കൂര്‍ പുറത്ത്.

ഒടുവില്‍ അരുണിനെ പോലീസ് ബലമായി ആംബുലന്‍സില്‍ കയറ്റി. കാര്‍ എടുക്കാന്‍ പോയ യുവതിയേയും പിന്നീട് പോലീസ് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. വിദഗ്ധ ചികിത്സ ഉറപ്പിക്കാമായിരുന്ന വിലപ്പെട്ട മണിക്കൂറുകളാണ് അരുണും യുവതിയും തുലച്ച്‌ കളഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (19 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (28 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (44 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (57 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

Malayali Vartha Recommends