തലയോട്ടി തകര്‍ന്ന് കൊലപ്പെട്ട ഏഴ് വയസുകാരന്റെ സംസ്കാര ചടങ്ങില്‍ സങ്കടക്കടലായി ജന്മഗ്രാമം ; അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേർ ; പൊതുദര്‍ശനത്തിന്റെ നിയന്ത്രണം പൊലീസേറ്റെടുത്തു

കൊലപ്പെട്ട ഏഴ് വയസുകാരന്റെ സംസ്കാര ചടങ്ങില്‍ സങ്കടക്കടലായി തൊടുപുഴയിലെ ജന്മഗ്രാമം. കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് സംസ്‌കാരം നടന്ന തൊടുപുഴയിലെ വീട്ടില്‍ എത്തിയത്. ജനതിരക്കേറിയതോടെ പൊതുദര്‍ശനത്തിന്റെ നിയന്ത്രണം പൊലീസേറ്റെടുത്തു.
കുഞ്ഞിന്റെ മൃതദേഹം എത്തുന്നതിന് വളരെ മുന്‍പേ തന്നെ വീടും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. വീടിന് മുന്നിലൂടെയുള്ള വഴിയിലൂടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പൊലീസ് പാടുപെട്ടു. തേങ്ങി കരഞ്ഞും കണ്ണു നിറച്ചും നൂറുകണക്കിന് പേരാണ് കുഞ്ഞിന്റെ അമ്മയുടെ വീടിന് ചുറ്റും കൂടി നിന്നത്. നാട്ടുകാരും ബന്ധുക്കളും അങ്ങനെ കുഞ്ഞിനെ നേരത്തെ അറിയുന്നവരും വാര്‍ത്തകളിലൂടെ അറിഞ്ഞവരും അവനെ അവസാനമായി ഒരു നോക്ക് കാണാനെത്തി.
ഏഴ് വയസുകാരനെയും വഹിച്ചുള്ള ആംബുലന്‍സ് രാത്രി എട്ടേമുക്കാലിന് എത്തിയതോടെ തേങ്ങലുകള്‍ നിലവിളികളായി. ആദ്യം അകത്തേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് വീടിന് പുറത്ത് പൊതുദര്‍ശനത്തിന് വച്ചു. മുക്കാല്‍ മണിക്കൂറിന് ശേഷം മുറ്റത്ത് സംസ്‌കരിക്കുമ്പോഴും തേങ്ങളുകള്‍ അടങ്ങിയിരുന്നില്ല.സംസ്‌കാരത്തിന് എത്തിയവരെല്ലാം ഒറ്റസ്വരത്തില്‍ ആവശ്യപ്പെട്ടത് ഒന്നുമാത്രം. കുരുന്നിന്റെ ജീവനെടുത്ത കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം. എത്രയും വേഗം.
ക്രൂരമായ മര്ദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന് പ്രതി അരുണ് ആനന്ദ് ചികിത്സ വൈകിപ്പിച്ചതിന്റെ തെളിവുകള് പുറത്തുവന്നു. മര്ദനമേറ്റ കുട്ടിയെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അരുണും കുട്ടിയുടെ അമ്മയും ഡോക്ടര്മാരുമായി വഴക്കിട്ടും മെഡിക്കല് കോളേജിലേറ്റ് മാറ്റുന്നത് വൈകിപ്പിച്ചും യഥാസമയം ചികിത്സ ഉറപ്പുവരുത്തിയില്ല.
ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള് ലഭിച്ചു.മാര്ച്ച് 28നാണ് അരുണ് ആനന്ദും യുവതിയും കുട്ടിയുമായി ആശുപത്രിയിലെത്തിയത്. അരുണ് ആയിരുന്നു കാര് െ്രെഡവ് ചെയ്തിരുന്നത്. ഷര്ട്ടിന്റെ ബട്ടണ്‌സുകള് ഇടാതെ അഴിച്ചിട്ട നിലയിലാണ് ഇയാള് കാറില്‌നിന്ന് പുറത്തിറങ്ങിയത്. തുടര്ന്ന് കുട്ടിയെ ആശുപത്രി ജീവനക്കാര് അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഇതിനിടെ ഡോക്ടര്മാരുമായും ജീവനക്കാരുമായും അരുണ് മനപ്പൂര്വ്വം വഴക്കിടുകയും ചെയ്തു.
കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അമ്മയെ ബോധ്യപ്പെടുത്താന് ശ്രമിച്ചെങ്കിലും അവരും പരിഗണിച്ചില്ലെന്ന് ആശുപത്രി&ിയുെ;ജീവനക്കാര് പറഞ്ഞു. ഇതോടെയാണ് പോലീസില് വിവരമറിയിച്ചത്. പോലീസെത്തി കുട്ടിയെ മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോകാന് ആവശ്യപ്പെട്ടെങ്കിലും അരുണും യുവതിയും ആംബുലന്‌സില് കയറാന് മടികാണിച്ചു.
തുടര്ന്ന് പോലീസ് ഇടപെട്ടാണ് ഇരുവരെയും ആംബുലന്‌സിലേക്ക് കയറ്റിയത്. സ്വന്തം കാറില് കുട്ടിയെ മെഡിക്കല് കോളേജില് കൊണ്ടുപോകാമെന്നായിരുന്നു അരുണ് ആദ്യം പറഞ്ഞത്. പോലീസ് ഇത് അംഗീകരിച്ചില്ല.അതിനിടെ ഏഴുവയസ്സുകാരന്റെ മരണത്തിന് കാരണം തലയ്&്വംിഷ;ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോര്ട്ടും പുറത്തുവന്നു. കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. വീഴ്ചയില് സംഭവിക്കുന്നതിനെക്കാള് ഗുരുതരമായ പരിക്കാണിത്. കുട്ടിയുടെ ശരീരത്തില് ബലപ്രയോഗങ്ങള് നടത്തിയതിന്റെ പാടുകളുണ്ട്. വാരിയെല്ലുകള്ക്കും ആന്തരികാവയവങ്ങള്ക്കും ക്ഷതമേറ്റിട്ടുണ്ടെന്നും പ്രാഥമിക മൃതദേഹ പരിശോധനയില് വ്യക്തമായി. അന്തിമ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാല് മാത്രമേ ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള് ലഭ്യമാകൂ.
https://www.facebook.com/Malayalivartha





















