Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കുറ്റപത്രം ഇന്ന് ; പ്രകൃതി വിരുദ്ധ പീഡനമുൾപ്പെടെ അഞ്ച് ഗുരുതര കുറ്റങ്ങൾ ; കുരുക്കിലാക്കി ഫ്രാങ്കോ

09 APRIL 2019 04:20 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനം ഉൾപ്പെടെ അഞ്ച് ഗുരുതര വകുപ്പുകൾ ചുമത്തിയ കുറ്റപത്രം പൊലീസ് ഇന്ന് സമര്‍പ്പിക്കും.

മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, മേലധികാരം ഉപയോഗിച്ചും ലൈംഗീകമായി ചൂഷണം ചെയ്തു, അന്യായമായി തടങ്കലില്‍ വെച്ചു എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് ബിഷപിനെതിരെ ചുമത്തിയിട്ടുള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും പത്ത് പേരുടെ രഹസ്യമൊഴികളും അടങ്ങുന്നതാണ് കുറ്റപത്രം.

ഒന്‍പത് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഷപ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍ രേഖകള്‍ ഉള്‍പ്പെടെ അഞ്ച് വാല്യങ്ങളിലായി രണ്ടായിരം പേജ് അടങ്ങുന്നതാണ് കുറ്റപത്രം.

കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 പേരാണ് കേസില്‍ സാക്ഷികളായി ഉള്ളത്. ഇവരില്‍ 25 പേര്‍ കന്യാസ്ത്രീകളാണ്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും സാക്ഷികളായുണ്ട്. രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും സാക്ഷികളില്‍ ഉള്‍പ്പെടുന്നു.

ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ ചുമത്തിയിട്ടുള്ളത്. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിന് പുറമെ ഭീഷണിപ്പെടുത്തല്‍ അന്യായമായി തടഞ്ഞു വെക്കല്‍ തുടങ്ങിയ കുറ്റങ്ങളും ബിഷപ്പിനെതിരെയുണ്ട്.

ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, സന്ദര്‍ശക റജിസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് വസ്തുക്കളും കോടതിയില്‍ തെളിവായി ഹാജരാക്കും. പരാതിക്കാരിയുടെതുള്‍പ്പെടെ പത്ത് പേരുടെ രഹസ്യമൊഴികളും അന്വേഷണസംഘം തെളിവായി സമര്‍പ്പിക്കും.

ബിഷപിന്റെ അറസ്റ്റും അതിന് ശേഷമുണ്ടായ സംഭവങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകളും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രി ബിഷപിനെതിരെ പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. നാല് മാസം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസം ജയിലില്‍ കിടന്ന ഫ്രാങ്കോ മുളയ്ക്കല്‍ നിലവില്‍ ജാമ്യത്തിലിറങ്ങി ജലന്തറിലാണ്.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് കന്യാസ്ത്രീമാര്‍ സമരം ആരംഭിച്ചതോടെയാണ് കേസ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പൊതുസമൂഹത്തിനൊപ്പം കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെങ്കിലും നടപടികള്‍ വൈകുകയാണെന്ന ആരോപണമുയര്‍ന്നു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും താമസത്തിന് കാരണമായി.

സമരം ചെയ്ത നാലു കന്യാസ്ത്രീകളോടും കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഒഴിയാന്‍ നിര്‍ദേശം. കഴിഞ്ഞ വര്‍ഷത്തെ സ്ഥലംമാറ്റ ഉത്തരവില്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ആവശ്യം. മൂന്നു കന്യാസ്ത്രീകളെ കേരളത്തിന് പുറത്തേക്കും ഒരാളെ കണ്ണൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കൊച്ചിയില്‍ സത്യഗ്രഹ സമരം നടത്തിയ സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫൈന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരോടാണ് കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടത്.

സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയോട് പഞ്ചാബിലെ ചാമിയാരി കോണ്‍വെന്റിലേക്ക് പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിസ്റ്റര്‍ അനുപമയെ ഇവിടേക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും ഈ ഉത്തരവ് അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. ബിഷപ്പ് ഫ്രാങ്കോയും കന്യാസ്ത്രീകളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സമയത്തായിരുന്നു പ്രതികാര നടപടിയെന്നോണം ഈ സ്ഥലം മാറ്റം.

സിസ്റ്റര്‍ ജോസഫൈന് മുന്പ് പ്രവര്‍ത്തിച്ചിരുന്ന ജാര്‍ഖണ്ഡിലെ ലാല്‍മാത്തിയ കോണ്‍വെനറിലേക്കും സിസ്റ്റര്‍ ആല്‍ഫിയ്ക്ക് ബീഹാറിലെ പകര്‍ത്തലയിലേക്കും പോകാനാണ് നിര്‍ദേശം. സിസ്റ്റര്‍ അന്‍സിറ്റയെ കണ്ണൂരിലെ പരിയാരം മഠത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം സിസ്റ്റര്‍ നീനൂ റോസിനോട് കുറവിലങ്ങാട് മഠത്തില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല.

മിഷനറീസ് ഓഫ് ജീസസ് സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെജീനയുടേതാണ് നിര്‍ദേശം. സ്ഥലംമാറ്റം അംഗീകരിക്കാതെ കുറവിലങ്ങാട് തുടരുന്ന കന്യാസ്ത്രീകളുടെ നടപടി സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു. ബിഷപ്പിനെതിരെ സമരം ചെയ്ത നടപടി സഭയ്ക്കും സന്യാസസമൂഹത്തിനും നാണക്കേടുണ്ടാക്കിയതായും വിമര്‍ശനമുണ്ട്.

ബിഷപ്പിനെതിരായ കേസില്‍ മിഷനറീസ് ഓഫ് ജീസസ് നേതൃത്വം ഒരുതരത്തിലും ഇടപെടില്ലെന്നും, സമരം ചെയ്ത കന്യാസ്ത്രീമാര്‍ക്ക് കേസില്‍ തുടര്‍ന്നും സഹകരിക്കുന്നതിന് തടസമില്ലെന്നും സഭാ നേതൃത്വത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇവര്‍ക്കൊപ്പം സമരം ചെയ്ത മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ എഫ്‌സിസി സന്യാസസമൂഹം താക്കീത് ചെയ്യുകയും സുപ്പീരിയര്‍ ജനറലിന് മുന്പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends