വോട്ടു പിടിക്കാനായി പുതിയ തന്ത്രം ; വയനാട്ടിലെ അങ്കത്തിനായി കരുത്തുറ്റ ദേശീയ നേതാക്കളെ കളത്തിലിറക്കി ബിജെപി ; രാഹുലിനെ നേരിടുന്നവർ ഇവർ

ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് വയനാട്ടിൽ കളമിറക്കാനൊരുങ്ങി ബിജെപി . തെരെഞ്ഞെടുപ്പിൽ ശക്തമായ അടിത്തറ ബിജെപിക്ക് വായനാട്ടിലില്ലെങ്കിലും ദേശീയ നേതാക്കളെ എത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ വെല്ലുവിളിക്കാനൊരുങ്ങിയിരിക്കുകയാണ് ബിജെപി. രണ്ടായിരത്തി ഒമ്പതില്‍ നാലുശതമാനവും 2014 ല്‍ എട്ടര ശതമാനം വോട്ടുകളുമാണ് എന്‍ഡിഎക്ക് വയനാട്ടിൽ ലഭിച്ചത് . അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ എത്തി പ്രചാരണം നയിക്കുന്നതോടെ ചിത്രം മാറിമറയുമെന്നാണ് കണക്കുകൂട്ടല്‍.
രാഹുൽഗാന്ധി വയനാട്ടിൽ മല്സരിക്കാനെത്തുന്നതോടെ കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള മുഖ ചിത്രം തന്നെ മാറിമറയുമെന്നാണ് റിപ്പോർട്ടുകൾ . കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് ഒരു പരിധി വരെ അവസാനിപ്പിക്കാന്‍ അതിലൂടെ കഴിയുമെന്നാണ് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ .
അങ്ങനെ വരുകയാണെങ്കിൽ കേരളത്തില്‍ കുറച്ച് നാളുകളായിതഴയപ്പെട്ടു കിടക്കുന്ന കോണ്‍ഗ്രസിന് പഴയപ്രതാപം വീണ്ടെടുക്കാന്‍ പറ്റുമെന്ന് അണികളും മുതിര്‍ന്ന നേതാക്കളും വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് . ഇതേ സാഹചര്യം മുതലെടുക്കാനാണ് ഇവർ ശ്രമിക്കുന്നത് . ഇതിനാലാണ് കേന്ദ്രത്തിലെ ബി ജെ പി നേതാക്കള്‍ കേരളത്തില്‍ എത്തി ബി ജെ പിക്ക് പ്രചരണശക്തിയാകാന്‍ എത്തുന്നത്.
അതേ സാഹചര്യം മുതലെടുക്കാനാണ് ് ബി ജെ പിയും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കേന്ദ്രത്തിലെ ബി ജെ പി നേതാക്കള്‍ കേരളത്തില്‍ എത്തി ബി ജെ പിക്ക് പ്രചരണശക്തിയാകാന്‍ എത്തുന്നത്. സ്മ്യതിഇറാനി, യോഗി ആദ്യത്യനാഥ് അമിഷ് ഷാ തുടങ്ങിയബി ജെ പിയുടെ കരുത്തുറ്റ നേതാക്കള്‍ കേരളത്തില്‍ എത്തുന്നതോടെ ബി ജെ പി ഇത്തവണ തെരെഞ്ഞെടുപ്പിൽ പുത്തന്‍ ചിത്രം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രണ്ടായിരത്തി ഒമ്പതില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനം യുഡിഎഫും 31 ശതമാനം എല്‍ഡിഎഫും നേടിയപ്പോള്‍ വെറും നാലു ശതമാനമായിരുന്നു എന്‍ഡിഎയ്ക്ക് ലഭിച്ചത്. രണ്ടായിരത്തി പതിനാലില്‍ എന്‍ഡിഎയ്ക്ക് 8.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. 80752 വോട്ടുകളാണ് അക്കുറി ബിജെപി സ്ഥാനാര്‍ഥി പി.ആര്‍ രശ്മില്‍ നാഥ് സമാഹരിച്ചത്. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പതിമൂവായിരത്തോളെ വോട്ടുകള്‍ മാത്രമാണ് കൂടിയത്. 93641 വോട്ടുകള്‍ ഏഴു മണ്ഡലങ്ങളില്‍ നിന്നായി ബിജെപിക്ക് ലഭിച്ചു.
അതേസമയം എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കി.ബിജെപിക്ക് വലിയ അടിത്തറയില്ലെങ്കിലും രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന മണ്ഡലത്തില്‍ അമിത്ഷാ, യോഗി ആദിത്യനാഥ്, രാജ്‌നാഥ് സിങ് തുടങ്ങി ദേശീയ നേതാക്കളുടെ കുത്തൊഴുക്കുണ്ടാകും. സ്മൃതി ഇറാനി മണ്ഡലത്തില്‍ ഒരു ദിവസം മുഴുവന്‍ പ്രചാരണം നടത്തും.
നേരത്തെ ബിജെപി സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. പിന്നീട് തുഷാര്‍ വെള്ളാപ്പള്ളിയെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലമല്ല വയനാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയിലും നിലമ്പൂരിലും ബിഡിജെഎസ് മല്‍സരിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല.
https://www.facebook.com/Malayalivartha























