വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥി; വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുനേരെ പരിഹാസവുമായി ക്രിക്കറ് താരം ശ്രീശാന്ത്

വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുനേരെ പരിഹാസവുമായി ക്രിക്കറ് താരം ശ്രീശാന്ത്. വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു രാഹുലിന് നേരെയുള്ള ശ്രീശാന്തിന്റെ പരിഹാസം. കൂടാതെ 2019 ലെ പൊതു തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണെന്ന് എന്നുംക് ശ്രീശാന്ത് പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങള്‍ മറക്കരുതെന്നും വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുമെന്നും ശ്രീശാന്ത് പറഞ്ഞു. ഐ.പി.എല്‍ കോഴക്കേസില്‍ ബി.സി.സിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയ സാഹചര്യത്തില്‍ അഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ശ്രീശാന്ത് പറഞ്ഞു.
അതേസമയം വയനാടിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് എത്തിയിരുന്നു. രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ലെന്ന് അമിത് ഷാ നാഗ്പൂരില്‍ പ്രസംഗിച്ചു. നേരത്തെ വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതുമുതൽ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിനെതിരെ ബിജെപി നേതാക്കൾ വര്‍ഗീയ ആരോപണങ്ങള്‍ ഉയർത്തിയതിന് പിന്നാലെയാണ് അമിത് ഷായുടെ പരാമര്‍ശം. നിധിൻ ഗഡ്ക്കരിയുടെ നാഗ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്.
ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയാണ് അമിത് ഷാ പാകിസ്ഥാനോട് ഉപമിച്ചത്. രാഹുല്‍ സഖ്യമുണ്ടാക്കുന്നതിനായി കേരളത്തിലെ ഒരു റാലി നടക്കുമ്പോള്‍ ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് മനസിലാവാത്ത ഒരു സ്ഥിതിയിലേക്ക് പോയി, എന്തിനാണ് രാഹുല്‍ അവിടെ പോയി മത്സരിക്കുന്നതെന്ന് ആര്‍ക്കും മനസിലാവില്ല എന്നായിരുന്നു അമിത് ഷായുടെ പരാമർശം.
നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും, ശബരിമലയിൽ യുവതി പ്രവേശനം ആവിശ്യപ്പെട്ട് ഹർജി നൽകിയ പ്രേരണ കുമാരി, ഉൾപ്പടെയുള്ളവർ മുസ്ലീം ലീഗിനെയും ലീഗിന്റെ കൊടിയേയും പാകിസ്ഥാനോട് ഉപമിക്കുന്ന രീതിയിൽ പ്രചാരണം നടത്തിയിരുന്നു. മുസ്ലിം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു യോഗിയുടെ ട്വീറ്റ്
വയനാട് കൂടാതെ രാഹുല്‍ അമേഠിയിലും മത്സരിക്കുന്നുണ്ട്. ഇന്നലെ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പത്രികാ സമര്‍പ്പണത്തിന് രാഹുലിനൊപ്പമെത്തിയിരുന്നു.എന്നാല്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഇപ്പോഴും തടങ്കലിലാണെന്നും അതുകൊണ്ടാണ് കുടുംബത്തിനൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയതെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശം.
https://www.facebook.com/Malayalivartha























