"തൃക്കരിപ്പൂരിൽ നടന്നതും കള്ളവോട്ട് തന്നെ"; തൃക്കരിപ്പൂരിലേത് പ്രഥമദൃഷ്ട്യാ കള്ളവോട്ടെന്ന് സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ; സി.പി.എം പ്രവര്‍ത്തകന്‍ കെ.ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ കെ.ശ്യാംകുമാറിനെതിരെ കേസെടുക്കും. തൃക്കരിപ്പൂരിലേത് പ്രഥമദൃഷ്ട്യാ കള്ളവോട്ടെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മീണ അറിയിച്ചു. പോളിങ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം നടത്തി തുടര്‍നടപടികള്‍ക്കായി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു.
പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത മൂന്ന് സി.പി.എമ്മുകാര്‍ക്കെതിയും നേരത്തെ കേസെടുത്തിരുന്നു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രിമനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കല്യാശേരി പുതിയങ്ങാടിയില്‍ കള്ളവോട്ടു ചെയ്തുവെന്ന് ആരോപണമുയര്‍ന്ന ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവരുടെ മൊഴി കാസര്‍കോട് കളക്ടര്‍ രേഖപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുരണ്ടുപേരെ കൂടി ചോദ്യംചെയ്തശേഷം റപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കും
തളിപ്പറമ്ബില്‍ 28 പ്രവാസി വോട്ടുകള്‍ യു.ഡി.എഫ് കള്ളവോട്ടാക്കിയെന്ന സി.പി.എം ആരോപണത്തെ പ്രതിരോധിച്ച് ലീഗ്. പട്ടികയിലുള്ള മൂന്നു വോട്ടര്‍മാരെ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കി. തളിപ്പറമ്ബ് പാമ്ബുരുത്തി ബൂത്തില്‍ പ്റവാസികളുടെപേരില്‍ യു.ഡി.എഫ് കള്ളവോട്ട് ചെയ്തുവെന്ന് സി.പി.എം പുറത്തുവിട്ട പട്ടികയിലെ മൂന്നുപേരെയാണ് ലീഗ് നേതൃത്വം ഹാജരാക്കിയത്. എം. സാബിത്ത്, എം. മുഹമ്മദ് അന്‍വര്‍, കെ.വി. താജുദ്ദീന്‍ എന്നിവര്‍ സി.പി.എം ആരോപണം നഷേധിച്ചു. പട്ടികയിലെ എം. ഷബീര്‍ വോട്ട് ചെയ്ത ശേഷം ഗള്‍ഫില്‍ മടങ്ങിയതിന്റെ യാത്രാരേഖകളും ലീഗ് പുറത്തുവിട്ടു. പട്ടികയിലുള്ള ബാക്കിയുള്ളവരെക്കുറിച്ച് പരിശോധിച്ച് വരുന്നതായും ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു
https://www.facebook.com/Malayalivartha



























