പിണറായിയെ കണ്ട ചന്ദ്രശേഖർ റാവുവിന് പൊങ്കാല ; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതോടെ പിണറായിയെയും ചന്ദ്രശേഖരറാവുവിനെയും കൂട്ടി യോജിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പൊങ്കാല

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതോടെ പിണറായിയെയും ചന്ദ്രശേഖരറാവുവിനെയും കൂട്ടി യോജിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പൊങ്കാല ആളി കത്തി.
കേരള ഭരണവും മുഖ്യമന്ത്രിയും സമൂഹത്തിൽ എത്രമാത്രം അപഹാസ്യരാകുന്നു എന്നതിന്റെ തെളിവായി മാറുന്നു സാമൂഹിക മാധ്യമ പ്രതികരണങ്ങൾ. പ്രതികരണത്തിന്റെ ചില ഘട്ടങ്ങളിൽ മാന്യതയുടെ അതിർവരമ്പ് പോലും മുറിഞ്ഞുപോകുന്ന കാഴ്ചയും കാണാമായിരുന്നു.
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്നാണ് ആദ്യ വിമർശനം. ചിലർക്ക് പണി വന്നു ചേരുന്നതാണെന്നും എന്നാൽ പണി അങ്ങോട്ട് പോയി വാങ്ങുന്നത് അപൂർവ സംഭവമാണെന്നും ട്രോളർമാർ എഴുതുന്നു. ചന്ദ്രശേഖരറാവുവിനെ പരിചയമുള്ളവർ ഉണ്ടെങ്കിൽ ഒരു ഏലസ് ജപിച്ചു കൊടുക്കാനും ഉപദ
ശമുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലാണെന്നതാണ് വിചിത്രം.
ശബരിമല പോലുള്ള വിഷയങ്ങളിൽ പിണറായി പണി വാങ്ങി പിടിച്ചതാണ് വിമർശകരെ പ്രകോപിപ്പിച്ചത്. നിസാരമായി തീർക്കേണ്ട വഷയങ്ങളെല്ലാം പിണറായി സങ്കീർണമാക്കുന്നു എന്ന ധാരണയിലാണ് കേരളം. ഒരു മുഖ്യമന്ത്രിക്ക് അവശ്യം വേണ്ട വിട്ടുവീഴ്ചാ മനോഭാവം പിണറായിക്ക് ഇല്ലാത്തതാണ് സംഭവം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ടി.ആര്‍.എസ്. എം.പിമാരായ സന്തോഷ്കുമാര്‍, വിനോദ്കുമാര്‍ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്ച വൈകുന്നേരമാണ് ചന്ദ്രശേഖര്‍ റാവു തിരുവനന്തപുരത്തെത്തിയത്. ഭാര്യ കെ ശോഭയും രണ്ടു പേരക്കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ട്. കോവളത്ത് തങ്ങുന്ന അദ്ദേഹം 8-ന് ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി സന്ദര്‍ശനം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങും.
മുഖ്യമന്ത്രി വന്നത് വിനോദ യാത്രയുടെ ഭാഗമായിട്ടാണെങ്കിലും പിണറായിയെ കണ്ടതിന്റെ ലക്ഷ്യം അതു മാത്രമായിരുന്നില്ല. മൂന്നാം മുന്നണിയുടെ സർക്കാർ രൂപീകരണത്തിന്റെ ആദ്യ ഘട്ട ചർച്ചകൾ നടന്നുവെന്നാണ് വിവരം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെയാണ് ഇത്തരം ചർച്ചകൾക്ക് ജീവൻ വച്ചത്. അതിന് മുമ്പ് വരെ യു പി എ സർക്കാരിനൊപ്പമായിരുന്നു സിപിഎമ്മിന്റെ മനസ്.യച്ചൂരിയും വി എസും ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനെ പിന്തുണക്കുക എന്ന ആശയക്കാർ ആയിരുന്നു. എന്നാൽ ഇടതു സ്ഥാനാർത്ഥിക്കെതിരെ രാഹുൽ എത്തിയതോടെ ചർച്ചകൾ മറ്റൊരു വഴിക്ക് തിരിഞ്ഞു. യു പി എയിലുള്ള വിശ്വാസം സി പി എമ്മിന് നഷ്ടമായി. യു പി എക്ക് ഭൂരിപക്ഷം കിട്ടിയാലും ഭരണമുണ്ടാക്കാനാവാത്ത സ്ഥിതിവിശേഷം ഇതിലൂടെ വന്നു ചേരാൻ ഇടയുണ്ട്'.
പിണറായിയാണ് മുമ്പേ മൂന്നാം മുന്നണി രൂപീകരണത്തിന് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി. ചന്ദ്രശേഖരറാവുവിന്റെ ചർച്ചകൾ ഇതേ ദിശയിലുള്ളതായിരുന്നു. മൂന്നാം മുന്നണി അധികാരത്തിലെത്തിയാൽ ലാവ്ലിൻ വിവാദം പിണറായിക്ക് തീർക്കാനാവും. എന്നാൽ മൂന്നാം മുന്നണി അധികാരത്തിലെത്തിയാൽ തന്നെ ശക്തമായ ഒരു ഭരണം കാഴ്ച വക്കാൻ കഴിയുമോ എന്ന് സംശയമാണ്.
എന്നാൽ തെരഞ്ഞടുപ്പുകൾ പൂർത്തിയാകുമ്പോൾ ബി ജെ പിയിലാണ് രാജ്യം പ്രതീക്ഷയർപ്പിക്കുന്നത്. ബി ജെ പി അധികാരത്തിൽ തിരികെയെത്തുമെന്നും ഭാരതം കരുതുന്നു. മൂന്നാം മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ റാവുവും കാണും
https://www.facebook.com/Malayalivartha


























