തൃശ്ശൂര്‍പൂരം ലക്‌ഷ്യം വച്ച് ഭീകരർ... സ്ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി

ഓണ്‍ ലൈന്‍ ബുക്കിംഗ് സ്വീകരിച്ച ഹോട്ടലുകളില്‍ എത്തിയാല്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് അവിടെ തങ്ങാം. ഈ സൗകര്യമാണ് കേരളത്തിലും എത്തിയതായി വിവരം ലഭിച്ചിട്ടുള്ള ശ്രീലങ്കന്‍ സ്‌ഫോടനത്തിനുപിന്നിലെ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തിയതെന്നാണ് പ്രാഥമിക സൂചനകള്‍. കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളതെന്നാണ് സൂചനകള്‍. സ്ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ സ്‌ഫോടനപരമ്ബരകള്‍ക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് പാലക്കാട് നിന്നും അറസ്റ്റിലായ റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്കെത്തിയ ഐഎസ് ഭീകരവാദികള്‍ ഒളിത്താവളമാക്കിയത് ഓണ്‍ലൈന്‍ റൂം ബുക്കിംഗിലൂടെയുള്ള ഹോം സ്റ്റേകളിലെന്ന് രഹസ്യാന്വേഷണ നിരീക്ഷണം. യാതൊരു സുരക്ഷാ നിബന്ധനകളുമില്ലാതെ ആര്‍ക്കും സംസ്ഥാനത്തെവിടെയും താവളമൊരുക്കാവുന്ന വിധമാണ് ഓണ്‍ ലൈന്‍ റൂം ബുക്കിങ് ഹോം സ്റ്റേകളുടെ പ്രവര്‍ത്തനം.
https://www.facebook.com/Malayalivartha


























