മകൾക്ക് പിന്നാലെ ആ അമ്മയും വിടവാങ്ങി; ബാങ്ക് ജപ്തിയിൽ ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു

നെയ്യാറ്റിന്‍കരയില്‍ ബാങ്ക് ജപ്തിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ലേഖയും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ലേഖ മരിച്ചത്. മകള്‍ വെഷ്ണവി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.
ലേഖയ്ക്ക് 90% പൊള്ളലേറ്റതായി നേരത്തേ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു മരണം.കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. നെയ്യാറ്റിന്‍കര-കാരക്കോണം റോഡ് നാട്ടുകാര്‍ ഉപരോധിച്ചു.
ലേഖയുടെ ഭര്‍ത്താവ് മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചൊവ്വാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കേസ് കൊടുത്തതായി ബാങ്ക് അധികൃതര്‍ പറയുന്നു. സമയം നീട്ടി നല്‍കാന്‍ കുടുംബം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സമയം നീട്ടി നല്‍കിയിരുന്നു. അതിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ഷെഡ്യൂള്‍ഡ് ബാങ്കായതുകൊണ്ട് സര്‍ക്കാരിനു പരിമിതിയുണ്ടെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ.എ. ആന്‍സലന്‍ പറഞ്ഞു. ശക്തമായ നിയമ നടപടികള്‍ ബാങ്കിനെതിരെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ പറഞ്ഞു. വീണ്ടും മനുഷ്യത്വരഹിതമായ നടപടികളുമായി ബാങ്ക് മുന്നോട്ടുപോയി. തുക തിരികെ അടയ്ക്കാന്‍ സാവകാശം കൊടുക്കാമായിരുന്നെന്നും എംഎല്‍എ പറഞ്ഞു.
നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. മകള്‍ വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അമ്മ ലേഖ രാത്രി എട്ടുമണിയോടെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് വിവരം.നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുന്‍പ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി.
ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കും ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുല്ലുവിലയെന്ന് തെളിയിച്ചിരിക്കുകയാണ് കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖ. സര്‍ക്കാര്‍ പറഞ്ഞിട്ടും കേള്‍ക്കാത്ത ബാങ്കുകളുടെ ക്രൂരതയ്ക്ക് തലസ്ഥാനത്ത് വീണ്ടും ഒരു കുടുംബം ഇരയായി.
നെയ്യാറ്റിന്‍കര കാനറാ ബാങ്കില്‍ നിന്നാണ് ഇവര്‍ അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. തവണ മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് നടപടികളിലേക്ക് പ്രവേശിച്ചു. സര്‍ഫാസി നിയമത്തിന്റെ പേരിലാണ് ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത്. ബാങ്കുകള്‍ക്ക് ചെറിയ കടക്കാരോട് പണ്ടേ വിവേചനമാണ്. കോടി കണക്കിനു രൂപ വായ്പയെടുക്കുന്നവരെ ബാങ്കുകള്‍ വെറുതെ വിടാറാണ് പതിവ്. സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും അംഗീകരിക്കാത്ത ബാങ്കുകളാണ് കേരളത്തിലുള്ളത്.
സാമ്പത്തികമായും സാമൂഹികവുമായി ദുര്‍ബലാവസ്ഥയിലുള്ള കുടുംബമാണ് ലേഖയുടേത്. ദാരിദ്രവും വിഷമവും നിറഞ്ഞ ജീവിതത്തില്‍ ബാങ്കിന്റെ വിരട്ടലിനോട് ഇവര്‍ക്ക് പിടിച്ചു നില്‍ക്കാനാവാത്തതിനെ തുടര്‍ന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ തങ്ങള്‍ ഇവരെ ഉപദ്രവിക്കുന്നതിനായി തുക അടയ്ക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് കാനറാ ബാങ്ക് നല്‍കുന്ന വിശദീകരണം. അമ്മക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അതു കൊണ്ടു തന്നെ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ബാങ്ക് മാനേജര്‍ ഭീഷണിപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. വീട് വയ്ക്കാനാണ് 5 ലക്ഷം രൂപ കുടുംബം വായ്പയെടുത്തത് . 8 ലക്ഷം രൂപ തിരിച്ചടച്ചു.
https://www.facebook.com/Malayalivartha























