മയക്കുമരുന്നിന് അടിമയായ മരുമകൻ ഭാര്യാപിതാവിനെ തട്ടിക്കൊണ്ടുപോയി കൈഞരമ്പ് മുറിച്ച് ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ദാരുണാന്ത്യം
മഞ്ചേശ്വരത്ത് മരുമകന്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച ഭാര്യാപിതാവ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഉപ്പള ബേക്കൂര്‍ ശാന്തിഗുരി സ്വദേശി അല്‍ത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് വളര്‍ത്തു മകള്‍ സറീനയുടെ ഭര്‍ത്താവ് ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീന്‍, അല്‍ത്താഫിനെയും രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെയും രാത്രി കാറില്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പിന്നീട് ഒരിടത്ത് ഇയാള്‍ ഉപേക്ഷിച്ചു.
മഞ്ചേശ്വരം, കുമ്ബള പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ കൈഞരമ്ബ് മുറിച്ച നിലയില്‍ അല്‍ത്താഫിനെ മംഗളൂരു ഇന്ത്യാന ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച ശേഷം ഷബീര്‍ കടന്നുകളഞ്ഞു. ഐ.സി.യുവില്‍ കഴിയുകയായിരുന്ന ഇയാളെ രാത്രിയോടെ വെന്റ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ ആറരയോടെ മരിക്കുകയായിരുന്നു.
മയക്കുമരുന്നിന് അടിമയായ ഷബീര്‍ ഭാര്യ സറീനയെ നിരന്തരം അക്രമിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് അല്‍ത്താഫ് ഏതാനും ദിവസം മുമ്ബ് മകളെ ബേക്കൂരിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഈ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിനും തുടര്‍ന്ന് കൊലയിലേക്കും നയിച്ചതെന്നാണ് വിവരം. ഷബീര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടകയിലേക്ക് കടന്ന ഇയാളെയും കൂട്ടാളികളെയും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha