യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഒരു യു.എസ് സൈനികനെ കൊലപ്പെടുത്തിയാല്‍ 30,000 ഡോളര്‍ ലഭിക്കും. അതായത് ഏകദേശം 28 ലക്ഷം രൂപ ലഭിക്കും .സ്ത്രീകളാണെങ്കില്‍ തുക ഇരട്ടിയാകും. ഇറാന്‍ പൗരന്മാരുടെ നിരന്തര ആവശ്യപ്രകാരമാണ് തീരുമാനമെന്ന് ഇറാൻ കരസേനാ മേധാവി അമീർ ഹതാമി പറഞ്ഞു. യുഎസ് സൈനികരെ ജീവനോടെയോ അല്ലാതെയോ പിടികൂടി ഇറാന്‍ സൈന്യത്തിനെ ഏല്‍പ്പിച്ചാല്‍ 30,000 ഡോളറോ അഞ്ച് ബില്യണ്‍ തോമാനോ പരിതോഷികം ലഭിക്കും.
ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും. യു.എസ് സൈനികനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ആയുധം ഇരട്ടി വിലയ്ക്ക് വാങ്ങുമെന്നും ഇത് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങി ഒരു മാസത്തിനിടെ എഫ്-15 യുദ്ധവിമാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് സൈനികനെ ഇറാനില്‍ കാണാതായിരുന്നു. പിന്നീട് വന്‍ സന്നാഹങ്ങളുമായി ഇറാനില്‍ നടത്തിയ തിരച്ചലിലാണ് യുഎസ് സൈനികനെ രക്ഷിച്ചത്.
രക്ഷാദൗത്യത്തിനിടെ ഇറാൻ സൈന്യത്തിന്‍റെ ആക്രമണത്തില്‍ സി-130 വിമാനമടക്കമുള്ള യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.അതേസമയം, യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 17 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്.ഇറാഖ്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളിലാണ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടത്. നിലവിൽ യു.എസ്. ഇറാനിൽ കരയുദ്ധം നടത്തുന്നില്ല. ഏപ്രിലിൽ യു.എസിന്റെ ഒരു വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ, രക്ഷാപ്രവർത്തനത്തിനുമാത്രമാണ് യു.എസ്.
ഇറാൻമണ്ണിൽ നേരിട്ടിറങ്ങിയത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് യു.എസിന്റെ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനുപിന്നാലെ തുടങ്ങിയ യുദ്ധം പശ്ചിമേഷ്യയെ പ്രക്ഷുബ്ധമാക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമാകുന്നു. ഇതിനിടെ, പലതവണ വെടിനിർത്താനും യുദ്ധം അവസാനിപ്പിക്കാനും ശ്രമം നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. കരയുദ്ധം തുടങ്ങിയില്ലെങ്കിലും ഇറാനിൽ യു.എസ്. ഇടവിട്ട് വ്യോമാക്രമണം നടത്തിവരുന്നു.
യുദ്ധം തുടർന്നാൽ കരയുദ്ധം ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്.അമേരിക്കയുമായുള്ള നിലവിലുള്ള കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
https://www.facebook.com/Malayalivartha
























