വികാരിയച്ചന്റെ വികാരം നാട്ടിൽ പാട്ടായി; യൂണിഫോം ധരിക്കുന്നത് ഇങ്ങിനെയാണോ? അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈ കടത്തി പരിശോധന നടത്തി വിദ്യാർത്ഥികളെ അനുഗ്രക്കുന്ന ഫാ. ജോര്‍ജ്ജ് പടയാട്ടിലിന് സസ്‌പെന്‍ഷൻ; പീഡന വിവരം പുറത്തായതോടെ കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും, ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ മുങ്ങി:- വടക്കേകര പൊലീസ് പിന്നാലെ
പ്രായപൂര്‍ത്തിയാകാത്ത സൺഡേ സ്കൂൾ വിദ്യാർത്ഥിനികളെ പീഡനത്തിനിറയ്ക്കിയെന്ന ആരോപണത്തെത്തുടർന്ന് അന്വേഷണം നേരിടുന്ന ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെ എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സസ്‌പെന്‍ഡ് ചെയ്തു. സഭ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നതായി അതിരൂപത അറിയിച്ചു. ഒരു മാസം മുന്‍പാണ് പ്രാര്‍ത്ഥിക്കാനായി പള്ളിയിലെത്തിയ ഒന്‍പത് വയസുള്ള കുട്ടികളെ വൈദികന്‍ പീഡിപ്പിച്ചത്. ഈ കുട്ടികള്‍ സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്. ആ സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് ഫാ. ജോര്‍ജ്ജ് പടയാട്ടി. വൈദികന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടികളിലൊരാള്‍ അധ്യാപികയെ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ ആ വിവരം വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറുകയും ചെയ്തു. പിന്നീടുണ്ടായ അന്വേഷണത്തിലാണ് വൈദികനെതിരെ വടക്കേക്കര പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്.
എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെകണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്ന കാരണം പറഞ്ഞ് വൈദികന്‍ സ്ഥലം വിടുകയാണ് ചെയ്തത്. പീഡനം പുറത്തറിഞ്ഞ ഉടന്‍ മുങ്ങിയ അങ്കമാലി സ്വദേശിയായ ഈ വൈദികനെ ഇപ്പോള്‍ വടക്കേകര പൊലീസ് തിരയുകയാണ്. ക്ലാസ് തുടങ്ങും മുന്‍പ് പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പള്ളിയില്‍ സൗകര്യമുണ്ട്. പ്രത്യേക അനുഗ്രഹം നല്‍കാന്‍ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡനം. ക്ലാസ് തുടങ്ങും മുമ്പ് അനുഗ്രഹം തേടി അച്ചന്റെ മുന്നിലെത്തിയ വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. യൂണിഫോം ധരിക്കുക ഇങ്ങിനെയാണോ, അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞു വസ്ത്രത്തിനുള്ളിൽ കൈ കടത്തി പരിശോധന നടത്തിയെന്ന് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. നിലവില്‍ മൂന്നു പെണ്‍കുട്ടികളുടെ പരാതിയാണ് പൊലീസിന് മുന്നിലുള്ളത്. അതേ സമയം പറവൂര്‍ കോടതിയില്‍ പെണ്‍കുട്ടികള്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയും പൊലീസിന് നല്‍കിയ മൊഴിയും പരിശോധിച്ചാണ് ഈ കേസില്‍ തുടര്‍ നടപടികള്‍ വരുക.
ഇടവകാംഗങ്ങളില്‍ മാന്യമായ സ്ഥാനവും പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് പൊതുസമൂഹത്തില്‍ അംഗീകാരം നേടിയ ആളുമാണ് ഈ വികാരി. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ പോക്സോ കേസില്‍ വികാരി പ്രതിയായതിന്റെ ഞെട്ടലിലാണ് ഇടവകാംഗങ്ങളും നാട്ടുകാരും. പള്ളിമേടയില്‍ വെച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന പരാതി പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. സംഭവം പുറത്തായതോടെ, കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ മുങ്ങി. ഇപ്പോള്‍ ഇയാള്‍ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് വടക്കേക്കര പൊലീസ്. പള്ളിമേടകളില്‍ സിസി ടിവികളും സ്ത്രീകളെ പള്ളിമേടകളില്‍ നിയന്ത്രിക്കാനും പീഡനം ചീത്തപ്പേര് കേള്‍പ്പിച്ചപ്പോള്‍ മാനന്തവാടി രൂപത തീരുമാനിച്ചിരുന്നു. വൈദികര്‍ ചെയ്യുന്ന തെറ്റുകളുടെ പേരില്‍ വൈദിക സമൂഹം മുഴുവന്‍ അവഹേളനത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ വേണമെന്ന ആവശ്യം ഉയരുമ്പോൾ തന്നെയാണ് ഒപ്പം പീഡനങ്ങളും നടക്കുന്നത്.
ഒരു മാസം മുമ്പാണ് പീഡനം നടന്നിരിക്കുന്നത്. വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടി വിവരം അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു. അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് കേസെടുക്കുകയും തുടര്‍ന്ന് കുട്ടികള്‍ പറവൂര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തത്. അങ്കമാലി സ്വദേശിയായ വൈദികനെതിരെ നിലവിൽ ഐപിസി354 എ(ഐ) 509, പോക്‌സോ 2012 ആക്റ്റ് 10 റെഡ് വിത്ത് 9 (എഫ്) (ഐ) (എം) എന്നീ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha