Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

വികാരിയച്ചന്റെ വികാരം നാട്ടിൽ പാട്ടായി; യൂണിഫോം ധരിക്കുന്നത് ഇങ്ങിനെയാണോ? അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈ കടത്തി പരിശോധന നടത്തി വിദ്യാർത്ഥികളെ അനുഗ്രക്കുന്ന ഫാ. ജോര്‍ജ്ജ് പടയാട്ടിലിന് സസ്‌പെന്‍ഷൻ; പീഡന വിവരം പുറത്തായതോടെ കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും, ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ മുങ്ങി:- വടക്കേകര പൊലീസ് പിന്നാലെ

21 SEPTEMBER 2019 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

പ്രായപൂര്‍ത്തിയാകാത്ത സൺഡേ സ്കൂൾ വിദ്യാർത്ഥിനികളെ പീഡനത്തിനിറയ്ക്കിയെന്ന ആരോപണത്തെത്തുടർന്ന് അന്വേഷണം നേരിടുന്ന ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെ എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സസ്‌പെന്‍ഡ് ചെയ്തു. സഭ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നതായി അതിരൂപത അറിയിച്ചു. ഒരു മാസം മുന്‍പാണ് പ്രാര്‍ത്ഥിക്കാനായി പള്ളിയിലെത്തിയ ഒന്‍പത് വയസുള്ള കുട്ടികളെ വൈദികന്‍ പീഡിപ്പിച്ചത്. ഈ കുട്ടികള്‍ സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്. ആ സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് ഫാ. ജോര്‍ജ്ജ് പടയാട്ടി. വൈദികന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടികളിലൊരാള്‍ അധ്യാപികയെ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ ആ വിവരം വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറുകയും ചെയ്തു. പിന്നീടുണ്ടായ അന്വേഷണത്തിലാണ് വൈദികനെതിരെ വടക്കേക്കര പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്.

എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെകണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്ന കാരണം പറഞ്ഞ് വൈദികന്‍ സ്ഥലം വിടുകയാണ് ചെയ്തത്. പീഡനം പുറത്തറിഞ്ഞ ഉടന്‍ മുങ്ങിയ അങ്കമാലി സ്വദേശിയായ ഈ വൈദികനെ ഇപ്പോള്‍ വടക്കേകര പൊലീസ് തിരയുകയാണ്. ക്ലാസ് തുടങ്ങും മുന്‍പ് പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പള്ളിയില്‍ സൗകര്യമുണ്ട്. പ്രത്യേക അനുഗ്രഹം നല്‍കാന്‍ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡനം. ക്ലാസ് തുടങ്ങും മുമ്പ് അനുഗ്രഹം തേടി അച്ചന്റെ മുന്നിലെത്തിയ വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. യൂണിഫോം ധരിക്കുക ഇങ്ങിനെയാണോ, അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞു വസ്ത്രത്തിനുള്ളിൽ കൈ കടത്തി പരിശോധന നടത്തിയെന്ന് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. നിലവില്‍ മൂന്നു പെണ്‍കുട്ടികളുടെ പരാതിയാണ് പൊലീസിന് മുന്നിലുള്ളത്. അതേ സമയം പറവൂര്‍ കോടതിയില്‍ പെണ്‍കുട്ടികള്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയും പൊലീസിന് നല്‍കിയ മൊഴിയും പരിശോധിച്ചാണ് ഈ കേസില്‍ തുടര്‍ നടപടികള്‍ വരുക.

ഇടവകാംഗങ്ങളില്‍ മാന്യമായ സ്ഥാനവും പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് പൊതുസമൂഹത്തില്‍ അംഗീകാരം നേടിയ ആളുമാണ് ഈ വികാരി. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ പോക്സോ കേസില്‍ വികാരി പ്രതിയായതിന്റെ ഞെട്ടലിലാണ് ഇടവകാംഗങ്ങളും നാട്ടുകാരും. പള്ളിമേടയില്‍ വെച്ച്‌ പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന പരാതി പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. സംഭവം പുറത്തായതോടെ, കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ മുങ്ങി. ഇപ്പോള്‍ ഇയാള്‍ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് വടക്കേക്കര പൊലീസ്. പള്ളിമേടകളില്‍ സിസി ടിവികളും സ്ത്രീകളെ പള്ളിമേടകളില്‍ നിയന്ത്രിക്കാനും പീഡനം ചീത്തപ്പേര് കേള്‍പ്പിച്ചപ്പോള്‍ മാനന്തവാടി രൂപത തീരുമാനിച്ചിരുന്നു. വൈദികര്‍ ചെയ്യുന്ന തെറ്റുകളുടെ പേരില്‍ വൈദിക സമൂഹം മുഴുവന്‍ അവഹേളനത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ വേണമെന്ന ആവശ്യം ഉയരുമ്പോൾ തന്നെയാണ് ഒപ്പം പീഡനങ്ങളും നടക്കുന്നത്.

ഒരു മാസം മുമ്പാണ് പീഡനം നടന്നിരിക്കുന്നത്. വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടി വിവരം അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു. അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് കേസെടുക്കുകയും തുടര്‍ന്ന് കുട്ടികള്‍ പറവൂര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തത്. അങ്കമാലി സ്വദേശിയായ വൈദികനെതിരെ നിലവിൽ ഐപിസി354 എ(ഐ) 509, പോക്‌സോ 2012 ആക്റ്റ് 10 റെഡ് വിത്ത് 9 (എഫ്) (ഐ) (എം) എന്നീ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിരിക്കുന്നത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (30 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (51 minutes ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (4 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (4 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends