Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നാറ്റിച്ച് കോണ്‍ഗ്രസുകാര്‍... കെ. കരുണാകരന്റെ വത്സല ശിഷ്യനായിരുന്ന പീതാംബരക്കുറുപ്പിന് രക്ഷപ്പെടാനുള്ള അവസാന അവസരം തല്ലിക്കെടുത്തി കോണ്‍ഗ്രസുകാര്‍; പീതാംബര കുറുപ്പിന്റെ രാഷ്ട്രീയ ഭാവിക്ക് തടയിട്ട 2013ലെ വള്ളംകളി കഥ വീണ്ടും ഉയര്‍ത്തിവിട്ട് ഗ്രൂപ്പ്കളി കൊഴുക്കുന്നു

26 SEPTEMBER 2019 12:48 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന്റെ അതികായന്‍ കെ. കരുണാകരന്റെ വത്സല ശിഷ്യനായിരുന്നു എന്‍. പീതാംബരക്കുറുപ്പ്. താഴ്ചയിലും ഉയര്‍ച്ചയിലും കരുണാകരനോടൊപ്പം നിന്ന് കൂറ് പുലര്‍ത്തി. കരുണാകരന്റെ ഏറ്റവും അടുപ്പക്കാരനായിരുന്നെങ്കിലും പലഘട്ടങ്ങളിലും പീതാംബര കുറുപ്പിനെ തഴഞ്ഞിരുന്നു. അവസാനമാണ് കൊല്ലത്ത് ഒരു സ്ഥാനം നല്‍കിയതും മത്സരിച്ച് ജയിച്ച് എം.പി.യായതും. എന്നാല്‍ 2013ലെ വള്ളംകളിക്കിടെയുണ്ടായ ഒരു സംഭവമാണ് പീതാംബരകുറുപ്പിന്റെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചത്. എന്നാല്‍ കാലം മാറിയതോടെ അതെല്ലാവരും അത് മറന്നു. എന്നാല്‍ അങ്ങനെയൊന്നും മറക്കുന്നവരല്ലല്ലോ കോണ്‍ഗ്രസിലെ ഗ്രൂപ്പുകാര്‍.

വട്ടിയൂര്‍ക്കാവില്‍ കെ. മരുളീധരന്‍ ഒഴിഞ്ഞ സീറ്റില്‍ പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനമെടുത്തതോടെയാണ് പ്രശ്‌നമാരംഭിച്ചത്. ഐ ഗ്രൂപ്പിനവകാശപ്പെട്ട സീറ്റില്‍ മുരളീധരന്‍ കണ്ട് വച്ചത് പീതാംബരകുറുപ്പിനെയാണ്. എന്നാല്‍ സീറ്റ് മോഹികള്‍ ചിലരെ കെട്ടിയിറക്കി ചാനലിന് മുമ്പില്‍ നിര്‍ത്തി. അവര്‍ തന്നെയാണ് പഴയകഥ കുത്തിപ്പൊക്കിയത്.

പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നില്‍ മണ്ഡലം കമ്മിറ്റികള്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ജനസമ്മതരായ പ്രാദേശിക നേതാക്കള്‍ വേണം. മണ്ഡലത്തിലെ 25 ശതമാനവും 18 മുതല്‍ 25 വയസ്സിനിടയിലുള്ള യുവാക്കളാണ്. അതുകൊണ്ട് അത്തരത്തില്‍ അവരെ കൈയിലെടുക്കാന്‍ കഴിയുന്ന ഒരാള്‍ സ്ഥാനാര്‍ഥിയാവണം. കുറുപ്പിനേപ്പോലൊരാളെ മല്‍സരിപ്പിക്കരുത്. ബിജെപി ശക്തമായി മല്‍സരിക്കുന്ന സ്ഥലമാണ്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം. സ്വഭാവ ദൂഷ്യമില്ലാത്തയാളെയെങ്കിലും നിര്‍ത്തണ്ടേയെന്നും പ്രാദേശിക നേതൃത്വം ചോദിക്കുന്നു. ഇതോടെയാണ് പുതിയ തലമുറ പഴയ സ്വഭാവദൂഷ്യം അന്വേഷിക്കുന്നത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013ലെ കൊല്ലം വള്ളംകളിയ്ക്കിടെയാണ് സംഭവമുണ്ടായത്. രവി മുതലാളി സംഘടിപ്പിച്ച വള്ളം കളിയില്‍ രാഷ്ട്രീയ പ്രമുഖരും സിനിമാക്കാരും മത്സരിച്ച് പങ്കെടുക്കും. അന്നത്തെ കൊല്ലം എംപിയായിരുന്നു പീതാംബരക്കുറിപ്പ്. അതിനാല്‍ തന്നെ വള്ളം കളിയുടെ ചുക്കാന്‍ പീതാംബര കുറിപ്പ് സ്വയം ഏറ്റെടുത്തു. അതില്‍ വിശിഷ്ടാതിഥിയായി എത്തിയതാകട്ടെ സിനിമയിലും ടീവിയിലും നിറഞ്ഞ് നില്‍ക്കുന്ന നടിയും. ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആ നടിയുടെ ഫോട്ടോയും പേരും ഉള്‍പ്പെടെയാണ് അന്ന് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇരയുടെ പേരും ഫോട്ടോയും നല്‍കാന്‍ പാടില്ലാത്തതിനാല്‍ ആരും നല്‍കുന്നില്ലെന്നു മാത്രം.

കൊല്ലത്ത് വള്ളംകളി മല്‍സര വേദിയില്‍ വെച്ച് പീതാംബര കുറുപ്പ് അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ പലതവണ സ്പര്‍ശിച്ചെന്നാണ് നടി പോലീസിന് മൊഴി നല്‍കിയത്. തന്റെ അരയില്‍ പിടിച്ചാണ് വേദിയിലേക്ക് കൊണ്ടു പോയതെന്നും പ്രസംഗിക്കാന്‍ പോകുന്നതുവരെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടേ ഇരുന്നുവെന്നും കൊല്ലം ഈസ്റ്റ് പോലീസിന് നല്‍കിയ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. കേള്‍ക്കണോ പൂരം ഇത് കേരളമാണ്. അതും ഒരു നടി പരാതിക്കാരി. പോരാത്തതിനെതിരെ ഒരു എം.പിയ്‌ക്കെതിരെ... എല്ലാ വാര്‍ത്തകളും മാറ്റിവച്ച് ചാനലുകാരും ആഘോഷിച്ചു.

ഇതിനിടെ രംഗം കൊഴിപ്പിച്ച് ഡിവൈഎഫ്‌ഐ പരാതിയും നല്‍കി. ഗോള്‍ഡന്‍ കളര്‍ വസ്ത്രം ധരിച്ച ആള്‍ പിന്നില്‍ നിന്ന് സ്പര്‍ശിച്ചു കൊണ്ടേ ഇരുന്നുവെന്നും ഇയാള്‍ പിന്നീട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നുവെന്നും അപമാനിക്കപ്പെട്ടതു കൊണ്ടാണ് നേരത്തെ വേദി വിട്ടതെന്നും നടി മൊഴി നല്‍കി.

പൊതു ചടങ്ങിന് ശേഷം നടി തന്നെയാണ് താന്‍ അപമാനിക്കപ്പെട്ടതും പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പീതാംബര കുറുപ്പ് പരസ്യമായും വ്യക്തിപരമായും ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടി നിയമ നടപടികളില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അതേസമയം താന്‍ തെറ്റ് ചെയ്തതുകൊണ്ടല്ല മാപ്പ് പറഞ്ഞതെന്നും സംഘാടകന്‍ എന്ന നിലയിലാണ് ക്ഷമ ചോദിച്ചതെന്നും പീതാംബര കുറുപ്പ് തിരുത്തി. ആ സംഭവം അതോടെ തീര്‍ന്നെങ്കിലും പീതാംബര കുറിപ്പിന് പിന്നെ സീറ്റ് നല്‍കിയില്ല. അവസാനമാണ് വട്ടിയൂര്‍ക്കാവ് ഒത്തു വന്നത്. ദേ വീണ്ടും വരികയാണ് വീണ്ടും വള്ളംകളിക്കഥ. അതോടെ എല്ലാം ശുഭം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends