Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചനകള്‍ക്ക് വിരാമമിട്ട് ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

29 SEPTEMBER 2019 02:43 PM IST
മലയാളി വാര്‍ത്ത

ഇടത് വലത് സ്ഥാനാര്‍ഥികള്‍ സജീവമായതോടെ വട്ടിയൂര്‍ക്കാവ് പ്രചാരണച്ചൂടിലേക്ക് വീണു. എന്നാൽ ബി ജെ പിയുടെ സ്ഥാനാർഥി ആരെന്നു ഇതുവരെ തീരുമാനമായിരുന്നില്ല..കുമ്മനം വേണ്ടെന്ന്‌ ബി ജെ പിയിലെ അംഗങ്ങൾ തന്നെ പറഞ്ഞിരുന്നു
ഏതായാലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചനകള്‍ക്ക് വിരാമമിട്ട് ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

കുമ്മനം രാജശേഖരന്‍ മല്‍സരിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഔദ്യോഗിക പ്രഖ്യാപനമായിരുന്നില്ല . അതിനിടെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

സംസ്ഥാന നേതൃത്വം തന്‍റെ പേരാണ് നിര്‍ദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പാർട്ടി പറഞ്ഞാൽ അത് പോലെ അനുസരിക്കും എന്നുമായിരുന്നു കുമ്മനം പറഞ്ഞിരുന്നത്

അതേ സമയം വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തിന് വേണ്ടിയുള്ള പ്രചാരണങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ബിജെപി ജില്ലാ ഘടകം നിർദേശിസിച്ചിരുന്നു. . സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തിങ്കളാഴ്ച കുമ്മനം വട്ടിയൂർക്കാവിലെത്തി പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ കുമ്മനം അറിയിച്ചിരുന്നുവെങ്കിലും ആർഎസ്എസ് നേതൃത്വമാണ് കുമ്മനത്തിന് മേൽ സ്ഥാനാർത്ഥിയാകാൻ സമ്മർദ്ദം ചെലുത്തിയിരുന്നത്. തുടർന്ന് വട്ടിയൂർക്കാവിൽ കുമ്മനം സ്ഥാനാർത്ഥിയാവുമെന്ന് ബിജെപി നേതാവ് ഒ രാജഗോപാലാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്.
മത്സരിക്കാന്‍ കുമ്മനം സമ്മതിച്ചതായും രാജഗോപാൽ പറഞ്ഞിരുന്നു. പ്രചാരണത്തിന് തുടക്കം കുറിച്ച് വട്ടിയൂര്‍ക്കാവില്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലാണ് ഒ.രാജഗോപാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

. കെ സുരേന്ദ്രനെയും കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും മത്സരിക്കാൻ ആർഎസ്എസ് നേതൃത്വം കഴിഞ്ഞ ദിവസം മുതൽ സമ്മർദ്ദം ചെലുത്തി വരികയാണ്. ഇതിനിടയിലാണ് പാർട്ടിക്കുള്ളിൽ നിന്ന് സ്ഥാനാർത്ഥിത്വത്തിന് എതിർപ്പുയർന്നത്

കഴിഞ്ഞ ലോക്സഭ തിരഞ്ഞെുപ്പിൽ മത്സരിച്ചതിനാൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന വാദമാണ് ഇരുവരും ഉയർത്തുന്നത്. എന്നാൽ ഇരുവരും വിജയസാധ്യതയുള്ള നേതാക്കളാണെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. പാർട്ടി ഔദ്യോഗിക വിഭാഗം സമർപ്പിച്ച പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ നടത്തിയേക്കാമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ പേരാണ് കുമ്മനം രാജശേഖരന്റെ പേരിനോടൊപ്പം സജീവമായി ഉണ്ടായിരുന്നത്. നറുക്ക് സുരേഷിന് തന്നെയാകുമോ എന്ന കാര്യത്തിൾ ഇപ്പോൾ വ്യക്തത കൈവന്നു ..

എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കാനുള്ള കാരണം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്ന എ പ്ലസ് കാറ്റഗറിയിലാണ് വട്ടിയൂർക്കാവിനെ ബിജെപി ഉൾപ്പെടുത്തിയിട്ടുളളത് .

വട്ടിയൂർക്കാവിൽ 2011-ലും 2016-ലും ശക്തമായ മത്സരമാണ് നടന്നത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടിയ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്. 7622 വോട്ടുകളായിരുന്നു 2016-ൽ കെ മുരളീധരന്‍റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് കുമ്മനമായിരുന്നു. അന്ന്, സിപിഎമ്മിനായി മത്സരിച്ച ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഭൂരിപക്ഷം കോൺഗ്രസിനായിരുന്നെങ്കിലും അവിടെയും രണ്ടാം സ്ഥാനം കുമ്മനത്തിനായിരുന്നു. 2836 വോട്ടുകളുടെ നേരിയ ഭൂരിപക്ഷം മാത്രമാണ് അന്ന് തരൂർ നേടിയത്.

നഗരകേന്ദ്രീകൃത മണ്ഡലമായ വട്ടിയൂർക്കാവ് ബിജെപിയുടെ വലിയ ശക്തികേന്ദ്രമാണെന്നതിൽ തർക്കമില്ല . അവിടെ പൊരിഞ്ഞ പോരാട്ടം കാഴ്ച വച്ചാൽ, നല്ല സ്ഥാനാർത്ഥിയുമാണെങ്കിൽ ബിജെപിയ്ക്ക് വിജയസാധ്യതയുണ്ട്.

എന്നാൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചനകള്‍ക്ക് വിരാമമിട്ട് ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നാളെയാണ് സ്ഥാനാര്‍ത്ഥിപട്ടിക സമര്‍പ്പിക്കേണ്ടതിനുള്ള അവസാന തീയതി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (15 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (28 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (35 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends